Connect with us

Breaking News

കക്കൂസ് മാലിന്യ പ്ളാന്റുകൾ വ്യാപകമാക്കും: മന്ത്രി രാജേഷ്

Published

on

Share our post

തിരുവനന്തപുരം: കുറ്റമറ്റ വിധത്തിൽ ശുചിത്വം ഉറപ്പാക്കാൻ സംസ്ഥാനത്ത് കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുകൾ വ്യാപകമാക്കേണ്ടിയിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ -എക്സൈസ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഒരു ജില്ലയിൽ രണ്ട് പ്ലാന്റെങ്കിലും അടിയന്തരമായി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു .ഓരോ സ്ഥലങ്ങൾക്കും അനുയോജ്യമായ വിധത്തിൽ പ്രകൃതി സൗഹൃദമായാണ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ രൂപകല്പന ചെയ്യുന്നത്. വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വിസർജ്യാവശിഷ്ടങ്ങൾ സുരക്ഷിതമായ സംസ്‌കരണ പ്രക്രിയയിലൂടെ ജലവും വളവുമായി മാറ്റും.

സംസ്‌കരണ ശേഷം ലഭിക്കുന്ന ജലം ഗാർഹികേതര ആവശ്യങ്ങൾക്ക് പുനരുപയോഗിക്കാം. ഖരവസ്തുക്കൾ വളമായി മാറും. പ്ലാന്റുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ ഗ്രീൻ പാർക്കാക്കി മാറ്റും. ഇത്തരത്തിലുള്ള നൂറിലധികം പ്ലാന്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.ശുചിത്വ മാലിന്യ രംഗത്തെ പ്രവർത്തനങ്ങളിൽ വൻ നേട്ടതതോടെ കേരളം മുന്നേറുകയാണ്. 2026 ആകുമ്പോഴേക്കും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമവും നേതൃത്വപരവുമായ പ്രവർത്തനം പ്രധാനമാണ്. 2016 ൽ നമ്മുടെ സംസ്ഥാനം വെളിയിട വിസർജ്ജന മുക്ത പദവി നേടി.

എങ്കിലും ശുചിത്വമിഷൻ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കേരളത്തിലെ പുഴകളും തോടുകളും കുളങ്ങളുമെല്ലാം ഉൾപ്പെടുന്ന പൊതു ജലാശയങ്ങളിൽ 79 ശതമാനത്തിലും മനുഷ്യവിസർജ്യം കലർന്നിരിക്കുകയാണ്. ലോക ശൗചാലയ ദിനം ആചരിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന ഈ പഠനറിപ്പോർട്ട്. അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശം. കക്കൂസ് മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് നമുക്ക് ശ്രദ്ധകൊടുക്കാം.കോളിഫോം എന്ന വില്ലൻ.

കക്കൂസ് മാലിന്യം ജലത്തിൽ കലരുന്നത് മൂലം ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. ഇത്തരം ബാക്ടീരിയ നേരിയ അണുബാധകൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂവെങ്കിലും അവയുടെ സാന്നിദ്ധ്യം മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു.കക്കൂസ് മാലിന്യം അശാസ്ത്രീയമായി കൈക്കാര്യം ചെയുന്നതിലൂടെ അറിവില്ലായ്മ കൊണ്ട് ഏറെ അപകടകാരിയായ ഒരു ഭൂതത്തെ തുറന്നുവിടുകയാണ് . ഈ പശ്ചാത്തലത്തിലാണ് ‘മലംഭൂതം’ എന്ന പേരിൽ വിപുലമായ ക്യാമ്പയിന് ശുചിത്വ മിഷൻ രൂപംനൽകിയത്.

അൽപം ജാഗ്രത പുലർത്തിയാൽ ഈ ഭൂതത്തെ പിടിച്ചുകെട്ടാം. ഇതിനായി മൂന്ന് കാര്യങ്ങൾ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി. സെപ്റ്റിക് ടാങ്കുകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രം നിർമ്മിക്കുക, മൂന്ന് വർഷം കൂടുമ്പോൾ / നിറയുന്നതിന് മുൻപ് ടാങ്ക് വൃത്തിയാക്കുക, ടാങ്കിൽ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങൾ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതുവഴി തന്നെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവുകയും മലംഭൂതത്തെ ശുചിത്വ മൂല്യ ശൃംഖലക്കുള്ളിൽ പിടിച്ചുകെട്ടാൻ സാധിക്കുകയും ചെയ്യും.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!