Kerala
ജോയിന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് ഡിസംബർ 2024 സെഷന് അപേക്ഷിക്കാം

ശാസ്ത്രവിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹത, പിഎച്ച്.ഡി. പ്രവേശന അർഹത എന്നിവയ്ക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) എന്നിവ സംയുക്തമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വഴി നടത്തുന്ന ജോയിന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 2024 സെഷന് അപേക്ഷിക്കാം.
അവസരങ്ങൾ
സയൻസ്, ഇന്റർഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ വിവിധ വിഷയങ്ങളിലെ ഫെലോഷിപ്പോടെയുള്ള ഗവേഷണ അവസരം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവ സർവകലാശാലാ വകുപ്പുകൾ, ദേശീയ ലബോറട്ടറികൾ, മറ്റ് അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയിലൊക്കെ ആകാം. യൂണിവേഴ്‌സിറ്റികൾ, ഐ.ഐ.ടി.കൾ, പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജുകൾ, സി.എസ്.ഐ.ആർ. ഉൾപ്പെടെയുള്ള സർക്കാർ ഗവേഷണസംവിധാനങ്ങൾ, അംഗീകൃത പബ്ലിക്/പ്രൈവറ്റ് സെക്ടർ ഇൻഡസ്ട്രിയൽ അണ്ടർടേക്കിങ്ങുകൾ, മറ്റ് അംഗീകൃതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഗവേഷണസംവിധാനങ്ങൾ എന്നിവയിലൊക്കെ ഫെലോഷിപ്പിന് സാധുതയുണ്ട്.
മൂന്ന് കാറ്റഗറികൾ
(i) ജെ.ആർ.എഫ്. അവാർഡിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും
(ii) അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്.ഡി. പ്രവേശനത്തിനും
(iii) പിഎച്ച്.ഡി. പ്രവേശനത്തിനു മാത്രം
ഇതിൽ കാറ്റഗറി ഒന്നിൽ അർഹത നേടുന്നവർക്ക് ഫെലോഷിപ്പോടെ പിഎച്ച്.ഡി. പ്രവേശനത്തിന് അർഹത ഉണ്ടാകും. യു.ജി.സി. വ്യവസ്ഥകൾ/റഗുലേഷൻസ് പ്രകാരമുള്ള ഒരു ഇന്റർവ്യൂ ഇവർ അഭിമുഖീകരിക്കേണ്ടി വരും.
കാറ്റഗറി രണ്ട്, മൂന്ന് എന്നിവപ്രകാരമുള്ള യു.ജി.സി. നെറ്റ് യോഗ്യത, പിഎച്ച്.ഡി. പ്രവേശനത്തിനായി സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ പിഎച്ച്.ഡി. പ്രവേശനപ്രക്രിയയിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിൽ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്‌സിറ്റി/ഉന്നതവിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ/വൈവയ്ക്ക് 30-ഉം ശതമാനം വെയ്‌റ്റേജ് നൽകി സംയുക്ത മെറിറ്റ് കണക്കാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനത്തിനായി പരിഗണിക്കും.
ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്.ഡി. പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന്, നെറ്റ് ഫലപ്രഖ്യാപന തീയതിമുതൽ ഒരുവർഷത്തേക്ക് സാധുതയുണ്ടാകും. നെറ്റ് ഫലപ്രഖ്യാപനത്തിൽ അപേക്ഷകർക്കു പരീക്ഷയിൽലഭിച്ച മാർക്കും പെർസന്റൈൽ സ്കോറും ലഭിക്കും.
മറ്റു പിന്നാക്ക, പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള, നാഷണൽ ഫെലോഷിപ്പ്/സ്‌കീം എന്നിവയിൽ താത്‌പര്യമുള്ളവരും ജോയിന്റ് സി.എസ്.ഐ.ആർ. -യു.ജി.സി. നെറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ്, ബന്ധപ്പെട്ട നോഡൽ ഏജൻസി നടത്തും.
ഫെലോഷിപ്പ്
ഈ പരീക്ഷവഴി ജെ.ആർ.എഫ്. യോഗ്യത നേടുന്നവർക്ക് ഗവേഷണത്തിന്റെ ആദ്യരണ്ടുവർഷം പ്രതിമാസസ്റ്റൈപ്പെൻഡ് ആയി 37,000 രൂപ അനുവദിക്കും. കണ്ടിൻജൻസി ഗ്രാന്റ് ആയി പ്രതിവർഷം 20,000 രൂപയും. രണ്ടുവർഷ ജെ.ആർ.എഫ്. കഴിയുമ്പോൾ പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്താൽ ഫെലോഷിപ്പ് സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.)-നെറ്റ് ആയി മാറ്റും. വിലയിരുത്തലുകൾക്കു വിധേയമായി, െസ്റ്റെപ്പെൻഡ് തുക പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കും. വിദഗ്ധസമിതി എസ്.ആർ.എഫിന് ശുപാർശചെയ്യാതിരിക്കുകയോ, പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്യാതിരിക്കുകയോ ചെയ്താൽ മൂന്നാം വർഷവും 37,000 രൂപ പ്രതിമാസനിരക്കിൽ സ്റ്റൈപ്പെൻഡ് അനുവദിക്കും. വിദഗ്ധസമിതി ഫെലോഷിപ്പ് നിർത്തലാക്കാൻ ശുപാർശചെയ്യുന്നപക്ഷം ഫെലോഷിപ്പ് നിർത്തലാക്കും.
പരീക്ഷാവിഷയങ്ങൾ
(i) കെമിക്കൽ സയൻസസ് (ii) എർത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് (iii) ലൈഫ് സയൻസസ് (iv) മാത്തമാറ്റിക്കൽ സയൻസസ് (v) ഫിസിക്കൽ സയൻസസ്
പരീക്ഷാഘടന, തീയതി
കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഫെബ്രുവരി 16 മുതൽ 28 വരെയുള്ള കാലയളവിലായി നടത്തും. സമയം പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. വിശദമായ പരീക്ഷാഘടന വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ. അപേക്ഷിക്കുമ്പോൾ, നാല് പരീക്ഷാകേന്ദ്രങ്ങൾ (സ്ഥിരം മേൽവിലാസം/നിലവിലെ മേൽവിലാസം അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങളിൽനിന്നും) തിരഞ്ഞെടുത്തു നൽകണം.
സിലബസ് www.csirhrdg.res.in ൽ ലഭിക്കും
പ്രവേശനയോഗ്യത
കുറഞ്ഞത് 55 ശതമാനം മാർക്കോടെ, അംഗീകൃതസ്ഥാപനത്തിൽനിന്നും മാസ്റ്റേഴ്സ് ബിരുദം/തത്തുല്യയോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
ഒ.ബി.സി.-എൻ.സി.എൽ./പട്ടിക/ഭിന്നശേഷി/മൂന്നാം െജൻഡർ അപേക്ഷകർക്ക് യോഗ്യതാപ്രോഗ്രാമിൽ 50 ശതമാനം മാർക്ക് മതി. മാർക്ക് കണക്കാക്കുമ്പോൾ അത് ക്രമപ്പെടുത്താൻ പറ്റില്ല.
മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് പഠിക്കുന്നവർ, പരീക്ഷാഫലം കാത്തിരിക്കുന്നവർ, യോഗ്യതാപരീക്ഷ വൈകിയവർ തുടങ്ങിയവർക്കും താത്‌കാലികമായി അപേക്ഷിക്കാം.
യോഗ്യത നേടിയാൽ നെറ്റ് ഫലം പ്രഖ്യാപിച്ച് രണ്ടുവർഷത്തിനകം മാസ്റ്റേഴ്‌സ് ബിരുദം നേടണം. പിഎച്ച്.ഡി. പ്രവേശന അർഹത മാത്രം ലഭിക്കുന്നവർ, നെറ്റ് ഫലം പ്രഖ്യാപിച്ച് ഒരുവർഷത്തിനകം മാസ്റ്റേഴ്‌സ് ബിരുദം നേടണം.
നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദം നേടിയവർ, ഈ പ്രോഗ്രാമിൽ അന്തിമവർഷത്തിൽ/അന്തിമസെമസ്റ്ററിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം.
അവർക്ക് യോഗ്യതാബിരുദ കോഴ്‌സിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യഗ്രേഡ് വേണം. ഒ.ബി.സി.- എൻ.സി.എൽ./ഇ.ഡബ്ല്യു.എസ്./പട്ടിക/ഭിന്നശേഷി/യു.ജി.സി. തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി. ഇപ്പോൾ കോഴ്‌സ് പഠിക്കുന്നവർ ജെ.ആർ.എഫിന്/പിഎച്ച്.ഡി. പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, ജെ.ആർ.എഫ്. എങ്കിൽ നെറ്റ് ഫലംവന്ന് രണ്ടുവർഷത്തിനകവും പിഎച്ച്.ഡി. പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലംവന്ന് ഒരുവർഷത്തിനകവും യു.ജി.സി. റഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടണം. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നാലുവർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.
നാലുവർഷ ബിരുദക്കാർക്ക് പ്രസ്തുതബിരുദം ലഭിച്ച വിഷയം പരിഗണിക്കാതെ, ഗവേഷണം നടത്താൻ താത്‌പര്യമുള്ള ഏതൊരുവിഷയത്തിലും നെറ്റ് അഭിമുഖീകരിക്കാം.
നാലു/അഞ്ചുവർഷ കോഴ്‌സുകളിൽ നാലുവർഷ ബി.എസ്., ബി.ഇ., ബി.ടെക്., ബി.ഫാർമ., എം.എസ്‌സി., ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്., എം.ബി.ബി.എസ്., തുടങ്ങിയവയും ഉൾപ്പെടും.
പ്രായപരിധി
ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.2.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണവിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണപരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവുലഭിക്കും.അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്.ഡി. പ്രവേശനത്തിനും അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്