Breaking News
നാരായണൻ നായർ വധം; പ്രതികളുമായെത്തിയ പൊലീസ് വാഹനം ബിജെപിക്കാർ തടഞ്ഞു, ജഡ്ജിയുടെ വീട്ടിൽ അജ്ഞാതരെത്തി

തിരുവനന്തപുരം : ആനാവൂർ നാരായണൻ നായർ വധക്കേസിലെ പ്രതികളുമായി വന്ന പൊലീസ് വാഹനം ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജയിലിന് മുന്നിൽ തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ കാർ ജയിലിന്റെ ഗേറ്റിന് കുറുകെയിട്ടാണ് പൊലീസ് വാഹനം തടഞ്ഞത്. പ്രതികൾക്കൊപ്പം ബിജെപി നേതാക്കളെയും പ്രവർത്തകരെയും ജയിൽ വളപ്പിലേക്ക് കയറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 ആർഎസ്എസ് പ്രവർത്തകരെ കോടതി നടപടികൾക്കും വൈദ്യ പരിശോധനയ്ക്കും ശേഷം രാത്രി 11ന് ശേഷമാണ് പൊലീസ് വാഹനത്തിൽ ജയിലിലേക്കെത്തിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി വി രാജേഷും മറ്റ് നേതാക്കളും പൊലീസ് വാഹനത്തിനൊപ്പമുണ്ടായിരുന്നു.
ജയിലിന് മുന്നിൽ നിരവധി ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ജയിൽ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ, അകത്ത് കയറാതെ മടങ്ങില്ലെന്ന് വി വി രാജേഷടക്കമുള്ളവർ നിലപാട് സ്വീകരിച്ചതോടെ പ്രവർത്തകർ ജയിലധികൃതർക്കെതിരെ തിരിഞ്ഞു. വി വി രാജേഷ് എത്തിയ കാർ ജയിലിന് മുന്നിൽ നിർത്തിയിട്ടതോടെ പ്രതികളുമായുള്ള വാഹനം അകത്തേക്ക് കയറ്റാൻ പറ്റാത്ത സാഹചര്യമുണ്ടായി. തങ്ങളെ അകത്ത് കയറ്റിയില്ലെങ്കിൽ പ്രതികളെയും ജയിലിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു നേതാക്കളടക്കമുള്ളവരുടെ ഭീഷണി. ഇതോടെ ജയിലിന് മുന്നിലുള്ള റോഡിൽ ഗതാഗതവും സ്തംഭിച്ചു.
അര മണിക്കൂറോളം സംഘർഷഭരിതമായ സാഹചര്യമുണ്ടായതോടെ രണ്ടുപേർക്ക് ജയിൽവളപ്പിൽ പ്രവേശിക്കാൻ അനുമതി നൽകി. ഇതിന് പിന്നാലെ ബിജെപി നേതാവ് എസ് സുരേഷടക്കമുള്ളവരുമെത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെങ്കിലും അനുമതി നൽകിയില്ല. ബിജെപി നേതൃത്വത്തിന്റെ ശക്തമായ പിന്തുണയിലെത്തിയ പ്രതികൾ ജയിലിനകത്തും പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശിക്ഷാവിധിക്ക് പിന്നാലെ ജഡ്ജിയുടെ വീട്ടിൽ 2 അജ്ഞാതർ
ആനാവൂർ നാരായണൻ നായരെ ആർഎസ്എസുകാർ വെട്ടിക്കൊന്ന കേസിൽ 11 ആർഎസ്എസുകാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിയുടെ ആലപ്പുഴ മാന്നാറിലുള്ള വീട്ടിൽ രണ്ട് അജ്ഞാതരെത്തി. ജഡ്ജിയുടെ അച്ഛനമ്മമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജഡ്ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് അച്ഛനമ്മമാർ അറിയിച്ചു. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് ഉടൻ വീടിന് കാവൽ ഏർപ്പെടുത്തി. മാന്നാറിലെയും പരിസരങ്ങളിലെയും സിസിടിവി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
മുന്നൂറിലേറെ പേജുള്ള ശിക്ഷാവിധിയുടെ പകർപ്പ് പ്രതികളായ 11 പേർക്കും നൽകി തിങ്കൾ രാത്രി പത്തോടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. കുടുംബ വീട്ടിൽ അജ്ഞാതരെത്തിയെന്ന വിവരത്തെ തുടർന്ന് ജഡ്ജിയുടെ തലസ്ഥാനത്തെ വസതിക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്