Kerala
അവധിക്കാല യാത്രകളുമായി കെ.എസ്.ആർ.ടി.സി; പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി

കൊല്ലം: ക്രിസ്‌മസ്-പുതുവത്സര അവധിദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി. കൊല്ലം ബജറ്റ് ടൂറിസം സെൽ പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിച്ചു. കമ്പം-മധുര-തഞ്ചാവൂർ, പാലക്കാട്-നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേൽപ്പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ യാത്രകൾ.
14, 28 തീയതികളിൽ മൂന്നാർ, 21, 23 തീയതികളിൽ കപ്പൽയാത്ര, 31-ന് വാഗമൺ പുതുവത്സരയാത്ര എന്നിവയുമുണ്ട്. 14, 27 തീയതികളിലൊരുക്കുന്ന മെട്രോവൈബ്‌സ് യാത്രയിൽ 870 രൂപയ്ക്ക് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾക്കൊപ്പം വാട്ടർ മെട്രോയും റെയിൽ മെട്രോയും സന്ദർശിക്കാം.
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ അയ്യപ്പക്ഷേത്രങ്ങൾ തൊഴുത്, പന്തളത്തെത്തി തിരുവാഭരണദർശനവും കണ്ടു മടങ്ങുന്ന അയ്യപ്പതീർഥാടനം 14, 28 തീയതികളിലാണ്. 15, 22, 25 തീയതികളിൽ പൊന്മുടിയിലേക്കും യാത്രകളുണ്ട്. എല്ലാ പ്രവേശന ഫീസുകളും ഉൾപ്പെടെ 770 രൂപയാണ് നിരക്ക്.
കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ കണ്ട് മധുര മീനാക്ഷിക്ഷേത്രം വഴി തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രദർശനം നടത്തുന്ന യാത്ര 20-ന് രാത്രി 10-ന് ആരംഭിക്കും. ഒരാൾക്ക് നിരക്ക് 2,350 രൂപ. ക്രിസ്മസ് അവധി ആരംഭിക്കുന്ന 21-നും 23-നും ആസൂത്രണം ചെയ്തിട്ടുള്ള നെഫർട്ടിറ്റി കപ്പൽയാത്രയ്ക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. രാവിലെ 10-ന് കൊല്ലം ബസ് സ്റ്റേഷനിൽനിന്ന് ആരംഭിച്ച് എ.സി. ലോ ഫ്ലോർ ബസിൽ എറണാകുളത്തെത്തി അഞ്ചുമണിക്കൂർ അറബിക്കടലിൽ കപ്പൽയാത്ര നടത്താം. നിരക്ക് 4,240 രൂപ.
21-നും 29-നും നടത്തുന്ന ഇല്ലിക്കൽക്കല്ല്-ഇലവീഴാപൂഞ്ചിറ യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. അയ്യപ്പൻകോവിൽ തൂക്കുപാലംവഴി രാമക്കൽമേട് പോകുന്ന യാത്ര 22-ന് രാവിലെ അഞ്ചിന് ആരംഭിക്കും. 1,070 രൂപയാണ് നിരക്ക്.
24-ന് കന്യാകുമാരി, റോസ്‌മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകൾ. തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം എന്നിവിടങ്ങൾ സന്ദർശിച്ച് കന്യാകുമാരിയിലെത്തി അസ്തമയദൃശ്യം ആസ്വദിച്ചു മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. ക്രിസ്‌മസ് ദിനത്തിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ചുരുളി-കാൽവരി മൗണ്ട്-ഇടുക്കി യാത്ര രാവിലെ അഞ്ചിന് കൊല്ലത്തുനിന്നു തുടങ്ങും. നിരക്ക് 1,020 രൂപ.
കൊല്ലത്തുനിന്നുള്ള ആദ്യ പാലക്കാട് യാത്ര 26-ന് രാത്രി എട്ടിന് തിരിക്കും. പാലക്കാട് കോട്ട, കൽപ്പാത്തി, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവ കണ്ടശേഷം നെല്ലിയാമ്പതി സന്ദർശിക്കുന്ന രണ്ടുദിവസത്തെ യാത്രയ്ക്ക് 2,750 രൂപയാണ് നിരക്ക്. പാലോട് ബോട്ടാണിക്കൽ ഗാർഡൻ, മങ്കയം വെള്ളച്ചാട്ടം, കുര്യോട്ട് ഫാം, മലമേൽപ്പാറ യാത്ര 29-നാണ്.
പുതുവർഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുർബാനയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന വേളാങ്കണ്ണി യാത്ര 31-ന് രാവിലെ എട്ടിന് ആരംഭിക്കും. 2,760 രൂപയാണ് നിരക്ക്. പുതുവർഷം ആഘോഷിക്കാൻ അവസരമൊരുക്കുന്ന വാഗമൺ യാത്ര 31-ന് രാവിലെ ഒൻപതിന് തുടങ്ങും. അന്വേഷണങ്ങൾക്ക്: 97479 69768, 94954 40444.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്