ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
വീട്ടിൽ ചാണകമുള്ളവർ ഇനി ലക്ഷപ്രഭുക്കൾ

സുൽത്താൻ ബത്തേരി: നൂൽപ്പുഴക്കാർക്ക് സന്തോഷിക്കാം. ചാണകക്കുഴി നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന മാലിന്യം ഇനി അവരുടെ സ്വൈര്യം കെടുത്തില്ല. ചാണകമാലിന്യത്തെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് വയനാട് നൂൽപ്പുഴക്കാർ. ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ചാണകം ഉണക്കിപ്പൊടിക്കുന്ന മെഷീനിന്റെ കടന്നുവരവാണ് നൂൽപ്പുഴക്കാർക്ക് പണം സമ്പാദിക്കാനുള്ള വഴിയൊരുക്കിയത്.
ചാണകക്കുഴിയിൽ വെള്ളം വീണ് കുഴിനിറയുന്നത് കാരണം മാലിന്യം പുറത്തേക്ക് വമിക്കുന്നതിനാൽ പരിസരമലിനീകരണവും കുഴിയിൽ വെള്ളം നിറയുന്നതിനാൽ ചാണകം ഉണക്കിപ്പൊടിക്കാൻ കാലതാമസമെടുക്കുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാൽ ഇന്ന് കന്നുകാലികളുടെ മൂത്രവും വെള്ളവുമെല്ലാം കുഴിയിൽവീണ് കുഴി നിറയാൻ പ്രാർത്ഥിക്കുകയാണ് നൂൽപ്പുഴയിലെ കർഷകർ. വെള്ളവും മൂത്രവുംകൊണ്ട് ചാണകക്കുഴി കുഴമ്പ് രൂപത്തിലായങ്കിലെ ചാണകം മെഷീൻ ഉപയോഗിച്ച് ഉണക്കിപൊടിച്ച് ചാക്കുകളിലാക്കി ആവശ്യക്കാർക്ക് നൽകാൻ കഴിയൂ.
നിമിഷനേരം കൊണ്ടാണ് കർഷകർക്ക് ചാണകം ഉണക്കി പൊടിച്ച് ചാക്കുകളിലാക്കി നൽകുന്നത്. 1 കിലോ മുതൽ 1500 കിലോ വരെ ഉണക്കിപൊടിച്ച് ചാക്കിലാക്കികൊടുക്കുന്നതിന് 3500 രൂപ. ഇത് മിനിമം ചാർജാണ്. അതിന്റെ മുകളിലേക്ക് വരുന്ന ഓരോ കിലേോയ്ക്കും രണ്ട് രൂപ 3000 കിലോവരെ. 3000 മുതൽ 4500 വരെ 1 രൂപ 75 പൈസ. അതിന് മുകളിൽ 1 രൂപ 50 പൈസ പ്രകാരമാണ് ഈടാക്കുന്നത്. പഞ്ചായത്തിന്റെ ഈ ചാണകമെഷീന് വൻ സ്വീകാര്യതയാണ് ക്ഷീരകർഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്. ചാണകമാലിന്യം പുറത്തേക്ക് ഒഴുകിപ്പോകുന്നത് വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാക്കിയിരുന്നത്.
ലക്ഷ്യം, മാലിന്യമുക്തപഞ്ചായത്ത്
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഒരു സംഘമാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്. ഇത് ടെൻഡർ വിളിച്ച് പഞ്ചായത്ത് നൽകുകയായിരുന്നു. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന നൂൽപ്പുഴ പഞ്ചായത്ത് ക്ഷിരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഒരു വർഷം പത്ത് ലക്ഷം ലിറ്റർ പാല് വരെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ കന്നുകാലികളെ കെട്ടുന്ന തൊഴുത്ത് പരിമിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. വർഷകാലമാകുന്നതോടെ ചാണകക്കുഴി നിറഞ്ഞ് പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെയാണ് ഇറ്റാലിയൻ നിർമ്മിത മെഷിനെക്കുറിച്ച് അറിയുന്നത്. പഞ്ചായത്ത് പദ്ധതിയിനത്തിൽ ഫണ്ട് വകയിരുത്തിയാണ് 40 ലക്ഷം രൂപ ചെലവിൽ മെഷീൻ വാങ്ങിയത്. മെഷീൻ സ്ഥാപിക്കുകവഴി പഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്താക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് ഭരണസമിതി പറയുന്നു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്