Connect with us

Breaking News

പെൺകരുത്തിൽ തൊഴിൽസേന

Published

on

Share our post

മയ്യിൽ: കൃഷി പണിക്കോ ആളെ കിട്ടാനെയില്ല എന്ന പരാതി തീർക്കാൻ ഒരുകൂട്ടം സ്ത്രീകളുടെ തൊഴിൽസേന റെഡിയാകുന്നു. അഗ്രോ സർവീസ് കൃഷിശ്രീ സെന്റർ മയ്യിലിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ ആത്മപദ്ധതിയിൽ രൂപീകരിച്ച തൊഴിൽസേന കാർഷിക മേഖലയിൽ ഇനി പുത്തനുണർവേകും. കൃഷിയുമായി ബന്ധപ്പെട്ട ഏത് തൊഴിലെടുക്കാനും ഇവർ തയാറെടുക്കുകയാണ്.ട്രാക്ടർ, ടില്ലർ, കാട്‌വെട്ട്, ബ്രഷ് കട്ടർ തുടങ്ങി സ്ത്രീകൾ ചെയ്യാൻ മടിക്കുന്ന പല യന്ത്രങ്ങളുടെ പ്രവർത്തനവും ഇനി പതിനഞ്ചോളം വരുന്ന സ്ത്രീകളുടെ കൈയിൽ സുരക്ഷിതം.

മയ്യിലിലെയും സമീപ പ്രദേശങ്ങളിലെയും വ്യക്തികളുടെ കൃഷി ഭൂമിയിൽ ആവശ്യമായ കാർഷിക വൃത്തികൾ ചെയ്യാൻ വിദഗ്ധരായ പരിശീലനം ലഭിച്ച തൊഴിലാളികളെയും അവർക്കാവശ്യമായ തൊഴിൽ ഉപകരണങ്ങളും നൽകുന്നത് തൊഴിൽ സേനയാണ്.ഇവർക്കുള്ള ഇരുപതു ദിവസത്തെ ആദ്യ പരിശീലനം മണ്ണൂത്തി കാർഷിക സർവ്വകലാശാലയിൽ നിന്നും ലഭിച്ചു കഴിഞ്ഞു. തുടർന്നുള്ള ഇരുപത് ദിവസത്തെ പരിശീലനം കണ്ണൂർ ആർ.ഐ.ടി.സിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജൈവ വള നിർമ്മാണത്തിലും, ബഡിംഗ്, ഗ്രാഫ്റ്റ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സേനയ്ക്ക് പരിശീലനം ലഭിക്കും.

അംഗബലം കൂട്ടുംഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മയ്യിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തൊഴിൽസേനയിൽ ഇപ്പോൾ പതിനഞ്ച് സ്ത്രീകളാണുള്ളതെങ്കിലും സേനയിലെ അംഗബലം കൂടാനാണ് സാധ്യത. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളും കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് ചെയ്യുകയാണ് ലക്ഷ്യം. മയ്യിൽ പഞ്ചായത്ത് തല കാർഷികവൃത്തികൾ ഇപ്പോൾ തൊഴിൽസേന വഴിയാണ് നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ തൊഴിൽസേനയുടെ സഹായത്തോടെ കൃഷി ചെയ്യാൻ തയ്യാറായി മുന്നോട്ടുവരുന്നവരുടെ എണ്ണവും കൂടിവരികയാണ്.

ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതു കാരണം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് കൃഷി ചെയ്ത് പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ കൃത്യമായ തൊഴിൽ പരിശീലനം ലഭിച്ചവരുടെ തൊഴിൽ സേന രൂപീകരിച്ച് ആവശ്യക്കാർക്ക് കാർഷിക പ്രവർത്തനം സമയ ബന്ധിതമായി നടത്തുകയാണ് ലക്ഷ്യം. വളരെ സജീവമായാണ് തൊഴിൽസേനയുടെ പ്രവർത്തനം.കെ.കെ. റിഷ്ന, പ്രസിഡന്റ്, മയ്യിൽ ഗ്രാമപഞ്ചായത്ത്


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി;അവശ്യ സർവീസുകളെ ഒഴിവാക്കി

Published

on

Share our post

വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യു.ഡി.എഫിന്‍റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.അതേസമയം, രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!