Connect with us

Kerala

പോലീസിന്റെ സൈബർ ഹെൽപ്പിൽ തിരിച്ചുകിട്ടിയത് 70 മൊബൈൽഫോൺ; എല്ലാം അയ്യപ്പൻമാരുടേത്

Published

on

Share our post

‘ഹലോ, വിളിക്കുന്നത് പോലീസാണ്. നിലവിൽ നിങ്ങളുപയോഗിക്കുന്നത് മിസിങ്ങായ ഫോണാണ്. അത് പമ്പ സ്റ്റേഷനിലേക്ക് അയച്ചുതരുക.’ സ്റ്റേഷനിലെ സൈബർ ഹെൽപ്ഡെസ്കിൽനിന്ന് പല സംസ്ഥാനത്തേക്കും പല ഭാഷയിൽ ഇത്തരം കോളുകൾ പോകുന്നു. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ, ശബരിമല സീസൺമുതൽ ഇതുവരെ ഉടമസ്ഥർക്ക് തിരികെ കിട്ടിയത് നഷ്ടമായ 70 മൊബൈൽ ഫോണുകൾ. ശബരിമല തീർഥാടകരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ജില്ലാ പോലീസ് ആദ്യമായി രൂപവത്കരിച്ചതാണ് സൈബർ ഹെൽപ്ഡെസ്ക്.

നടപടിക്രമം

ഫോൺനഷ്ടമായെന്ന പരാതിയുമായി പമ്പ സ്റ്റേഷനിലെത്തുന്ന ഭക്തരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) പോർട്ടലിൽ രജിസ്റ്റർ ചെയ്യും. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ കണ്ടെത്തുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന പോർട്ടലാണ് സിഇഐആർ. നഷ്ടമായ ഫോൺ പിന്നെ ഏതുസമയം പ്രവർത്തിച്ചാലും അലർട്ട് ലഭിക്കും. ഇതോടെ ട്രാക്ക് ചെയ്ത ഫോണിലേക്ക് ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ മെസേജ് അയച്ചും നിലവിൽ ഉപയോഗിക്കുന്നവരെ വിളിച്ചും കാര്യങ്ങൾ ബോധിപ്പിക്കും.ഇത്തരത്തിൽ സ്റ്റേഷനിലേക്ക് അയച്ചുകിട്ടിയ 70 ഫോണുകൾ യഥാർഥ ഉടമസ്ഥർക്ക് കൊറിയർ ചെയ്തു. ഒരുലക്ഷത്തിലേറെ വിലയുടെ ഫോണുകളുമുണ്ട്.

അതിർത്തികടന്നും യാത്ര

മിക്കതും ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കണ്ടെത്തിയത്. മണ്ഡലകാലം ആരംഭിച്ചശേഷം, ഫോൺ നഷ്ടമായതുസംബന്ധിച്ച് 200 പരാതികളാണ് പമ്പ സ്റ്റേഷനിൽ ലഭിച്ചത്. മിക്ക മോഷ്ടാക്കളും കിട്ടുന്ന ഫോണുകൾ വിൽക്കും. ഇത് മറ്റൊരാൾ വാങ്ങി പുതിയ സിം ഇടുമ്പോഴും അലർട്ട് ലഭിക്കും. ഇങ്ങനെയും ഫോണുകൾ കണ്ടെത്തി. കമ്പം, തേനി എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നേരിട്ടുപോയി ഫോണുകൾ തിരിച്ചുവാങ്ങി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറാണ് ഹെൽപ്ഡെസ്ക് രൂപവത്കരിച്ചത്. മണ്ഡലകാലത്ത് നഷ്ടമായ ഫോണുകളിൽ ഇത്രയും ഉടമസ്ഥർക്ക് തിരികെക്കിട്ടുന്നത് ആദ്യമായാണ്. പമ്പ പോലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് ഹെൽപ്‌ഡെസ്ക്.


Share our post

Kerala

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് അമിത്ഷാ

Published

on

Share our post

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തില്‍, ഏതൊരു പാര്‍ട്ടിയുടെയും വിജയം അതിന്റെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് പകല്‍ മുഴുവന്‍ അധ്വാനിച്ചാല്‍ ‘നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍, വിജയം നിങ്ങളുടേതായിരിക്കുമെന്നും’ അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഞാന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍, അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,’ അമിത്ഷാ കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യുസിസി ഒന്നൊന്നായി അവതരിപ്പിക്കുമെന്ന് അമിത്ഷാ പറഞ്ഞു. തുടക്കം മുതല്‍ തന്നെ ബിജെപിയുടെ ദൃഢനിശ്ചയം രാജ്യത്ത് യുസിസി അവതരിപ്പിക്കുക എന്നതാണെന്നും ഭരണഘടനാ അസംബ്ലിയുടെ തീരുമാനമായിരുന്നു (യുസിസി അവതരിപ്പിക്കുക). കോണ്‍ഗ്രസ് അത് മറന്നിരിക്കാം, പക്ഷേ ഞങ്ങള്‍ മറന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അതും ചെയ്തിട്ടുണ്ട്” അമിത്ഷാ പറഞ്ഞു.


Share our post
Continue Reading

Kerala

അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Published

on

Share our post

തിരുവനന്തപുരം:അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.


Share our post
Continue Reading

Kerala

പാലക്കാട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ

Published

on

Share our post

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!