Connect with us

Breaking News

മലനാട് റിവർ ക്രൂസ് പൂർത്തീകരണത്തിലേക്ക്; കാണാം, കടലോരവും ഇടനാടും മലനാടും

Published

on

Share our post

മലപ്പട്ടം ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീരദേശവും ഇടനാടും മലനാടും കണ്ടാസ്വാദിക്കാനുള്ള പാത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി കണ്ണൂർ. കടലോരം കണ്ടാസ്വദിച്ച് പുഴവഴിയെത്തി മലയോരത്തേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പരിചയപ്പെടുത്തുന്നത്. കണ്ണൂരിന്റെ അതിമനോഹര തീരങ്ങളായ മുഴപ്പിലങ്ങാടും പയ്യാമ്പലവും ചാൽ ബീച്ചും കണ്ടാസ്വദിച്ചു വരുന്നവർക്ക് വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവ് വഴി മലപ്പട്ടം മുനമ്പ് കടവിലെത്താം. ഇവിടെ ബോട്ട് ജെട്ടികൾ, ഫുഡ്‌ കോർട്ട് തുടങ്ങിയവ ഒരുങ്ങും.

മുനമ്പുകടവിൽ നിന്ന് പാലക്കയംതട്ട്, പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പം എത്താൻ സാധിക്കും.വളപട്ടണം പുഴയോരത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും വിനോദസഞ്ചാര മേഖലയിലെ സംരംഭകരും ചേർന്ന് ഈ പാതയിലൂടെ യാത്ര ചെയ്ത് നിക്ഷേപ സാധ്യതകളും ഭാവി വികസന പദ്ധതികളും അവലോകനം ചെയ്തു.

പറശ്ശിനിക്കടവിൽ പ്രതിവർഷം എത്തുന്ന 30 ലക്ഷത്തോളം തീർഥാടകരിൽ ഒട്ടേറെപ്പേർ ഈ സർക്യൂട്ട് പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ആർക്കിടെക്ട് ടി.വി.മധുകുമാർ പറഞ്ഞു. പദ്ധതികൾ വേഗത്തിലാക്കുമെന്ന് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ് എന്നിവർ പറഞ്ഞു.

വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ്, റോയൽ ടൂറിസം സൊസൈറ്റി ചെയർമാൻ ടി.കെ.ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ പി.മുകുന്ദൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഓണററി സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, കെ.വിനോദ് നാരായണൻ, റിട്ട. റിയർ അഡ്മിറൽ കെ.മോഹനൻ, ചിത്രകാരൻ എബി എൻ.ജോസഫ്, ശിൽപി കെ.കെ.ആർ.വെങ്ങര, മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി ഷെയിൽ മുഹമ്മദ്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാനേജിങ് ഡയറക്ടർ ഇ.വൈശാഖ്, അബ്ദുൽ ഖാദർ പനക്കാട് (വെയ്ക്, ഏഴിലം) ഐ.വി.ദിനേശ് (യമുനാതീരം), വി.മധുസൂദനൻ (കെൽ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ കെ.സി.ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!