Breaking News
കുട്ടികൾ എലിപ്പനി ഗുളിക കഴിക്കണോ? കൃത്യമായ നിർദേശമില്ല
മഴയും വെള്ളക്കെട്ടും പതിവാകുമ്പോൾ വെള്ളത്തിലിറങ്ങേണ്ടിവരുന്ന കുട്ടികൾക്ക് എലിപ്പനി പ്രതിരോധഗുളിക കൊടുക്കണോയെന്ന കാര്യത്തിൽ അവ്യക്തത. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പോസ്റ്ററുകളിലോ ലഘുലേഖകളിലോ കുട്ടികളുടെ പ്രതിരോധത്തെക്കുറിച്ചു പരാമർശമില്ല. കഴിഞ്ഞദിവസം സ്കൂളുകളിൽപ്പോയ ഒട്ടേറെ കുട്ടികൾക്കു ചളിവെള്ളത്തിലൂടെ നടക്കേണ്ടിവന്നു.
മലിനജലത്തിലിറങ്ങുന്നവർ, എലിമൂത്രം കലരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നവർ, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ തുടങ്ങിയവർ പ്രതിരോധഗുളികയായ ഡോക്സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണമെന്നുമാത്രമാണു ലഘുലേഖകളിലുള്ളത്. ആഴ്ചയിൽ 100 മില്ലിഗ്രാം വീതമുള്ള രണ്ടു ഗുളികയാണ് നിർദേശിക്കുന്നത്.
മുതിർന്നവർക്കു മാത്രമായാണ് നിർദേശമെങ്കിലും അക്കാര്യം ലഘുലേഖകളിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പൊതുനിർദേശമെന്നനിലയിൽ തെറ്റിദ്ധരിക്കപ്പെട്ട് കുട്ടികൾക്കു ഡോക്സി സൈക്ലിൻ നൽകാനുള്ള സാധ്യതയുണ്ട്. 12 വയസ്സിൽ താഴെയുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ഡോക്സി സൈക്ലിൻ നൽകാറില്ല.
ഈവർഷം 55 എലിപ്പനി മരണം
സംസ്ഥാനത്ത് ഈവർഷം ഇതുവരെ 1511 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 55 മരണമുണ്ടായി. 1931 പേർ എലിപ്പനി സംശയത്തോടെ ചികിത്സതേടി. ഇതിൽ 148 പേരാണ് മരിച്ചത്.
പാർശ്വഫലമുണ്ടാകാൻ സാധ്യത
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 12 വയസ്സിൽ താഴെയുള്ളവർ എന്നിവർക്ക് ഡോക്സി സൈക്ലിൻ നൽകാത്തത് പാർശ്വഫല സാധ്യതയുള്ളതിനാലാണ്. ഡോക്സി സൈക്ലിൻ കഴിച്ചാൽ ഗർഭസ്ഥശിശുവിന്റെ വളർച്ച, പല്ലിന്റെ വളർച്ച എന്നിവയെ ബാധിച്ചേക്കാം. കുട്ടികളുടെ പല്ലിന് മഞ്ഞനിറവുമുണ്ടാകാം. അതിനാൽ, ഈ മൂന്നുവിഭാഗങ്ങൾക്കും അസിത്രോമൈസിനാണ് എലിപ്പനി പ്രതിരോധത്തിനായി നൽകുന്നത്. കുട്ടികളുടെ ഭാരമനുസരിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്