Connect with us

Breaking News

അധ്യാപകൻ പീഡിപ്പിച്ച വിദ്യാർത്ഥിനിയെ പരാതി പിൻവലിപ്പിക്കാൻ വനിതാ പ്രിൻസിപ്പലടക്കം സമ്മർദ്ദം ചെലുത്തി

Published

on

Share our post

കൊച്ചി: സ്‌കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ളസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ അടക്കം രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത് പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതിനെന്ന് പൊലീസ്. വിദ്യാർത്ഥിനിയെയും മാതാവിനെയും മാനസികമായി സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാനായിരുന്നു ഇവർ ശ്രമിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55), പനങ്ങാട് വെളിപറമ്പിൽ വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായത്.

പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരയായാൽ പൊലീസിനെയോ അനുബന്ധ സംവിധാനത്തെയോ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണെന്നിരിക്കെ ഇവർ പീഡനവിവരം മറച്ചുവയ്ക്കുകയും പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി ഇവർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്കൂളിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് അധ്യാപകർ ഭയന്നതായും പൊലീസ് വ്യക്തമാക്കുന്നു. പോക്‌സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂവരെയും ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.നവംബർ 16ന് തൃപ്പൂണിത്തുറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനോടൊപ്പം പോയ കുട്ടി രാത്രി എട്ടുമണിയോടെ മടങ്ങിവരവേ അതിക്രമത്തിന് വിധേയയായെന്നാണു കേസ്. നിർദ്ധന മാതാപിതാക്കൾക്ക് കുട്ടിയെ കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് ഇയാൾ ബൈക്കിൽ കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മടങ്ങിവരവേ കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ കുട്ടിയെഭീഷണിപ്പെടുത്തിയിരുന്നു.

സഹപാഠികളോട് വിദ്യാർത്ഥിനി വിവരം പറഞ്ഞതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസ് എടുത്തും. വിവരമറിഞ്ഞ് വിദ്യാർത്ഥികൾ സമരം ചെയ്തതോടെ അധ്യാപകൻ രക്ഷപ്പെട്ടു. കേസിലെ പ്രതിയായ ഗസ്റ്റ് അധ്യാപകൻ പട്ടിമറ്റം നടുക്കാലയിൽ കിരൺ (43) കഴിഞ്ഞ ദിവസം നാഗർകോവി ൽ നിന്ന് അറസ്റ്റിലായിരുന്നു. ഇയാളുടെ ഒളിസങ്കേതം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചിന്റെ സഹായത്തോടെ കണ്ടെത്തിയാണ് പിടികൂടിയത്. നാടുവിടുന്നതിനായി ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Share our post

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Breaking News

എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ്‌ ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!