Breaking News
കണ്ണൂരില്‍ ടിക്കറ്റെടുക്കാനും കാത്തുനില്‍പ്പ്; ജീവനക്കാരെ കുറച്ച് റെയിൽവേ

കണ്ണൂർ: ട്രെയിനിൽ കയറിയാൽ മാത്രമല്ല കാലുകുത്താൻ ഇടം തിരഞ്ഞുള്ള സാഹസം, ടിക്കറ്റ് എടുക്കാനും വേണം കയ്യൂക്കും വേണ്ടത്ര സമയവും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടർ 2020 മാർച്ച് മാസത്തിൽ അടച്ചതാണ്. കോവിഡും കഴിഞ്ഞ് ലോകം മുഴുവൻ ജീവിതം പഴയരീതിയിലേക്ക് തിരിച്ചെത്തിയിട്ട് മാസങ്ങളായെങ്കിലും പൂട്ടിയ കൗണ്ടർ തുറക്കാൻ റെയിൽവേ തയാറായിട്ടില്ല.
വിരമിച്ചും സ്ഥലംമാറിയും പോയ ടിക്കറ്റ് ബുക്കിങ് വിഭാഗത്തിലെ ജീവനക്കാർക്കു പകരം നിയമനം നടത്താത്തതാണു കൗണ്ടറുകളുടെ എണ്ണം കുറയാൻ കാരണം. കണ്ണൂരിലെ പ്രധാന കവാടത്തിൽ നാലും കിഴക്കേ കവാടത്തിൽ രണ്ടും കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു. പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് ഭാഗത്തു നിന്നു വരുന്നവർ കിഴക്കേ കൗണ്ടർ വഴി വന്നാൽ നടപ്പാത വഴി ഒന്നാം പ്ലാറ്റ്ഫോമിൽ ഇറങ്ങി വേണം ഈ ഭാഗത്തെ കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുക്കാൻ എത്താൻ.
യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ഒന്നാം പ്ലാറ്റ്ഫോമിൽ കയറിയതിന്റെ പേരിൽ ഫൈൻ കിട്ടിയാൽ അതും യാത്രക്കാരന്റെ തലയിലാവും ! കൗണ്ടറിലെ നീണ്ട നിരയിൽ നിൽക്കുന്നതിനിടെ ട്രെയിൻ വന്നാൽ പിന്നെ ടിക്കറ്റില്ലാതെ ട്രെയിൻ കയറുകയല്ലാതെ മറ്റു വഴി പലർക്കും ഉണ്ടാകില്ല. കാരണം വരുന്ന ട്രെയിൻ പോയാൽ പിന്നെ മംഗളൂരു ഭാഗത്തേക്കാണു യാത്രയെങ്കിൽ പിന്നെ മൂന്നോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട സ്ഥിതിയും വന്നേക്കാം.
ജെടിബിഎസ് കൗണ്ടറുകളും പൂട്ടി
രണ്ടു രൂപ അധികം നൽകിയാൽ ടിക്കറ്റ് ലഭിക്കുന്ന ജൻസാധാരൺ ടിക്കറ്റ് ബുക്കിങ് സേവനം മിക്കയിടത്തും മുടങ്ങിയ സ്ഥിതിയാണ്. മുറി വാടക, വൈദ്യുതി നിരക്ക്, ഇന്റർനെറ്റ് വാടക, കംപ്യൂട്ടർ, പ്രിന്റർ, രണ്ടോ മൂന്നോ ജീവനക്കാരുടെ ശമ്പളം തുടങ്ങി ജെടിബിഎസ് സംവിധാനം നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് താങ്ങാവുന്നതിലേറെയാണെന്നാണു നടത്തിപ്പുകാർ പറയുന്നത്. പലർക്കും ഒന്നും രണ്ടും വർഷം കൂടി ലൈസൻസ് കാലാവധിയുണ്ടെങ്കിലും ചെലവു താങ്ങാൻ കഴിയാത്തതിനാൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്.
പാലക്കാട് ഡിവിഷനിലെ മിക്ക സ്റ്റേഷനുകളിലും ജെടിബിഎസ് കൗണ്ടറുകളുടെ സ്ഥിതി ഇതാണ്. എടിവിഎമ്മുകൾ റെയിൽവേ നേരിട്ട് നൽകുകയും ഒപ്പം ഉയർന്ന കമ്മിഷനും ലഭ്യമാക്കുമ്പോൾ ജെടബിഎസ് കൗണ്ടറുകളോട് കടുത്ത അവഗണനയാണെന്നും നടത്തിപ്പുകാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു മാത്രം മൂന്ന് ജെടിബിഎസ് കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു
ആർക്കോ വേണ്ടി എടിവിഎമ്മുകൾ
റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും രണ്ടു വീതം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ ഉണ്ടായിരുന്നു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥരാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്. അൺറിസർവ്ഡ് ടിക്കറ്റുകൾക്കായുള്ള തിരക്ക് കുറയ്ക്കാൻ ഇവ ഏറെ സഹായിച്ചിരുന്നു. എന്നാൽ ഇവ ഇപ്പോൾ മിക്ക ദിവസവും പ്രവർത്തിപ്പിക്കുന്നില്ല.
തകരാറിലാണ് എന്ന് പുറത്ത് എഴുതിവച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ടിക്കറ്റ് നൽകാനുള്ള ചുമതലയേറ്റെടുത്ത റിട്ട. ഉദ്യോഗസ്ഥർ എത്താത്തതാണ് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പ്രായാധിക്യമുള്ള ഇവരിൽ പലർക്കും എടിവിഎമ്മുകൾ പെൻഷനു പുറമേ കിട്ടുന്ന പോക്കറ്റ് മണിക്കുള്ള വഴിയാണെന്ന് യാത്രക്കാരും പറയുന്നു. ഇവർക്കു പകരം തൊഴിൽരഹിതരായ ആരെയെങ്കിലും നടത്തിപ്പ് ഏൽപിച്ചാൽ കൃത്യമായി പ്രവർത്തിപ്പിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
എടിവിഎമ്മുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയതും കാലപ്പഴക്കവും ഇവ ഇടയ്ക്കിടെ തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നാണ് ഇവ പ്രവർത്തിപ്പിക്കുന്നവർ പറയുന്നത്. മുംബൈ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു യന്ത്രങ്ങൾ ലഭ്യമാക്കിയത്. അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഇവരുടെ സഹകരണം കൃത്യമായി ലഭിക്കാത്തതും തടസ്സമാണ്.
പരിഹാരം യുടിഎസ്
ടിക്കറ്റ് കൗണ്ടറുകളുടെ കുറവിനു പ്രശ്ന പരിഹാരമായി റെയിൽവേ നിർദേശിക്കുന്നത് മൊബൈലിലെ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) ആപ് ആണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മുൻകൂറായി തുക ആപ് അക്കൗണ്ടിലേക്കു നിക്ഷേപിച്ചാൽ ആവശ്യാനുസരണം ടിക്കറ്റ് എടുക്കാം. യാത്രക്കാർക്കും ഏറെ സൗകര്യപ്രദമെങ്കിലും യുടിഎസിനു പ്രചാരം ലഭിച്ചുവരുന്നേയുള്ളൂ.
സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ടിക്കറ്റ് എടുക്കണം എന്നതാണ് നിലവിലെ തടസ്സം. ഇതിനു പകരം വൈകാതെ റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ ആർ കോഡുകൾ സ്ഥാപിക്കുമെന്നും ഇത് സ്കാൻ ചെയ്താൽ സ്റ്റേഷനിൽ എത്തിയ ശേഷവും ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്