Connect with us

Breaking News

കൂവം, അഡയാർ നദികളിൽ വിഷമലിനീകരണമെന്ന്‌ കണ്ടെത്തൽ

Published

on

Share our post

ചെന്നൈ: ചെന്നൈയിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലെ വെള്ളത്തിൽ വിഷമലിനീകരണമുണ്ടെന്ന്‌ കണ്ടെത്തൽ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഉയർന്ന അളവിൽ വിഷമലിനീകരണവും ദോഷകരമായ ലോഹാംശങ്ങളും കണ്ടെത്തിയത്.

മാർച്ച് മുതൽ സെപ്‌റ്റംബർ വരെ രണ്ടുനദികളുടെയും 12 ഇടങ്ങളിൽ നിന്നായി സാംപിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ വിഷമയമായ ഉയർന്ന അളവിലുള്ള ആമോ നൈട്രജനും ജീവികൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷമുണ്ടാക്കുന്ന ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡും (ബി.ഒ.ഡി.) കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

മലിനീകരണത്തിനുള്ള പ്രധാനകാരണം നദീതീരത്തുള്ള വ്യവസായസ്ഥാപനങ്ങളിൽനിന്ന്‌ പുറന്തള്ളുന്ന അപകടകരമായ വസ്തുക്കളാണ്. നദികളിൽ മലിനജലസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിനുള്ള പ്രധാനപ്പെട്ട കാരണമെന്ന് പരിസ്ഥിതിസംരക്ഷണ ഗവേഷണകേന്ദ്രം പ്രോജക്ട് മാനേജർ സജിത്ത് മുകുന്ദൻ പറഞ്ഞു.

ഭൂഗർഭ മലിനജലകണക്‌ഷനുകൾ ശരിയായി നടപ്പാക്കുകയും മലിനജല സംസ്കരണപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്താൽ നദികളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനുമുമ്പുതന്നെ മാലിന്യനീക്കം സാധ്യമാകുമെന്നാണ് ജലവിദഗ്ധരുടെ അഭിപ്രായം. വിഷലിപ്തമായ വെള്ളം പല അപകടങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങാൻ ഇടയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ നദികളുടെ അവസ്ഥയും പരിതാപകരമാണ്. വ്യവസായശാലകളിൽനിന്നുള്ള മാലിന്യം നേരിട്ട് തള്ളുന്നതാണ് കോയമ്പത്തൂർ മേഖലകളിലെ നദികളിൽ അപകടം വിതയ്ക്കുന്നതെന്ന് ചെന്നൈയിലെ സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ സി. രാജീവ് പറഞ്ഞു. നോയൽ നദിയും ഭവാനി നദിയും മലിനമായത് കോയമ്പത്തൂർ ജില്ലയിലെ വ്യാവസായിക യൂണിറ്റുകളിൽ മലിനജലശുദ്ധീകരണ പ്ലാന്റുകൾ ഒരുക്കാത്തതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഒറത്തുപാളയം അണക്കെട്ട് കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെ ഡൈയിങ് യൂണിറ്റുകളിലെ മാലിന്യം തള്ളുന്നതുമൂലം മലിനമായി. ഫോസ്ഫേറ്റ്, അലുമിനിയം, സൾഫേറ്റ്, അമോണിയം മാലിന്യം പുറന്തള്ളുന്നതിനാൽ ഭവാനിനദിയും അപകടാവസ്ഥയിലാണ്.

ഭവാനിയിലെ ജലസാംപിളിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കാൻസറിനും ബലഹീനതയ്ക്കും കാരണമാകുന്ന ഡയോക്സിൻ അടങ്ങിയതായി പരിസ്ഥിതി ഗവേഷണകേന്ദ്രം കണ്ടെത്തിയിരുന്നു. ഭവാനിയിൽനിന്ന്‌ മാലിന്യം പുറന്തള്ളുന്നതിനാൽ കാവേരിനദിയും മലിനമായിരിക്കുകയാണ്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!