Connect with us

Breaking News

നാരായണൻ നായർ വധം; പ്രതികളുമായെത്തിയ പൊലീസ്‌ വാഹനം ബിജെപിക്കാർ തടഞ്ഞു, ജഡ്‌ജിയുടെ വീട്ടിൽ അജ്‌ഞാതരെത്തി

Published

on

Share our post

തിരുവനന്തപുരം : ആനാവൂർ നാരായണൻ നായർ വധക്കേസിലെ പ്രതികളുമായി വന്ന പൊലീസ്‌ വാഹനം ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജയിലിന്‌ മുന്നിൽ തടഞ്ഞു. ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്റെ കാർ ജയിലിന്റെ ഗേറ്റിന്‌ കുറുകെയിട്ടാണ്‌ പൊലീസ്‌ വാഹനം തടഞ്ഞത്‌. പ്രതികൾക്കൊപ്പം ബിജെപി നേതാക്കളെയും പ്രവർത്തകരെയും ജയിൽ വളപ്പിലേക്ക്‌ കയറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം.
ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 ആർഎസ്‌എസ്‌ പ്രവർത്തകരെ കോടതി നടപടികൾക്കും വൈദ്യ പരിശോധനയ്‌ക്കും ശേഷം രാത്രി 11ന്‌ ശേഷമാണ്‌ പൊലീസ്‌ വാഹനത്തിൽ ജയിലിലേക്കെത്തിച്ചത്‌. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷും മറ്റ്‌ നേതാക്കളും പൊലീസ്‌ വാഹനത്തിനൊപ്പമുണ്ടായിരുന്നു.

ജയിലിന്‌ മുന്നിൽ നിരവധി ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത്‌ ആരെയും അകത്തേക്ക്‌ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്‌ ജയിൽ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ, അകത്ത്‌ കയറാതെ മടങ്ങില്ലെന്ന്‌ വി വി രാജേഷടക്കമുള്ളവർ നിലപാട്‌ സ്വീകരിച്ചതോടെ പ്രവർത്തകർ ജയിലധികൃതർക്കെതിരെ തിരിഞ്ഞു. വി വി രാജേഷ്‌ എത്തിയ കാർ ജയിലിന്‌ മുന്നിൽ നിർത്തിയിട്ടതോടെ പ്രതികളുമായുള്ള വാഹനം അകത്തേക്ക്‌ കയറ്റാൻ പറ്റാത്ത സാഹചര്യമുണ്ടായി. തങ്ങളെ അകത്ത്‌ കയറ്റിയില്ലെങ്കിൽ പ്രതികളെയും ജയിലിലേക്ക്‌ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു നേതാക്കളടക്കമുള്ളവരുടെ ഭീഷണി. ഇതോടെ ജയിലിന്‌ മുന്നിലുള്ള റോഡിൽ ഗതാഗതവും സ്‌തംഭിച്ചു.

അര മണിക്കൂറോളം സംഘർഷഭരിതമായ സാഹചര്യമുണ്ടായതോടെ രണ്ടുപേർക്ക്‌ ജയിൽവളപ്പിൽ പ്രവേശിക്കാൻ അനുമതി നൽകി. ഇതിന്‌ പിന്നാലെ ബിജെപി നേതാവ്‌ എസ്‌ സുരേഷടക്കമുള്ളവരുമെത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കിയെങ്കിലും അനുമതി നൽകിയില്ല. ബിജെപി നേതൃത്വത്തിന്റെ ശക്തമായ പിന്തുണയിലെത്തിയ പ്രതികൾ ജയിലിനകത്തും പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന്‌ രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

ശിക്ഷാവിധിക്ക്‌ പിന്നാലെ ജഡ്‌ജിയുടെ വീട്ടിൽ 2 അജ്‌ഞാതർ

ആനാവൂർ നാരായണൻ നായരെ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന കേസിൽ 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചതിന്‌ പിന്നാലെ ജഡ്‌ജിയുടെ ആലപ്പുഴ മാന്നാറിലുള്ള വീട്ടിൽ രണ്ട്‌ അജ്ഞാതരെത്തി. ജഡ്‌ജിയുടെ അച്ഛനമ്മമാർ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ജഡ്‌ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന്‌ അച്ഛനമ്മമാർ അറിയിച്ചു. തുടർന്ന്‌ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ്‌ ഉടൻ വീടിന്‌ കാവൽ ഏർപ്പെടുത്തി. മാന്നാറിലെയും പരിസരങ്ങളിലെയും സിസിടിവി കാമറകൾ പൊലീസ്‌ പരിശോധിച്ചുവരികയാണ്‌.

മുന്നൂറിലേറെ പേജുള്ള ശിക്ഷാവിധിയുടെ പകർപ്പ്‌ പ്രതികളായ 11 പേർക്കും നൽകി തിങ്കൾ രാത്രി പത്തോടെയാണ്‌ കോടതി നടപടികൾ പൂർത്തിയാക്കിയത്‌. കുടുംബ വീട്ടിൽ അജ്ഞാതരെത്തിയെന്ന വിവരത്തെ തുടർന്ന്‌ ജഡ്‌ജിയുടെ തലസ്ഥാനത്തെ വസതിക്കും പൊലീസ്‌ സുരക്ഷ ഏർപ്പെടുത്തി.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!