Connect with us

Breaking News

മെഡിസെപ്പിൽ ചേരാൻ അവസാന അവസരം

Published

on

Share our post

തിരുവനന്തപുരം: നിലവിലുള്ള സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിൽ ചേരാൻ അവസാന അവസരം. 25-നുമുമ്പ് ശരിയായവിവരങ്ങൾ അധികൃതർക്ക് നൽകി അതു പരിശോധിച്ച് ഉറപ്പുവരുത്താത്തവർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി.

ശരിയായ വിവരങ്ങളുള്ള മെഡിസെപ് തിരിച്ചറിയൽ കാർഡുകൾ മാത്രമേ ആശുപത്രികൾ അംഗീകരിക്കൂ. കാർഡിൽ ഉൾപ്പെട്ടവർക്കേ ഈ പദ്ധതിയനുസരിച്ചുള്ള ചികിത്സയും ലഭിക്കൂ. മെഡിസെപ് പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സ്റ്റാറ്റസ് റിപ്പോർട്ട് തിരിച്ചറിയൽ കാർഡായി ഇനി പരിഗണിക്കില്ല.

മെഡിസെപ്പിൽ എല്ലാവരും ചേരണമെന്നത് നിർബന്ധമാണെങ്കിലും അതത് സർക്കാർ ഒാഫീസുകളിലും ട്രഷറികളിലും ജീവനക്കാരും പെൻഷൻകാരും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽകാർഡ് നൽകുന്നത്. പല അവസരങ്ങൾ നൽകിയിട്ടും ശരിയായവിവരങ്ങൾ നൽകാനോ, തെറ്റിയത് തിരുത്താനോ ഇനിയും പലരും തയ്യാറായിട്ടില്ല. 25-നുശേഷം വിവരങ്ങൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും മാത്രമേ അവസരം കിട്ടൂ.

ആനുകൂല്യം വേണ്ടവർ ചെയ്യേണ്ടത്

ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യണം. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തെറ്റുണ്ടെങ്കിൽ 25-നുമുമ്പ് ജീവനക്കാർ ഡി.ഡി.ഒ.മാരെയും പെൻഷൻകാർ ട്രഷറി ഓഫീസർമാരെയും അറിയിക്കണം. ഇതിനുശേഷമുള്ള തിരുത്തലുകൾ ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല. വിവരങ്ങളിൽ പിഴവുണ്ടായാൽ ഉത്തരവാദിത്വം ജീവനക്കാർക്കും പെൻഷൻകാർക്കുമായിരിക്കും.

ട്രഷറികളിൽ പെൻഷൻകാരുടെ വിവരശേഖരണം ഇനിയും പൂർത്തിയായിട്ടില്ല. 25-നുമുമ്പ് പൂർത്തിയാക്കണം. പട്ടികയിലുള്ള ആശുപത്രികളിൽ എത്തുന്നവർ മെഡിസെപ് ഐ.ഡി. കാർഡും മറ്റൊരു അംഗീകൃത തിരിച്ചറിയൽ കാർഡും ഹാജരാക്കണം.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!