Local News
സ്വകാര്യബസില്‍നിന്ന് വിദ്യാര്‍ഥിയെ തള്ളിയിട്ടെന്ന് പരാതി; കണ്ടക്ടര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: ചാവക്കാട്ട് വിദ്യാര്‍ഥി ബസില്‍ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച് താഴെയിട്ടതായി പരാതി. വിദ്യാര്‍ഥിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ചാവക്കാട് -പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹഫീന’ ബസിന്റെ കണ്ടക്ടര്‍ ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കുട്ടിയുടെ പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പരിശോധിച്ചതായും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ബസ് കയറിയപ്പോള്‍ കണ്ടക്ടര്‍ തള്ളിയിട്ടതായാണ് കുട്ടി പരാതിപ്പെട്ടത്. ഇതോടെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലാക്കി. ശനിയാഴ്ച രാവിലെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുന്നത്.
THALASSERRY
തലശ്ശേരി മൈസൂര്‍ റെയില്‍ പാതക്ക് തുരങ്കം വച്ച് അധികൃതര്‍: 2. 63 ഏക്കര്‍ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്‍കാൻ നീക്കം

തലശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയില്‍പാതയെന്ന സ്വപ്നത്തിന് തുരങ്കം വെക്കുന്ന തരത്തില്‍ തലശ്ശേരിയില്‍ റെയില്‍വേയുടെ കണ്ണായ ഇടത്തെ 2.63 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്‍കാൻ ഗൂഢ നീക്കം. പാലക്കാട് റെയില്‍വേ ഡിവിഷൻ കേന്ദ്രീകരിച്ച് 45 വർഷത്തേക്ക് ഈ സ്ഥലം ലീസിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.തലശ്ശേരിയില്‍ റെയില്‍വേക്ക് 50 ഏക്കർ സ്ഥലമാണുള്ളത്. ഷോർണൂർ കഴിഞ്ഞാല്‍ മലബാറില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം ഇവിടെയാണ്. തലശ്ശേരി -മൈസൂരു റെയില്‍പാത യാഥാർത്ഥ്യമാകാനുള്ള നീക്കം നടക്കുമ്പോഴെല്ലാം ഇതില്ലാതാക്കാൻ ഇത്തരം ഗൂഢ നീക്കങ്ങള്‍ നടത്താറുള്ളതാണ്. ബ്രിട്ടീഷുകാർ തലശ്ശേരി -മൈസൂരു പാത വിഭാവനം ചെയ്തത് 1907ലാണ്.
ലോക മഹായുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഇത് നടന്നില്ല. മൈസൂരിലേക്ക് 295 കി.മി ദൂരമുണ്ടെന്ന തരത്തില്‍ സർവേ നടത്തി ചിലവിന്റെ പേരില്‍ പദ്ധതി തള്ളാനുള്ള ശ്രമവും നടന്നിരുന്നു.ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ജനകീയ സർവ്വേ പ്രകാരം തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, കുടകിലെ തിത്തിമത്തി, പൊന്നം പേട്ട്, ഹുൻസൂർ വഴി മൈസൂരിലേക്ക് വെറും 145.5 കി.മി ദൂരം മാത്രമേയുള്ളുവെന്ന കണ്ടെത്തല്‍ ഈ വാദത്തെ പൊളിച്ചു.പിന്നീട് മാനന്തവാടി വഴി മൈസൂരിലേക്ക് പാത പരിഗണിക്കണമെന്ന തരത്തില്‍ സംസ്ഥാന സർക്കാരില്‍ നിന്നുള്ള നിർദ്ദേശവും ഉയർന്നു വന്നു.
ഒരുങ്ങുന്നു ഒന്നര മണിക്കൂറില്‍ മൈസൂരു-ചെന്നൈ യാത്ര
ഒന്നര മണിക്കൂർ യാത്രയില്‍ മൈസൂരു-ചെന്നൈ അതിവേഗ പാത ഒരുങ്ങുമ്പോള്‍ തലശ്ശേരി മൈസൂരു ലൈനിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് 14 മണിക്കൂറാണ് ട്രെയിൻ യാത്ര. ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ലൈനില്‍ പാത യാഥാർത്ഥ്യമായാല്‍ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് മൈസൂരിലെത്താനാകും. അവിടെ നിന്ന് അതിവേഗ പാത വഴി ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതിവേഗ പാതയും പ്രയോജനപ്പെടുത്താം.
മണ്ണിടിച്ചില്‍ മൂലം മഴക്കാലത്ത് ക്ലേശകരമാകുന്ന കൊങ്കണിനെ ആശ്രയിക്കാതെ ഉത്തരേന്ത്യയിലേക്ക് എളുപ്പത്തില്‍ ഏത്താമെന്ന സൗകര്യവും നിർദ്ദിഷ്ട മൈസൂരു-തലശ്ശേരി പാതയ്ക്കുണ്ട്.ഭാവിയില്‍ തലശ്ശേരിയെ റെയില്‍വേ ജംഗ്ഷനാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് കണ്ണായ സ്ഥലം റെയില്‍വേ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കുന്നത്. തലശ്ശേരിയിലെ ഒരു സെന്റ് സ്ഥലം പോലും റെയില്‍വേ കൈമാറരുത്. രണ്ടര ഏക്കറിലേറെ കണ്ണായ സ്ഥലം പോയാല്‍ പിന്നെ തലശ്ശേരി-മൈസൂർ റെയില്‍ പാത മാത്രമല്ല, തലശ്ശേരിയുടെ മുഴുവൻ റെയില്‍വേ വികസന സ്വപ്നങ്ങളും ഇല്ലാതാകും-കെ.വി.ഗോകുല്‍ ദാസ് (പ്രസിഡന്റ്, തലശ്ശേരി വികസന വേദി)
നേരത്തെയും ലീസിന് നല്‍കി
പുതിയ ബസ്സ് സ്റ്റാൻഡിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടതു ഭാഗത്ത് സ്വകാര്യ വ്യക്തിക്ക് നല്‍കിയ ലീസിന്റെ കാലാവധി വർഷങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമാണിന്ന്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോള്‍ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയില്‍വേ 40 വർഷത്തേക്ക് ലീസിന് നല്‍കിയതാണ്.
THALASSERRY
എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കും

തലശ്ശേരി: എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഇല്ലിക്കുന്ന് മുത്തപ്പന്‍ മഠപ്പുരയ്ക്കും കൊളശ്ശേരി ജംഗ്ഷനും ഇടയില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ മെയ് ഏഴ് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന വാഹനങ്ങള്‍ കൊടുവള്ളി വഴിയോ അനുയോജ്യമായ മറ്റ് വഴികളില്‍കൂടിയോ കടന്നുപോകണം.
IRITTY
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്