Connect with us

Breaking News

ഗാർഹിക ജല കണക്‌ഷൻ: വാട്ടർ ചാർജിനൊപ്പം മറ്റ് ചാർജുകളുടെ 20% അടച്ച് പുനഃസ്ഥാപിക്കാം

Published

on

Share our post

തിരുവനന്തപുരം : കുടിശികയെത്തുടർന്ന് കണക്‌ഷൻ വിഛേദിക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജിനൊപ്പം സർചാർജ്, പിഴ തുടങ്ങിയ എല്ലാ ചാർജുകളുടെയും 20% മാത്രം അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ച് നൽകുന്നത് ജല അതോറിറ്റിയുടെ പരിഗണനയിൽ. ഗാർഹികേതര ഉപയോക്താക്കൾ വാട്ടർ ചാർജിനൊപ്പം മറ്റെല്ലാ ചാർജുകളുടെയും 50% അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ചേക്കും. വെള്ളം ലഭിക്കാതിരുന്ന കാലയളവിലെ ബില്ലുകളിലെ വാട്ടർ ചാർജിന്റെ 10% ഈടാക്കി പിഴയും മറ്റും ഒഴിവാക്കി നൽകാനും ശുപാർശയുണ്ട്.

ആംനെസ്റ്റി പദ്ധതിയെക്കുറിച്ച് അതോറിറ്റി റവന്യു ഓഫിസർമാരുടെ അവലോകന യോഗത്തിൽ ചർച്ച ചെയ്ത ശുപാർശകൾ എം.ഡി എസ്.വെങ്കിടേശപതിക്ക് ഉടൻ കൈമാറും. തുടർന്ന് അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കും. ബി.പി.എൽ വിഭാഗം ഉപയോക്താക്കൾ 15 കിലോ ലീറ്ററിൽ കൂടുതൽ ജലം ഉപയോഗിച്ചതിനെത്തുടർന്നുള്ള കുടിശികയുടെ 50% അടച്ചാൽ ബാക്കി തുക ഒഴിവാക്കുന്നതും പരിഗണിക്കുന്നു.

മറ്റു ശുപാർശകൾ

∙ കോവിഡ് കാലത്ത് (2020 മാർച്ച് 1 – 2021 ഓഗസ്റ്റ് 31) ഗാർഹികേതര കണക്‌ഷനുകളിൽ ചോർച്ച വന്നിട്ടുണ്ടെങ്കിൽ, ഗാർഹിക കണക്‌ഷനുകൾക്ക് നൽകി വരുന്ന ലീക്കേജ് ആനുകൂല്യം നൽകും.

∙ തദ്ദേശസ്ഥാപനങ്ങൾ നൽകിയ മീറ്റർ ഇല്ലാത്ത ആരാധനാലയങ്ങൾക്ക് മിനിമം ചാർജ് അടച്ച് പുതിയ മീറ്റർ സ്ഥാപിച്ചാൽ ക്രമപ്പെടുത്തി നൽകും. 

∙ 3 വർഷത്തിലധികമായി മീറ്റർ റീഡിങ് ഇല്ലാത്തതും ബില്ലുകൾ കൊടുക്കാത്തതുമായ ഉപയോക്താക്കൾക്ക് വാട്ടർ ചാർജ് മാത്രം ഈടാക്കി മറ്റ് ചാർജുകൾ ഒഴിവാക്കി നൽകും. 


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!