Breaking News
ഫാന്‍സിനമ്പര്‍ ലേലംവരെ കാത്തിരിക്കേണ്ട, താത്കാലിക നമ്പറില്‍ ഓടിക്കാം; പ്രൈസിക്ക് കോടതിയുടെ അഭിനന്ദനം

പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം വാങ്ങുകയും നികുതിയും ഇന്‍ഷുറന്‍സും അടയ്ക്കുകയും ചെയ്തു. എന്നാല്‍, താത്കാലിക രജിസ്ട്രേഷനില്‍ നിരത്തിലിറക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനം ഹര്‍ജിക്കാരിക്ക് കൈമാറിയില്ല. വാഹനത്തിന്റെ ലേലം മൂന്നുമാസത്തിനുശേഷമേ നടക്കൂ. അതുവരെ താത്കാലിക രജിസ്ട്രേഷനില്‍ വാഹനം ഓടിക്കാന്‍ അനുവദിക്കണം എന്നായിരുന്നു പ്രൈസിയുടെ ആവശ്യം.
‘ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടേയും വാഹനങ്ങളുടെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവിന്റേയും എന്റേയും മകളുടേയും കാറിന്റെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവ് ജോയിയുടെ ജന്മദിനം മെയ് രണ്ടിനാണ്. അതാണ് പിന്നീട് വാഹനങ്ങളുടെ നമ്പരായി മാറിയത്. ഞങ്ങളുടെ വിവാഹ ശേഷം സ്കൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ വണ്ടികള്‍ക്കും 5252 എന്നാണ് നമ്പര്‍. പക്ഷേ ടാക്സും ഇന്‍ഷുറന്‍സും വാറണ്ടിയും എല്ലാമായി വലിയൊരു തുക അടച്ചിട്ടും ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറിന്റെ ലേലം നടക്കുന്നതുവരെ പുതിയ വാഹനം താത്കാലിക രജിസ്ട്രേഷന് നമ്പറില്‍ ഓടിക്കാന്‍ അനുവാദമില്ല. ഇത് വലിയ അനീതിയാണ്.’ പ്രൈസി ജോസഫ് പറയുന്നു.
തമിഴ്നാട്ടില്‍ പോയി വാഹനമെടുത്താല്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കുകയും വാഹനം നിരത്തിലിറക്കുന്നതിനും സാധിക്കും. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അതിന് സാധിക്കില്ല. ഇനി ഇഷ്ട നമ്പറിന് വേണ്ടി രണ്ടോ മൂന്നോ മാസം കാത്തിരുന്നതിന് ശേഷം ലേലം ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം രൂപയൊക്കെ വരുകയാണെങ്കില്‍ അത് അവസാനം വേണ്ടായെന്ന് വെക്കുകയും ചെയ്യേണ്ടി വരും.
കിട്ടുമെന്ന് ഉറപ്പില്ലാത്തതിന് വേണ്ടി അപ്പോള്‍ നമ്മള് പണം കൊടുത്തതിന് ശേഷം കാത്തിരിക്കേണ്ടി വരുന്നു എന്നതാണ്. വാഹന ഡിസ്ട്രിബ്യൂട്ടേഴ്സായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്റെ കൂട്ടുകാര്‍ തന്നെ ഒരുപാട് പേരെ വാഹനങ്ങള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നതായി അറിയാം. റോഡ് ടാക്സും ഇന്‍ഷുറന്‍സുമെല്ലാം അടച്ചതിന് ശേഷം മാസങ്ങളോളം ഇത്തരത്തില്‍ നമ്പറിന് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. വണ്ടി റോഡില്‍ ഇറക്കാന്‍ കഴിയാതെയിരിക്കുകയാണ്. ആരും ഇതുവരേയും കോടതിയിലേക്ക് പോയിട്ടില്ലെന്ന് മാത്രം.- പ്രൈസി ജോസഫ് പറഞ്ഞു.
അതേസമയം മോട്ടോര്‍വാഹന നിയമത്തില്‍ താത്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോള്‍ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്നും അനിശ്ചിതമായി കാത്തിരിക്കണമെന്നത് വിവേചനമാണെന്നും കോടതി വിലയിരുത്തി. അതേസമയം പ്രൈസിക്ക് കുടംബവുമായി ഉള്ള ബന്ധത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്