Breaking News
അവിടെ എത്തിപ്പെട്ടാൽ ‘ചത്തതിന്’ തുല്യം: ഏതൊരു നാവികനും ഏറ്റവും അധികം ഭയപ്പെടുന്ന സ്ഥലമായ നൈജീരിയിലേക്കാണ് അവരെ കൊണ്ടുപോകുന്നത്

തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം, ഏതൊരു നാവികനും കാലുകുത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന രാജ്യമാണ് നൈജീരിയ. ‘അവിടെ എത്തിയാൽ ചത്തതിന് തുല്യം’ എന്ന വാമൊഴി പോലും മെർച്ചന്റ് നേവിക്കാർക്ക് ഇടയിലുണ്ടത്രേ. തടവിലാക്കപ്പെടുന്നവർക്ക് മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഭരണകൂടമാണ് നൈജീരിയയിലേതെന്നും, നിർഭാഗ്യവശാൽ ജയിലറയ‌്ക്കുള്ളിലായിക്കഴിഞ്ഞാൽ പുറംലോകം കാണുക എന്നത് സ്വപ്‌നമായി അവശേഷിക്കുമെന്നാണ് പല മെർച്ചന്റ് നേവി ഉദ്യോഗസ്ഥരുടെയും പ്രതികരണം.
നാവികർക്ക് നേരിടേണ്ടിവരിക കടുത്ത ചൂഷണങ്ങൾനൈജീരിയയിൽ എത്തിക്കഴിഞ്ഞാൽ ശാരീരികവും മാനസികവുമായി കടുത്ത ചൂഷണങ്ങൾക്ക് തങ്ങൾ വിധേയമായേക്കും എന്ന ആശങ്ക തടവിലായ നാവികർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തടവിലാക്കപ്പെട്ട മലയാളി നാവികൻ സനു ജോസ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടുകാർക്ക് അയച്ച സന്ദേശത്തിൽ അതിന്റെ തീവ്രത നിഴലിച്ചിരുന്നു. ‘നൈജീരിയൻ പട്ടാളക്കാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞു. ഉയർന്ന സൈനിക ഒാഫീസർമാർ വരെയുണ്ട്. നിയമം ലംഘിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. വേണ്ടി വന്നാൽ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും അവർ കപ്പലിനടുത്ത് എത്തിച്ചിട്ടുണ്ട്’. ഇതായിരുന്നു സനുവിന്റെ സന്ദേശം.
രാജ്യത്തെ നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചും വിവിധ കള്ളക്കേസുകളിൽ കുടുക്കിയുമാണ് നൈജീരിയൻ അധികൃതർ തടവുകാരെ ജയിലിലടക്കുക. തീർത്തും വൃത്തിഹീനമായ തടവറകളിലാണ് ഇവരെ പാർപ്പിക്കുന്നത്. കപ്പലിലെ ഭക്ഷണമടക്കം ആദ്യം തന്നെ നൈജരിയൻ സേന കൈക്കലാക്കിയിരിക്കും.പിടിയിലായ ഉടൻ കപ്പൽകമ്പനിയായ ഹീറോയിക് ഇഡുൻ ഗിനി സർക്കാരിന് 20 ലക്ഷം ഡോളറാണ് പിഴത്തുകയായി നൽകിയത്. ഗിനി തീരത്തുനിന്ന് മോചിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാൽ കമ്പനി കബളിപ്പിക്കപ്പെടുകയായിരുന്നു. ഗിനി നാവിക സേന ആവശ്യപ്പെട്ടതുപോലെ വമ്പൻ മോചനദ്രവ്യമാണ് നൈജീരിയൻ സേനയും ലക്ഷ്യമിടുന്നതെന്നാണ് സൂചന.നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൃത്യമായ നയതന്ത്ര ഇടപെടലില്ലാതെ നാവികരെ മോചിപ്പിക്കാ കഴിയില്ലെന്നാണ് മർച്ചെന്റെ നേവി ക്ളബ് കണ്ണൂർ പ്രസിഡന്റും മെർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ജദീപ് ചന്ദ്രോത്ത് പറയുന്നത്.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനവും നൽകിയിട്ടുണ്ട്.നയതന്ത്ര ഇടപെടലിലൂടെ മോചനം സാദ്ധ്യമാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് വിദേശകാര്യ മന്ത്രാലയം. നൈജീരിയയുമായി ഇന്ത്യയ്ക്ക് കൂടുതൽ സുഗമമായി നയതന്ത്ര ഇടപെടൽ നടത്താനാകുമെന്നും ആശങ്ക വേണ്ടെന്നുമാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് വ്യക്തമാക്കുന്നത്.പത്തുനില കെട്ടിടത്തിന്റെ ഉയരം, ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ വലുപ്പംഎം.ടി ഹീറോയിക് ഇൻഡുൻ എന്ന കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ ടാങ്കറാണ് നൈജീരിയൻ നാവിക സേനയക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഒ.എസ്.എം എന്ന പേരുള്ള ഈ കപ്പലിന്റെ ഉയരം പത്തുനില കെട്ടിടത്തിന്റെ അത്രയുണ്ട്. വലിപ്പമാകട്ടെ വലിയൊരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിനോളവും വരും. ക്യാപ്‌ടൻ.
ചീഫ് എഞ്ചിനീയർ, അസിസ്‌റ്റന്റ് എഞ്ചിനീയർമാർ, നാവിഗേറ്റിംഗ് ഓഫീസർമാർ, റേറ്റിംഗ്സ് എന്നിവരടക്കം 26 പേരാണ് കപ്പലിലുള്ളത്.കൊവിഡ് കാലത്തെ മുൻനിര പോരാളികൾപലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അത്ര പരിചിതമായ മേഖലയല്ല മെർച്ചന്റ് നേവി. എന്നാൽ ഏതൊരു രാജ്യത്തിന്റെയും നിലനിൽപ്പിന് ആധാരമായി പ്രവർത്തിക്കുന്നവരാണ് മേർച്ചന്റ് നേവിയിലെ ജീവനക്കാർ. രാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ക്രയവിക്രയം കൃത്യമായി നടത്തുന്നത് മേർച്ചന്റ് നേവി വഴിയാണ്. കൊവിഡ് കാലത്ത് പോലും ഇടതടവില്ലാതെ ഈ മേഖല പ്രവർത്തിച്ചു. കൊവിഡ് മുന്നണി പോരാളികളായി മേർച്ചന്റ് നേവിക്കാർ വിശേഷിപ്പിക്കപ്പെടുകയും ചെയ‌്തിരുന്നു. ടാങ്കർ ഷിപ്പ്, കണ്ടെയിനർ ഷിപ്പ്, ബൾക്ക് കാരിയർ, പാസഞ്ചർ ഷിപ്പ് എന്നിവയാണ് പ്രധാന വിഭാഗങ്ങൾ.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്