Connect with us

Breaking News

ഓട്ടോയെ പിന്തുടര്‍ന്ന് നാട്ടുകാര്‍, കുടുംബത്തിന് നേരേ ആക്രമണം; മര്‍ദനമേറ്റ പത്തുവയസ്സുകാരി മരിച്ചു

Published

on

Share our post

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന പത്തുവയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശികളായ സത്യനാരായണസ്വാമി-ലില്ലി പുഷ്പ ദമ്പതിമാരുടെ മകള്‍ കറുപ്പകാംബികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്.

നവംബര്‍ 14-ാം തീയതിയായിരുന്നു സംഭവം. മര്‍ദനത്തിനിരയായ കുടുംബത്തെ പിന്നീട്  ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പുതുക്കോട്ടയിലെ കിള്ളനൂര്‍ ഗ്രാമത്തിലാണ് മോഷ്ടാക്കളാണെന്ന് ആരോപിച്ച് ആറംഗകുടുംബത്തെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്. ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ സംഘം ഗ്രാമത്തില്‍ കറങ്ങുന്നതായുള്ള സന്ദേശം നവംബര്‍ 14-ാം തീയതി ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഗ്രാമത്തിന് പുറത്തുള്ള ചിലര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യുവാക്കള്‍ അടക്കമുള്ളവര്‍ ബൈക്കുകളില്‍ ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തെ പിന്തുടരുകയും മച്ചുവാടി ഭാഗത്തുവെച്ച് ഓട്ടോ തടഞ്ഞ് ഇവരെ ആക്രമിക്കുകയുമായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനായി രണ്ടുമാസം മുമ്പാണ് കടലൂരില്‍നിന്ന് കുടുംബസമേതം ഓട്ടോയില്‍ യാത്രതിരിച്ചതെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മയായ ലില്ലി പുഷ്പയുടെ മൊഴി. 14-ാം തീയതി കിള്ളനൂര്‍ ഗ്രാമത്തില്‍വെച്ച് മൂന്നുപേര്‍ തന്നോട് വഴക്കിട്ടു. ഭര്‍ത്താവ് സത്യനാരായണസ്വാമി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ അവര്‍ മര്‍ദിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ പോവുകയായിരുന്ന തങ്ങളെ ഒരുസംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയാണുണ്ടായതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ലില്ലി പുഷ്പ പറയുന്നു.

അതിനിടെ, കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയെ നാട്ടുകാര്‍ ബൈക്കുകളില്‍ പിന്തുടരുന്നതിന്റെയും ഇവരെ ആക്രമിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കൈയില്‍നിന്ന് പിടിച്ചെടുത്ത മോഷണമുതലുകളാണെന്ന് അവകാശപ്പെട്ട് ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പുതുക്കോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!