വിമതരും പുതുമുഖങ്ങളും കളത്തിൽ അങ്കത്തിനൊരുങ്ങി കണ്ണൂർ

Share our post

കണ്ണൂർ: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ വിമതരും പുതുമുഖങ്ങളുമൊക്കെ അങ്കത്തട്ടിൽ ഇറങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ കണ്ണൂരിൽ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും. പഴയകാല നേതാക്കളെയും മണ്ഡലത്തിലെ പ്രമുഖരെയും കണ്ട് അനുഗ്രഹം തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന മത്സരമാണ് കണ്ണൂരിലെ 11 മണ്ഡലങ്ങളും.

മുഖ്യമന്ത്രിയുടെ മണ്ഡലം മുതൽ സ്വന്തം കോട്ടയിൽ സി.പി.എം നേരിടുന്ന വിമത ഭീഷണി വരെ ശ്രദ്ധിക്കപ്പെടുന്നതാണ്. സ്വന്തം സ്ഥാനാർത്ഥികളെ നിർത്താതെ സി.പി.എം വിമതരെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് തന്ത്രം വിജയത്തിലെത്തുമോ എന്നും രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പേരാട്ടത്തിന് വലിയ രാഷ്ട്രീയ മാനമുണ്ട്. ഒരുകാലത്ത് ഇടതുപക്ഷ ജില്ലാ ഘടകങ്ങളിൽ സ്ഥാനം വഹിച്ചിരുന്ന വ്യക്തിത്വങ്ങൾ ഇക്കുറി യു.ഡി.എഫ് പിന്തുണയിൽ മത്സരക്കളത്തിൽ. പയ്യന്നൂരിൽ സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ. പ്രചാരണ വേദികളിൽ ആരോപണപ്രത്യാരോപണങ്ങൾ ശക്തമാണ്. എൽ.ഡി.എഫിനായി പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനും തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും രംഗത്തുണ്ട്.

കല്യാശ്ശേരിയിൽ സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ യുവ മുഖം എം. വിജിനാണ് എൽ.ഡി.എഫിനായി ഇത്തവണയും രംഗത്തുള്ളത്. പുതുമുഖമായ രാജിവൻ കപ്പച്ചേരിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ.വി. സനലാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

ഹാട്രിക് ലക്ഷ്യത്തോടെ മുഖ്യമന്ത്രി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!