Connect with us

Breaking News

കുട്ടികൾ എലിപ്പനി ഗുളിക കഴിക്കണോ? കൃത്യമായ നിർദേശമില്ല

Published

on

Share our post

മഴയും വെള്ളക്കെട്ടും പതിവാകുമ്പോൾ വെള്ളത്തിലിറങ്ങേണ്ടിവരുന്ന കുട്ടികൾക്ക്‌ എലിപ്പനി പ്രതിരോധഗുളിക കൊടുക്കണോയെന്ന കാര്യത്തിൽ അവ്യക്തത. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പോസ്റ്ററുകളിലോ ലഘുലേഖകളിലോ കുട്ടികളുടെ പ്രതിരോധത്തെക്കുറിച്ചു പരാമർശമില്ല. കഴിഞ്ഞദിവസം സ്കൂളുകളിൽപ്പോയ ഒട്ടേറെ കുട്ടികൾക്കു ചളിവെള്ളത്തിലൂടെ നടക്കേണ്ടിവന്നു.

മലിനജലത്തിലിറങ്ങുന്നവർ, എലിമൂത്രം കലരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നവർ, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ തുടങ്ങിയവർ പ്രതിരോധഗുളികയായ ഡോക്സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണമെന്നുമാത്രമാണു ലഘുലേഖകളിലുള്ളത്. ആഴ്ചയിൽ 100 മില്ലിഗ്രാം വീതമുള്ള രണ്ടു ഗുളികയാണ് നിർദേശിക്കുന്നത്.

മുതിർന്നവർക്കു മാത്രമായാണ് നിർദേശമെങ്കിലും അക്കാര്യം ലഘുലേഖകളിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പൊതുനിർദേശമെന്നനിലയിൽ തെറ്റിദ്ധരിക്കപ്പെട്ട് കുട്ടികൾക്കു ഡോക്സി സൈക്ലിൻ നൽകാനുള്ള സാധ്യതയുണ്ട്. 12 വയസ്സിൽ താഴെയുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ഡോക്സി സൈക്ലിൻ നൽകാറില്ല.

ഈവർഷം 55 എലിപ്പനി മരണം

സംസ്ഥാനത്ത് ഈവർഷം ഇതുവരെ 1511 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 55 മരണമുണ്ടായി. 1931 പേർ എലിപ്പനി സംശയത്തോടെ ചികിത്സതേടി. ഇതിൽ 148 പേരാണ് മരിച്ചത്.

പാർശ്വഫലമുണ്ടാകാൻ സാധ്യത

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 12 വയസ്സിൽ താഴെയുള്ളവർ എന്നിവർക്ക് ഡോക്സി സൈക്ലിൻ നൽകാത്തത് പാർശ്വഫല സാധ്യതയുള്ളതിനാലാണ്. ഡോക്സി സൈക്ലിൻ കഴിച്ചാൽ ഗർഭസ്ഥശിശുവിന്റെ വളർച്ച, പല്ലിന്റെ വളർച്ച എന്നിവയെ ബാധിച്ചേക്കാം. കുട്ടികളുടെ പല്ലിന് മഞ്ഞനിറവുമുണ്ടാകാം. അതിനാൽ, ഈ മൂന്നുവിഭാഗങ്ങൾക്കും അസിത്രോമൈസിനാണ് എലിപ്പനി പ്രതിരോധത്തിനായി നൽകുന്നത്. കുട്ടികളുടെ ഭാരമനുസരിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!