Connect with us

Breaking News

ജില്ലയിലെ നാല് വിദ്യാർഥികൾക്ക് ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത

Published

on

Share our post

കണ്ണൂർ: ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ലക്ഷ്മി പ്രദീപ്, കൂനംകോട് യു.പി. സ്‌കൂൾ എഴാം ക്ലാസ് വിദ്യാർഥി എസ്. ശ്രീദർശ്, തടിക്കടവ് ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കെ എസ് സിതാര, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി എസ്.കെ. മാളവിക എന്നിവർക്കാണ് ഈമാസം ന്യൂഡൽഹിയിൽ നടക്കുന്ന 2020-21ലെ ഇൻസ്‌പെയർ മാനക് പ്രദർശന മത്സര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ലക്ഷ്മി പ്രദീപ്, കൊറോണ ബാധിച്ച രോഗികളെ എളുപ്പത്തിൽ തിരിച്ചറിയാനും സാനിറ്റൈസർ സംവിധാനം ജനങ്ങൾക്ക് ഉപയോഗപ്രദമാവും വിധം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉപകരണമാണ് വികസിപ്പിച്ചത്. എസ്. ശ്രീദർശ് ഒരു വിധത്തിലും ശരീരത്തിനുള്ളിൽ ചൂട് നിലനിൽക്കാതെ എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന പി.പി.ഇ കിറ്റാണ് നിർമ്മിച്ചത്. അടുക്കളയിൽ പാചകത്തിനിടെ പൊള്ളലേൽക്കുന്നത് ഒഴിവാക്കാൻ കെ.എസ്. സിതാര കണ്ടുപിടിച്ച ഉപകരണമാണ് ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. പിവിസി പൈപ്പ് ഉപയോഗിച്ച് പ്രളയ ദുരന്ത സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉപകരണമാണ് എസ് കെ മാളവിക തയ്യാറാക്കിയത്.

‘മില്യൻ മൈൻഡ്‌സ് ഓഗ്‌മെന്റിങ് നാഷനൽ ആസ്പിരേഷൻ ആൻഡ് നോളജ്’ എന്ന ഈ ദേശീയ പ്രദർശനം ആറ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നവീനാശയങ്ങൾ പ്രാവർത്തികമാക്കി കാണിക്കാള്ള വേദിയാണ്. സംസ്ഥാനത്തു നിന്ന് ആകെ 11 കുട്ടികളാണ് ഇതിലേക്ക് യോഗ്യത നേടിയത്. ആയശയങ്ങൾ തിരഞ്ഞെടുത്ത് പ്രാവർത്തികമാക്കാൻ ഓരോ വിദ്യാർഥിക്കും 10,000 രൂപയാണ് സർക്കാർ നൽകുന്നത്. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അനുമോദിച്ചു. ഈ വർഷത്തെ രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഡി.ഡി.ഇ അറിയിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!