Connect with us

Breaking News

വയറിംഗ് പരിശോധനയ്ക്കായുള്ള സുരക്ഷ ജീവൻ സമിതി നിശ്ചലം : ‘ജീവന് എന്ത് സുരക്ഷ”

Published

on

Share our post

കണ്ണൂർ:വയറിംഗ് മേഖലയിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ലാ തലത്തിൽ രൂപീകരിച്ച സുരക്ഷ ജീവൻ സമിതി നിശ്ചലം.സർക്കാർ 2004 ൽ പ്രഖ്യാപിച്ച സമിതി പത്തുവർഷം കഴിഞ്ഞാണ് കണ്ണൂർ ജില്ലയിൽ രൂപം കൊണ്ടത്. കളക്ടർ അദ്ധ്യക്ഷനായുള്ള സമിതിയിൽ പൊലീസ് സൂപ്രണ്ട്,ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ,വിവിധ സംഘനാ പ്രതിനിധികൾ എന്നിവരാണ് സമിതിയിലുള്ളത്. സമിതി രൂപീകരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങലൊന്നും നടന്നില്ലെന്ന് മേഖലയിലുള്ളവർ പറഞ്ഞു.

തുടർന്ന് 2019 ൽ സമിതി പുനസംഘടിപ്പിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല.സമിതിയുടെ നേതൃത്വത്തിൽ പരിശോധന പോലുമില്ലാത്തതിനാൽ അശാസ്ത്രീയ വയറിംഗ് രീതികളും അതിന് പിന്നാലെ അപകടങ്ങളും പതിവാണ്.കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് പട്ടുവത്തെ ഒരു ഫാമിൽ ഇതര സംസ്ഥാന തൊഴിലാളി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചിരുന്നു. അശാസ്ത്രീയമായ വയറിംഗിനിടയിലാണ് ഈ അപകടമുണ്ടായതെന്ന് മേഖലയിലെ തൊഴിലാളികൾ ആരോപിക്കുന്നു.സിവിൽ കോൺട്രാക്ടർമാരുടെ കടന്നുകയറ്റം മേഖലയിൽ ഇത്തരം പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.

വയറിംഗിന്റെ ശാസ്ത്രീയ വശങ്ങളൊന്നും തന്നെ അറിയാത്ത ചില ഇതര സംസ്ഥാന തൊഴിലാളികളെ ജോലിയേൽപ്പിച്ച് സുരക്ഷിതമല്ലാത്ത രീതിയൽ വയറിംഗ് നടത്തി വരുന്നതാണ് പ്രധാന പ്രശ്നം.ഇത് പരിശോധിക്കേണ്ട സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കാത്തത് മുതലെടുത്താണ് ഇത്തരം പ്രവൃത്തികൾ ഇപ്പോഴും തുടരുന്നത്.കൈമലർത്തി കളക്ടറുംആറ് മാസം മുൻപ് വയറിംഗ് തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ടറെ ബന്ധപ്പെട്ട് സമിതി പുന‌സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ആവശ്യപ്പെട്ട ലിസ്റ്റ് ഉൾപ്പെടെ നൽകിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ലൈസൻസില്ലാത്തവർ ജോലി ചെയ്യുന്ന സ്ഥിതി വരെ മേഖലയിലുണ്ടെന്നാണ് ആക്ഷേപം.

വയർമാൻമാർ പറയുന്നുസാങ്കേതിക വിദഗ്ദർ എന്ന നിലയിൽ പ്രത്യേക ക്ഷേമനിധി കെട്ടിട പ്ലാൻ സമർപ്പിക്കുമ്പോൾ ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ ലൈസൻസ് കോപ്പിക്കായി നിയമ നിർമ്മാണംക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം വർഷങ്ങളായി സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കുന്നില്ല.അതുകൊണ്ട് തന്നെ വയറിംഗ് മേഖലയിൽ നടക്കുന്ന വിവിധ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുന്നില്ല.കളക്ടറെ നേരിട്ട് കണ്ട് സമിതി പുനസ്ഥംഘടിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആറ് മാസമായിട്ടും നടപടിയില്ല.കെ.ആർ.ഗോവിന്ദൻ,സെക്രട്ടറി കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസർ അസോസിയേഷൻ


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!