Kerala
ആനവണ്ടിയുടെ തലയെടുപ്പ് പേരില്‍ മാത്രം; ഒട്ടും കളര്‍ഫുളല്ല കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ജീവിതം

കെ.എസ്.ആര്.ടി.സി. ബസിനെ നെഞ്ചിലേറ്റിയ മലയാളികള്‍ ആ തലയെടുപ്പിനും പ്രൗഢിക്കും നല്കിയ ചെല്ലപ്പേരായിരുന്നു ‘ആനവണ്ടി’യെന്നത്. എന്നാല്‍, അത്തരം പ്രൗഢിയോ, തലയെടുപ്പോ ഒന്നും അവിടെ ഉപജീവനം നടത്തുന്നവരുടെ ജീവിതത്തിലില്ല. കൃത്യമായി ശമ്പളമില്ല, ശാരീരിക ബുദ്ധിമുട്ടിലും മണിക്കൂറുകള്‍നീണ്ട ജോലി. ഇതിനിടയിലും സമയംതെറ്റാതെയുള്ള ഓട്ടത്തിലാണ് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍. മധുരവും കയ്പും നിറഞ്ഞതാണ് ഇവരുടെ ഒരോ ട്രിപ്പും. പ്രതിസന്ധിയിലൂടെ നീങ്ങുന്ന ‘പ്രസ്ഥാനം’.
ആദ്യം ഒന്ന്, പിന്നെ രണ്ടുഗഡു; ഇപ്പോള്‍ ഒന്നുമില്ല…
മാസങ്ങളോളം ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. നഷ്ടത്തിലോടുന്ന കമ്പനി, ഒറ്റത്തവണയായി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സാധിക്കില്ലെന്നുവന്നപ്പോള്‍ രണ്ട് ഘട്ടമായി നല്കാന് തീരുമാനിച്ചു.
ആദ്യമൊക്കെ കൃത്യമായി അങ്ങനെ വന്നിരുന്ന ശമ്പളം വീണ്ടും തെറ്റാന്‍ തുടങ്ങി. നിലവില്‍ എപ്പോഴെങ്കിലുമാണ് ജീവനക്കാര്‍ക്ക് ശമ്പളമെത്തുന്നത്. ഡി.എ. കുടിശ്ശിക കിട്ടിയിട്ട് വര്‍ഷങ്ങളായി. കൃത്യമായി ശമ്പളം ലഭിക്കാത്തതുകാരണം വീട്ടുവായ്പ എടുത്തവരുടെ അടവുകള്‍ മുടങ്ങി. അത്യാവശ്യത്തിന് മറ്റൊരു വായ്പപോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു.
സൗകര്യങ്ങള്‍ പേരിനുമാത്രം
മണിക്കൂറുകളോളം നീണ്ട ഷെഡ്യൂളുകളില്‍ സൗകര്യപ്രദമല്ലാതെ വാഹനം ഓടിക്കുന്നതും കൂടുതല്‍സമയം നില്ക്കുന്നതും ജീവനക്കാരുടെ ആരോഗ്യത്തെബാധിക്കുന്നുണ്ട്. കഴിഞ്ഞയിടയ്ക്ക് കെ.എസ്.ആര്.ടി.സി. ബസിലെ ഡ്രൈവറുടെ സീറ്റ് ഒടിഞ്ഞതിനെത്തുടര്‍ന്ന് ട്രിപ്പ് റദ്ദാക്കേണ്ടിവന്നു.
ജോലിക്കിടയില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളോ, വൃത്തിയുള്ള ശൗചാലയസൗകര്യങ്ങളോ ലഭിക്കുന്നില്ല. രണ്ടുമാസം മുമ്പ് പത്തനംതിട്ട-കൊല്ലം റൂട്ടിലോടുന്ന ബസിലെ വനിതാ കണ്ടക്ടര്‍ക്ക് ശാരീരികബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഷുഗറും പ്രഷറും പോലെയുള്ള അസുഖങ്ങളുള്ളവരാണ് ഭൂരിഭാഗവും.
അന്നം തരുന്നിടം കളറാകണം
കരിപുരണ്ട ജീവിതമല്ല അന്നം തരുന്നിടം കളറായി കാണണമെന്നാണ് അടൂര്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ ജീവനക്കാരുടെ പക്ഷം. മാസങ്ങള്‍ക്കു മുമ്പ് ജീവനക്കാര്‍ ഡിപ്പോയിലെ മുകള്‍നിലയിലെ ഓഫീസ് കെട്ടിടം പെയിന്റുചെയ്തു. മാലിന്യംനിറഞ്ഞ പഴയ കാത്തിരിപ്പുകേന്ദ്രവും കഴുകി വൃത്തിയാക്കി. കേടായ വിളക്കുകളും ഇവര്‍ തന്നെയാണ് നന്നാക്കിയിട്ടത്.
പുറത്തുനിന്ന് കൂലിക്കുവിളിക്കുന്നവരാണ് ജോലികള്‍ ചെയ്യുന്നത്. ഇതിനുള്ള ചെലവെല്ലാം കണ്ടെത്തിയത് സ്വന്തം പണം ഉപയോഗിച്ചാണ്. ഡിപ്പോ വൃത്തിയായി കിടക്കുന്നതില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരേ മനസ്സാണ്. 1983 മേയ് ഏഴിനാണ് അടൂരില്‍ കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിന് ഒരു കെട്ടിടം വരുന്നത്. 2007-ല്‍ ഒരു കെട്ടിടം നിര്‍മിച്ചു എന്നതല്ലാതെ പറയത്തക്ക അടിസ്ഥാന സൗകര്യങ്ങളൊന്നും അടൂര്‍ ഡിപ്പോയിലില്ല.
തനിച്ചാക്കില്ല, കോഴഞ്ചേരിക്കാരന്
സാധാരണ ബസ്സര്‍വീസ് എന്നതിനപ്പുറം യാത്രക്കാരും ജീവനക്കാരും ഒരുകുടുംബം പോലെയാണ് കോഴഞ്ചേരി ‘സ്റ്റേ’ ബസിന്റെ സര്‍വീസ്. ഈ ബസില്‍നിന്നുണ്ടായ ഒട്ടേറെ അനുഭവങ്ങള്‍ യാത്രക്കാര്‍ക്കും പങ്കുവെയ്ക്കാനുണ്ട്. പത്തനംതിട്ട പ്രക്കാനം സ്വദേശി പെണ്‍കുട്ടിക്കും അത്തരമൊരു അനുഭവം പറയാനുണ്ട്. രാത്രി ട്രിപ്പിനിടയില്‍ മുക്കാല്‍മണിക്കൂറോളം കാത്തുനിന്ന സംഭവം:
ചെന്നൈ യാത്രകഴിഞ്ഞ് നാട്ടിലേക്ക് ഒറ്റയ്ക്കു മടങ്ങുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെത്തി തിരുവനന്തപുരത്തുനിന്ന് കോഴഞ്ചേരിക്കുപോകുന്ന ബസിനായി കാത്തുനിന്നു. തിരുവനന്തപുരത്തുനിന്ന് കോഴഞ്ചേരി സ്റ്റേ ബസില്‍ കയറിയാല്‍ വീടിന് അടുത്തിറങ്ങാം.
ഏറെനേരം കാത്തിട്ടും ബസ് എത്താത്തതിനെ തുടര്‍ന്ന് ഡിപ്പോയില്‍ അന്വേഷിച്ചെങ്കിലും കൃത്യമായി മറുപടിയില്ല. കോഴഞ്ചേരി ബസ് വാട്സാപ്പ് കൂട്ടായ്മയില്‍ അംഗമായിരുന്ന ആളെ വിളിച്ച് കണ്ടക്ടറുടെ നമ്പര്‍വാങ്ങി. അപ്പോഴാണ് ബസ് അന്നേദിവസം കൊട്ടാരക്കരയില്‍നിന്നാണ് സര്‍വീസ് എന്നറിഞ്ഞത്.
പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് അറിഞ്ഞതോടെ ഏഴുമണിയാകുമ്പോള്‍ അടൂര്‍ സ്റ്റാന്‍ഡില്‍ എത്താനാകുമോയെന്ന് ചോദിച്ചു. അങ്ങനെയെങ്കില്‍ അവിടെ കാത്തുനില്ക്കാമെന്ന് അറിയിച്ചു.
ആറുമണിക്ക് തിരുവനന്തപുരത്തുനിന്ന് ബസ് കയറിയ പെണ്‍കുട്ടിക്ക് ഏഴിന് അടൂരെത്താമെന്ന് ഉറപ്പില്ലാത്തതിനാല്‍ ശ്രമിക്കാം, എന്നുപറഞ്ഞു വണ്ടികയറി. അടൂരിലെത്തിയപ്പോള്‍ സമയം 7.45. അവിടെയാണ് യാത്രക്കാരുടെ സ്വന്തം കോഴഞ്ചേരിക്കാരന് ബസിന്റെ നന്മ.
രാത്രി ഒറ്റയ്ക്ക് യാത്രചെയ്തുവരുന്ന പെണ്‍കുട്ടിക്കായി 45 മിനിറ്റാണ് അടൂര്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തുകിടന്നത്. സ്ഥിരം യാത്രക്കാരായിരുന്നതിനാല് അവര്‍ക്കും പരാതിയില്ല. കാരണം മുമ്പ് പലപ്പോഴും യാത്രക്കാര്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ബസാണിത്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്