Connect with us

Kerala

മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ

Published

on

Share our post

തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ ഉറപ്പാക്കി ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 30ന് പുന:പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. മൂല്യനിർണയം പൂർത്തിയാക്കി എട്ടാം ക്ലാസ് വാർഷിക പരീക്ഷ പേപ്പറുകൾ ഏപ്രിൽ 4നകം അതത് അധ്യാപകർ സ്കൂളുകളിൽ ഏൽപ്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ പട്ടിക ഏപ്രിൽ 5ന്  തയാറാക്കി നൽകണം. മാർക്ക് കുറഞ്ഞവർക്ക് ഏതുരീതിയിൽ  പഠന പിന്തുണ വേണം എന്നത്  തീരുമാനിക്കാൻ ഏപ്രിൽ 5ന് തന്നെ  സ്കൂൾ റിസോഴ്സ് ഗ്രൂപ് ചേർന്ന് തീരുമാനിക്കണം. പഠന പിന്തുണയുടെ ആവശ്യകത വിദ്യാർത്ഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തി അറിയിക്കണം.

ഏപ്രിൽ എട്ട് മുതൽ 24 വരെ രാവിലെ 9.30 മുതൽ 12.30 വരെ പഠന പിന്തുണ ക്ലാസുകൾ നൽകണം. 30 ശതമാനം കിട്ടാത്ത വിഷയങ്ങളിലായിരിക്കും പഠന പിന്തുണ ക്ലാസുകൾ. അധ്യാപകരെയോ, ഗസ്റ്റ് അധ്യാപകരെയോ, വിരമിച്ച അധ്യാപകരെയോ ഉപയോഗിച്ച് ക്ലാസ് നടത്താം. ക്ലാസുകളുടെ സമയം സ്കൂളുകൾക്ക് ക്രമീകരിക്കാം. ശാരീരിക വൈകല്യമുള്ള കുട്ടികളെ ക്ലാസുകളിൽനിന്ന് ഒഴിവാക്കണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പഠന പിന്തുണയും പുനഃപരീക്ഷയും നടത്തി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകും. മിനിമം മാർക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുന:പരീക്ഷ നടത്തുന്നത്. അടുത്ത വർഷം എട്ടാം ക്ലാസിന് പുറമെ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. 2026-27 അധ്യയന വർഷത്തിലാണ് എസ്എസ്എൽസി പരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുക.


Share our post

Kerala

ഏപ്രിൽ ഒന്ന് മുതൽ നികുതിയിലും യു.പി.ഐയിലും നിർണായക മാറ്റം; പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടത്

Published

on

Share our post

ഏപ്രിൽ ഒന്ന് മുതൽ പൊതുജനങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട വലിയ മാറ്റങ്ങൾ വരാൻ പോകുകയാണ്. നികുതി, യു.പി.ഐ പോലുള്ള പല അടിസ്ഥാന കാര്യങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്. ഇത് കൂടാതെ ഏകീകൃത പെൻഷൻ പദ്ധതിയും പ്രാവൃത്തികമാകുകയാണ്. എന്തെല്ലാമാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം. ഏകീകൃത പെൻഷൻ പദ്ധതിയാണ് ഒന്ന്. ഓഗസ്റ്റ് 2024ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏപ്രിൽ ഒന്നിനാണ് നിലവിൽ വരിക. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. കുറഞ്ഞത് 25 വർഷം സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക്, അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ പകുതി വരെ പെൻഷനായി കിട്ടുന്ന പദ്ധതിയാണിത്.

യു.പി.ഐ സംവിധാനത്തിന്റെ സുരക്ഷയും മറ്റ് കാര്യങ്ങളും വർധിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചില നടപടികൾ എടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകൾക്കും യു.പി.ഐ പ്രൊവൈഡർമാർക്കും, ഉപയോഗശൂന്യമായ നമ്പറുകൾ നീക്കം ചെയ്യാനായുള്ള നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. ഉപയോഗശൂന്യമായ, എന്നാൽ യു.പി.ഐ ആയി ലിങ്ക്ഡ് ആയ നമ്പറുകൾ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഉപയോക്താവ് നമ്പറുകൾ മാറ്റുമ്പോഴോ, ഡീ ആക്ടിവേറ്റ് ചെയ്യുമ്പോഴോ പഴയ യുപിഐ നമ്പറുകൾ ആക്റ്റീവ് ആയിത്തന്നെ കിടക്കും. ഇത് തട്ടിപ്പുകാർ മുതലെടുക്കാൻ സാധ്യതയുണ്ട്.

പുതിയ നികുതി സ്ലാബുകളാണ് മറ്റൊന്ന്. ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് ഇടത്തരക്കാർക്ക് ആശ്വാസമാകുന്ന വലിയ നികുതിയിളവ് പ്രഖ്യാപനം ഉണ്ടായത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ട. 2014 ലെ ബജറ്റിലാണ് നികുതിയില്ലാത്ത വരുമാന പരിധി 2.5 ലക്ഷം രൂപയായി ഉയർത്തിയത്. പിന്നീട് 2019-ൽ 5 ലക്ഷം രൂപയായും 2023 ൽ ഇത് 7 ലക്ഷം രൂപയായും ഉയർത്തി. പുതിയ ബജറ്റിൽ നികുതി പരിധി 12 ലക്ഷമായി ഉയർത്തുകയായിരുന്നു. അതായത് പ്രതിമാസം ശരാശരി വരുമാനം 1 ലക്ഷം രൂപ. ഇതിനോടൊപ്പം സർക്കാർ പ്രഖ്യാപിച്ച 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. അതായത് 1,06,250 രൂപവരെ വരുമാനം ഉള്ളവർ ഒറ്റ രൂപ പോലും നികുതി അടയ്‌ക്കേണ്ടതില്ല.

പുതിയ സാമ്പത്തികവർഷത്തിൽ ജിഎസ്ടിയിലും മാറ്റമുണ്ട്. നികുതിദായകർക്ക് കൂടുതൽ സുരക്ഷയൊരുക്കാനായി മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ ഉണ്ടാകും. 180 ദിവസത്തിന് താഴെയുള്ള രേഖകൾ വെച്ചുകൊണ്ടായിരിക്കും ഇ-വേ ബില്ലുകൾ നൽകുക. ഇവയ്ക്ക് പുറമെ പ്രൊമോട്ടർമാർ, ഡയറക്ടർമാർ എന്നിവർ ജിഎസ്ടി കേന്ദ്രങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കും.


Share our post
Continue Reading

Kerala

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

Published

on

Share our post

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്ക്കരിക്കും. പ്രീ പ്രൈമറി പഠനം 2 വർഷത്തിനു പകരം ഇനി 3 വർഷമാകും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസാക്കി ഉയർത്തുന്നതിന് ഒപ്പം പ്രീ പ്രൈമറിയിലും മാറ്റം വരും. കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്. 2 വർഷത്തെ പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നാം ക്ലാസിൽ എത്തുകയാണ് രീതി. എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണമെന്നിരിക്കെ ഒരു വർഷം കുട്ടികൾക്കു പാഴായി പോകും. ഈ സാഹഹചര്യത്തിലാണ് പ്രി പ്രൈമറി പഠനത്തിന്റെ കാലയളവ് ഒരു വർഷം കൂടി അധികം നീട്ടുന്നത്. 3 വർഷർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്സിഇആർടി ഉടൻ തയാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്‌തമാക്കി സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു.


Share our post
Continue Reading

Kerala

ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നു; രണ്ട് ദിവസത്തിനിടെ പിടികൂടിയത് ആറ് രാജവെമ്പാലകളെ

Published

on

Share our post

ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നതു ഭീഷണിയാകുന്നു. വീടുകൾക്കുള്ളിൽ നിന്നു പറമ്പുകളിൽ നിന്നുമായി 2 ദിവസത്തിനിടെ 6 രാജവെമ്പാലകളെയാണു വനംവകുപ്പ് ടീം ജനവാസകേന്ദ്രത്തിൽനിന്നു പിടികൂടി കാട്ടിലേക്ക് അയച്ചത്. വീടിനകത്തും തൊടിയിലും പതുങ്ങിയിരിക്കുന്ന രാജവെമ്പാലകളെ കണ്ടെത്തുക പ്രയാസമാണ്. മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു, കരിയംകാപ്പിലെ റോജി, ആറളം ഫാം ബ്ലോക്ക് 11ലെ മീനാക്ഷി ശശി, ബ്ലോക്ക് 6ലെ അയ്യ എന്നിവരുടെ പറമ്പിൽനിന്നാണ് ഇന്നലെ മാത്രം 4 രാജവെമ്പാലകളെ വനംവകുപ്പ് താൽക്കാലിക വാച്ചർ ഫൈസൽ വിളക്കോട് പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യൻകുന്ന് കച്ചേരിക്കടവിൽനിന്നും ആറളം ഫാം ബ്ലോക്ക് 10ൽ നിന്നും 2 രാജവെമ്പാലകളെ ഇദ്ദേഹം പിടികൂടിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!