പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അഞ്ച് സീനിയർ വിദ്യാർത്ഥികളെ പ്രതി ചേർത്തു

പാനൂർ: കൊളവല്ലൂർ പാറാട് പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്ത് ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പ്രതി ചേർത്തു. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക്എതിരെയാണ് കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
പ്രതിചേര്‍ത്ത മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപൂര്‍ത്തിയായെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി. മര്‍ദ്ദനം തടയാന്‍ ശ്രമിച്ചതോടെഅടിച്ചു വീഴ്ത്തുകയുംഇടതു കൈ ചവിട്ടി ഓടിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാര്‍ത്ഥി തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ്ങിന് നേതൃത്വം നല്‍കിയ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.