Connect with us

Breaking News

അപകടങ്ങളിൽ രക്ഷകരാകാൻ ചുമട്ടുതൊഴിലാളികളുടെ സന്നദ്ധസംഘടന 

Published

on

Share our post

കൊല്ലം: അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സഹായഹസ്തവുമായെത്താൻ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ റെഡ് ബ്രിഗേഡ് ഒരുങ്ങുന്നു. അയ്യായിരം പേരടങ്ങുന്ന സേനയെയാണ് സംസ്ഥാന വ്യാപകമായി സജ്ജമാക്കുന്നത്.

ഫെഡറേഷന് അംഗബലമുള്ള ജില്ലകളിൽ അഞ്ഞൂറുപേരെയും മറ്റിടങ്ങളിൽ 250 പേരെയും സേനയിൽ അംഗങ്ങളാക്കും. 45-ൽ താഴെ പ്രായമുള്ള ആരോഗ്യവാന്മാരും സേവന മനസ്കരുമായ തൊഴിലാളികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. തിരുവനന്തപുരം ജില്ലയിൽമാത്രം 3000 പേരടങ്ങുന്ന സന്നദ്ധസേനയാണ് രൂപവത്കരിക്കുന്നത്. ‘ബ്ലൂ ബ്രിഗേഡ്’ എന്നാണ് അവിടെ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ജനങ്ങളുമായി നിരന്തര ബന്ധമുള്ളവരും പൊതു ഇടങ്ങളിൽ എപ്പോഴുമുള്ളവരുമായ തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷയിലും അപകടസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിശീലനം നൽകുന്നുണ്ട്. അഗ്നിരക്ഷാസേന, ഐ.എം.എ., ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്.

ഓരോ ജില്ലയിലും വ്യത്യസ്തമായ സേവനപരിപാടികളാണ് ജില്ലാ നേതൃത്വം ആസൂത്രണം ചെയ്യുന്നത്. മൺമറഞ്ഞ പ്രമുഖ തൊഴിലാളി നേതാക്കളുടെപേരിൽ ട്രസ്റ്റുകളും രൂപവത്കരിക്കുന്നുണ്ട്. റോഡപകടങ്ങളിൽപ്പെടുന്നവർക്കും തീപ്പൊള്ളലേൽക്കുന്നവർക്കുമെല്ലാം അടിയന്തരപരിചരണം ഉറപ്പാക്കാനുള്ള പരിശീലനം തിരുവനന്തപുരത്തെ പ്രവർത്തകർക്ക് ഐ.എം.എ.യുടെ സഹായത്തോടെ നൽകിക്കഴിഞ്ഞു. എറണാകുളം, കാസർകോട് ജില്ലകളിൽ അപകടങ്ങളിൽപ്പെട്ട ഒട്ടേറെപ്പേർക്ക് തൊഴിലാളികൾ രക്ഷകരായി. പ്രായാധിക്യവും രോഗങ്ങളുംമൂലം അവശതയിലായ തൊഴിലാളികൾക്ക് സഹായധനം നൽകുക, പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷത്തൈ നടുക, തണലിടങ്ങളൊരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സന്നദ്ധസേനാംഗങ്ങൾ നടത്തിവരുന്നുണ്ട്.

നോക്കുകൂലിയടക്കമുള്ള വിഷയങ്ങൾമൂലം സമ്മർദ്ദത്തിലായ ചുമട്ടുതൊഴിലാളികൾക്ക് ആത്മവിശ്വാസമേകാനും അവരെ കൂടുതൽ സേവനസന്നദ്ധരാക്കാനും റെഡ് ബ്രിഗേഡ് പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നാണ് ഫെഡറേഷൻ നേതൃത്വത്തിന്റെ വിലയിരുത്തൽ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!