Connect with us

Kerala

കാർഷികയന്ത്രങ്ങൾ വാങ്ങാം,പകുതി വിലയ്ക്ക്

Published

on

Share our post

ഭാരതസർക്കാർ കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പുംചേർന്ന്‌ യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തികസഹായം നൽകുന്നു. കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കാനും സഹായം ലഭിക്കും.കാടുവെട്ട് യന്ത്രം, പവർ ടില്ലർ, നടീൽയന്ത്രം, ട്രാക്ടർ, സസ്യസംരക്ഷണ ഉപകരണങ്ങൾ, കൊയ്ത്തുമെതിയന്ത്രം തുടങ്ങിയവ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനംവരെയും ഉത്പന്ന സംസ്കരണത്തിനും മൂല്യവർധിത ഉത്‌പന്നങ്ങളുടെ നിർമാണത്തിനുമുള്ള യന്ത്രങ്ങൾക്ക് 60 ശതമാനംവരെയും സാമ്പത്തികാനുകൂല്യം ലഭിക്കും.

കൃഷി യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 40 ശതമാനം, ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് 80 ശതമാനം എന്നിങ്ങനെയാണ്‌ ആനുകൂല്യം. കാർഷിക യന്ത്രവത്‌കരണ ഉപ പദ്ധതി(SMAM) പ്രകാരമാണിത്‌.വെബ്‌സൈറ്റിൽ യന്ത്രങ്ങൾ തിരഞ്ഞെടുത്ത്‌ വിൽപ്പനക്കാരനെ ബുക്കുചെയ്താണ്‌ വാങ്ങേണ്ടത്‌.

കർഷക രജിസ്‌ട്രേഷൻ

https://agrimachinery.nic.in എന്ന വെബ് സൈറ്റിലാണ് കർഷകർ/ ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടുഘട്ടമായാണ് രജിസ്റ്റർചെയ്യുന്നത്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ലഭിക്കും. ഈ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കർഷകൻ ലോഗിൻ ചെയ്തശേഷം, താഴെപ്പറയുന്ന രേഖകളുടെ സ്കാൻചെയ്ത കോപ്പി 100 kb യിൽ താഴെയുള്ള ഡോക്യുമെന്റുകളാക്കി അപ്‌ലോഡ് ചെയ്താണ്‌ യന്ത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്‌.

രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ

1. അപേക്ഷകന്റെ ആധാർനമ്പർ

2. മൊബൈൽ നമ്പർ

4. ഭൂനികുതി അടച്ച രസീത്‌

5. അപേക്ഷകന്റെ ഫോട്ടോ

6. ജാതി സർട്ടിഫിക്കറ്റ് (SC/ST ക്കാർക്ക് മാത്രം)

എങ്ങനെ രജിസ്റ്റർ ചെയ്യാം

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും യന്ത്രങ്ങളുടെ സാങ്കേതിക ഉപദേശങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും കൃഷിഭവനുകളുമായോ ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. പരിശോധന പൂർത്തിയാക്കി മാർഗരേഖയ്ക്ക് വിധേയമായി സബ്‌സിഡിത്തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകും.

പദ്ധതി സംബന്ധിച്ച സംശയനിവാരണത്തിന് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

1. Directorate of Agriculture 04712306748 saekerala@gmail.com
State Agricultural Engineer
V. Babu, 9383470065
https://keralaagriculture.gov.in/en/smam/ എന്ന വെബ്‌സൈറ്റിലും വിവരങ്ങൾ ലഭിക്കും.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!