Connect with us

Breaking News

കുറ്റവാളിയെ മാത്രമല്ല,​ മറഞ്ഞിരിക്കുന്ന സസ്യത്തെയും കണ്ടെത്തും ഈ ഡി.വൈ.എസ്.പി

Published

on

Share our post

കാഞ്ഞങ്ങാട്: ‘ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ ആരുമൊന്ന് അത്ഭുതപ്പെടും.

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈ.എസ്.പി ഡോ: വി. ബാലകൃഷ്ണൻ പാട്ടാളിയുടെ പേരിലാണ് കാസർകോട് കൂവപ്പാറയിൽ നിന്നും കണ്ടെത്തിയ സസ്യം അറിയപ്പെടുന്നത്. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ മുൻ മേധാവിയും ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയുമായ ഡോ: വി. ബാലകൃഷ്ണൻ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ ഇടക്കാലത്ത് കണ്ടെത്തിയ ഈ ചെടിക്ക് അദ്ദേഹത്തിന്റെ പേര് തന്നെ ഗവേഷകർ നൽകുകയായിരുന്നു. പശ്ചിമ ഘട്ടത്തിൽ ചെങ്കൽ സമതലങ്ങളിലെ കുളങ്ങളിൽ മാത്രം വളരുന്ന ഈ ജലസസ്യം സസ്യശാസ്ത്രത്തിൽ പി.എച്ച്.ഡി.യുള്ള ഈ ഡിവൈ.എസ്.പിയുടെ സ്വന്തം കണ്ടെത്തൽ തന്നെയാണ്.

‘ടൈലോഫോറ നെഗ്ലെക്ട’ എന്ന മറ്റൊരു സസ്യത്തെക്കൂടി ഇതിനൊപ്പം ഡിവൈ.എസ്.പി അടങ്ങുന്ന സസ്യഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വെള്ളയും പിങ്കും കലർന്ന പൂക്കൾ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയിൽ തൂവൽമല പ്രദേശത്താണ് കണ്ടെത്തിയത്. രണ്ടു സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചൻ. എം. സലിം, ജയേഷ്.പി.ജോസഫ്, എം.എം. ജിതിൻ, ആലപ്പുഴ എസ്.ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകൻ ഡോ. റെജി യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ആഭ്യന്തര വകുപ്പിൽ മികച്ച പേരുള്ള ഡോ. ബാലകൃഷ്ണൻ പ്രമുഖ കഥകളി ആചാര്യനായിരുന്ന നാട്യരത്നം കണ്ണൻ പാട്ടാളിയുടെ മകനാണ്. പിതാവിൽ നിന്ന് പകർന്നുകിട്ടിയ കഥകളിയോട് വലിയ ഇഷ്ടം സൂക്ഷിക്കുന്നുണ്ട് ഇദ്ദേഹം. പിതാവിന്റെ പേരിലുള്ള കഥകളി ട്രസ്റ്റ് മകന്റെ നേതൃത്വത്തിൽ കഥകളിയുടെ പ്രചാരത്തിനായി ഒട്ടനവധി പരിപാടികൾ നടത്തി വരുന്നുണ്ട്. കഴിഞ്ഞ വർഷം കാസർകോട് കേന്ദ്ര സർവകലാശാലയിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊട്ടൻ തെയ്യത്തിന്റെ ഇതിവൃത്തം ആധാരമാക്കി നടത്തിയ കഥകളി കൂട്ടത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൃഷിയോടുള്ള അടുപ്പവും ഇദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വേറിട്ടുനിർത്തുന്ന പ്രത്യേകതയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!