Kannur
അഭിമാനക്കസവുചുറ്റി എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് വാസന്തി; അടുത്ത യാത്ര ചൈനയിലേക്ക്

തളിപ്പറമ്പ്: ‘സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ജീവിതം ഒന്നേയുള്ളൂ. അത് നമുക്കുവേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടി ആസ്വദിക്കും.’ തയ്യൽ ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്ന് ഒരുപങ്ക് മാറ്റിവെച്ച് തനിച്ച് എവറസ്റ്റ് കയറി തിരിച്ചെത്തിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ 59-കാരി ചെറുവീട്ടിൽ വാസന്തിയുടെ വാക്കുകളാണിവ. മനോധൈര്യം മുറുകെപ്പിടിച്ച് വാസന്തി എവറസ്റ്റിലേക്ക് ഒറ്റയ്ക്ക് തിരിച്ചത് ഫെബ്രുവരി ഒൻപതിന്. എന്നെങ്കിലും എവറസ്റ്റിൽ എത്തിയാൽ കേരളത്തിന്റെ തനത് കസവുസാരി അണിയണമെന്നായിരുന്നു ആഗ്രഹം. കസവുസാരിയണിഞ്ഞ് കൈയിൽ ഇന്ത്യൻ പതാകയുമായി എവറസ്റ്റിന്റെ ഉയരങ്ങളിലെത്തിയ ചിത്രങ്ങളും വീഡിയോകളും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി.
നാലുമാസം മുൻപേയുള്ള തയ്യാറെടുപ്പ്
യാത്രയ്ക്ക് നാലുമാസം മുൻപേ തുടങ്ങിയതാണ് വാസന്തിയുടെ തയ്യാറെടുപ്പ്. എവറസ്റ്റിലേക്ക് പോയവരുടെ വീഡിയോകൾ യൂട്യൂബ് വഴി കണ്ടു. ശരീരത്തെ യാത്രയ്ക്ക് പാകപ്പെടുത്താൽ ട്രെക്കിങ് ഷൂ ധരിച്ച് രാവിലെ മൂന്നുമണിക്കൂർ നടത്തം ശീലമാക്കി. ബെംഗളൂരുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാനം റദ്ദാക്കിയതിനാൽ യാത്ര തടസ്സപ്പെട്ടു. യാദൃച്ഛികമായി കണ്ട ജർമൻ ദമ്പതിമാർക്കൊപ്പം ടാക്സിയിൽ നേപ്പാളിലെ സുർഖേതിലെത്തി. ഫെബ്രുവരി 15-നാണ് ട്രക്കിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളെടുത്തായിരുന്നു യാത്ര.23-ന് ഉച്ചയ്ക്ക് 12-ന് എവറസ്റ്റിന്റെ തെക്കൻ ബേസ് ക്യാമ്പിലെത്തി. മാർച്ച് രണ്ടിനാണ് തിരിച്ചെത്തിയത്.
ഹെലികോപ്റ്റർ യാത്രയെന്ന ആഗ്രഹം
എവറസ്റ്റ് യാത്രയോടൊപ്പമുള്ള മറ്റൊരു ആഗ്രഹമായിരുന്നു ഹെലികോപ്റ്റർ യാത്ര. തിരികെയുള്ള നടത്തം ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗോരക്ഷപ്പിൽനിന്ന് ലുക്ലുവരെ ഹെലികോപ്റ്ററിൽ വരാൻ തിരുമാനിച്ചു. യാത്രാച്ചെലവ് കേട്ട് ആദ്യം അമ്പരന്നെങ്കിലും ഒരു യുവാവ് തന്റെ സഹപാഠിക്കുവേണ്ടി ഹെലികോപ്റ്റർ ഷെയർചെയ്യുമോ എന്ന് ചോദിച്ചുവന്നു. അതോടെ ആ സ്വപ്നവും സഫലമായി. എവറസ്റ്റിലേക്ക് ഇത് ആദ്യ യാത്രയാണെങ്കിലും വാസന്തിയുടെ ആദ്യ ദീർഘയാത്ര കഴിഞ്ഞവർഷം മേയിൽ തായ്‌ലാൻഡിലേക്കായിരുന്നു.
അടുത്ത യാത്ര ചൈനയിലേക്ക്
യാത്രയോടുള്ള കമ്പം ഒട്ടും കുറയാത്ത വാസന്തിയുടെ അടുത്ത ലക്ഷ്യം ചൈനയാണ്. ചെറിയ പ്രായംമുതലേ കേൾക്കുന്ന ചൈന വൻമതിൽ നേരിട്ടുകാണണം. ആ യാത്രയ്ക്ക് മുന്നോടിയായി ഫോണിലൂടെ ചൈനീസ് പഠിക്കുന്ന തിരക്കിലാണ് വാസന്തി.
യാത്ര തയ്യൽ വരുമാനത്തിലൂടെ
37 വർഷമായി തയ്യൽ ജോലിയാണ്. അതിലൂടെ കിട്ടുന്ന വരുമാനം മിച്ചംവെച്ചാണ് ഓരോ ആഗ്രഹവും നിറവേറ്റുന്നത്. ഈ യാത്രയ്ക്ക് അധികമായി പണം ആവശ്യംവന്നാലോയെന്ന് കരുതി കൈയിലുണ്ടായ സ്വർണമാല മകനെ ഏൽപ്പിച്ചാണ് വന്നത്. ഈ സ്വർണം വിറ്റോ പണയംവെച്ചോ പണം തന്റെ അക്കൗണ്ടിൽ അയക്കണമെന്ന് പറഞ്ഞു. അത് ആവശ്യമായിവന്നു. കൈയിലുള്ള പണം ഹെലിക്കോപ്റ്റർ യാത്രയ്ക്ക് തികയുമായിരുന്നില്ല. മകനോട് പറഞ്ഞപ്പോൾ തന്നെ അവൻ പണം അയച്ചുതന്നു. എവറസ്റ്റിലേക്കുള്ള യാത്രയിൽ ആകെ ചെലവായത് 1.45 ലക്ഷം രൂപയാണ്. അതിൽ ഹെലികോപ്റ്ററിനാണ് അധികപണവും -വാസന്തി പറഞ്ഞു. ഇലക്‌ട്രീഷ്യനായിരുന്ന ഭർത്താവ് ലക്ഷ്മണൻ മൂന്ന് വർഷം മുൻപാണ് മരിച്ചത്. മൂത്ത മകൻ സി.എൽ. വിനീത് മൈസൂരുവിൽ ജോലിചെയ്യുകയാണ്. ഇളയ മകൻ സി.എൽ. വിവേക് സിനിമോട്ടോഗ്രാഫറാണ്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ സമയം പുന:ക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.
Kannur
വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി


കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്‌സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.
Kannur
വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്


കണ്ണൂർ: ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് മാർച്ച് 29 മുതല്‍ ഏപ്രില്‍ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രല്‍ പാർക്കില്‍ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച് ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സര പരിപാടികള്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും. മുതിർന്നവർക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്