Connect with us

Breaking News

കുട്ടികളെ മിടുക്കരാക്കാം; ഒരുങ്ങുന്നു 13 സ്‌കിൽ കേന്ദ്രങ്ങൾ

Published

on

Share our post

കണ്ണൂർ: സ്വന്തം അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ആത്മവിശ്വാസത്തിൽ മുന്നേറുന്ന വിദ്യാർഥികളെ വാർത്തെടുക്കാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ഒരുങ്ങുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളം ജില്ലയിൽ 13 സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള തൊഴിൽ വൈദഗ്ധ്യം യുവതലമുറക്ക് നൽകുകയാണ് ലക്ഷ്യം.

ജില്ലയിലെ ബി.ആർ.സികളുടെ പരിധിയിലെ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയോ ഗവ. ഹയർസെക്കൻഡറിയോ തെരഞ്ഞെടുത്താണ് ഡെവലപ്മെന്റ് കേന്ദ്രങ്ങളാക്കി മാറ്റുക. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആദിവാസി -തീരദേശ -തോട്ടം മേഖലയിലെയും അന്തർസംസ്ഥാന തൊഴിലാളികളുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപൺ സ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്നവർ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ, നിലവിൽ പഠിക്കുന്നവർ എന്നിവർക്കാണ് സൗകര്യം ഉപയോഗിക്കാനാകുക. 15നും 21നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലെ കുട്ടികൾക്ക് 25 വയസ്സാണ് ഉയർന്ന പ്രായപരിധി.

നാഷനൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിലുള്ളതും എളുപ്പത്തിൽ തൊഴിൽ നേടാൻ സഹായിക്കുന്നതുമായ രണ്ടു വീതം സ്‌കിൽ കോഴ്സുകളാണ് ഓരോ സെന്ററിലും അനുവദിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്തംഗം എന്നിവരുൾപ്പെട്ട കമ്മിറ്റി പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്താണ് കോഴ്സുകൾ തെരഞ്ഞെടുക്കുക.

തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, കലക്ടർ എന്നിവരുൾപ്പെടുന്ന ജില്ല സമിതിയുടെ അനുവാദത്തോടെ നടപ്പാക്കും. സെന്ററുകളിൽ ആവശ്യമായ ലാബ് സൗകര്യം, ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ സമഗ്ര ശിക്ഷ കേരളം സജ്ജമാക്കും.

ഒരുങ്ങുന്നത് ഇവിടെയൊെക്ക..
കണ്ണൂർ സൗത്ത് ബി.ആർ.സി പരിധിയിലെ കണ്ണൂർ ഗവ. വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസ്, മാടായി ജി.വി.എച്ച്.എസ്.എസ് (മാടായി ബി.ആർ.സി), പയ്യന്നൂർ കെ.പി.ആർ.ജി.എസ് ജി.വി.എച്ച്.എസ്.എസ് (പയ്യന്നൂർ), തളിപ്പറമ്പ് ടി.വി.ജി.എച്ച്.എസ്.എസ് (തളിപ്പറമ്പ് നോർത്ത്).

ജി.വി.എച്ച്.എസ്.എസ് എടയന്നൂർ (മട്ടന്നൂർ), ജി.വി.എച്ച്.എസ്.എസ് കതിരൂർ (തലശ്ശേരി നോർത്ത്), ജി.വി.എച്ച്.എസ്.എസ് കണ്ണൂർ സ്പോർട്സ് (കണ്ണൂർ നോർത്ത്), ജി.എച്ച്.എസ്.എസ് പാട്യം ( കൂത്തുപറമ്പ്), ജി.എച്ച്.എസ്.എസ് മണത്തണ (ഇരിട്ടി), ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറ (തളിപ്പറമ്പ് സൗത്ത്), പടിയൂർ ജി.എച്ച്.എസ്.എസ് (ഇരിക്കൂർ) എന്നിവിടങ്ങളിലാണ് സെന്ററുകൾ ഒരുക്കുക.

ജില്ലയിൽ ആകെ 15 ബി.ആർ.സികളാണുള്ളത്. എന്നാൽ, ചൊക്ലി, പാനൂർ എന്നീ ബി.ആർ.സി പരിധികളിൽ ഗവ. ഹയർ സെക്കൻഡറിയോ വൊക്കേഷനൽ ഹയർ സെക്കൻഡറിയോ ഇല്ലാത്തതിനാൽ 13 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് ഒരുക്കുക.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!