Connect with us

Kerala

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ

Published

on

Share our post

കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നുവെന്ന സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ യാഥാർഥ്യമാകുന്നുവെന്നാണ് മന്ത്രി വിവരിച്ചത്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞെന്നും ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.

പി. രാജീവിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

സ്വകാര്യവ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്ന് മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകി.
30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്. പ്രതീക്ഷിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്തു തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.


Share our post

Kerala

അടവിയും ഗവിയും ആസ്വദിക്കാം, മതിവരുവോളം; വീണ്ടും സജീവമായി വനംവകുപ്പിന്റെ ടൂര്‍ പാക്കേജ്

Published

on

Share our post

പത്തനംതിട്ട: അടവിയുടെയും ഗവിയുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ നൂറുക്കണക്കിന് ആളുകളാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. ഇതോടെ ഇവിടേക്കുള്ള ടൂര്‍ പാക്കേജും വീണ്ടും സജീവമായി.2015 മുതല്‍ കോന്നി വനംവകുപ്പിന്റെ അടവി-ഗവി-പരുന്തുംപാറ ടൂര്‍ പാക്കേജ് ഉണ്ട്. കോവിഡ് കാലത്ത് ഇത് നിലച്ചിരുന്നു. ഏകദേശം 60,000 ആളുകള്‍ വനംവകുപ്പിന്റെ കോന്നി വനവികാസ ഏജന്‍സി നടത്തുന്ന ഈ ഉല്ലാസയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്.

കോന്നി ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററില്‍ നിന്നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. രാവിലെ 7.30-ഓടെ കോന്നിയില്‍നിന്നും യാത്ര തിരിക്കും. അടവിയിലെ മനോഹാരിത ആസ്വദിച്ച് കുട്ടവഞ്ചിയാത്ര. തുടര്‍ന്ന് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, മൂഴിയാര്‍ വഴി ഗവിയില്‍ എത്തും. സഞ്ചാരപാതയിലെ വനത്തിന്റെ വശ്യതയും തണുപ്പും ആസ്വദിക്കാനും വന്യമൃഗങ്ങളെ കാണാനും സാധിക്കും.

ഗവി കൂടാതെ മനോഹര വിരുന്നൊരുക്കുന്ന പരുന്തുംപാറയും കണ്ട് കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി രാത്രി 7.30-ന് കോന്നിയില്‍ എത്തുന്ന വിധത്തിലാണ് യാത്ര. സഞ്ചാരപാതയിലെ ദൃശ്യങ്ങളും സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ ഗൈഡിന്റെ സേവനവും ഉണ്ട്. 16 സീറ്റുകളുള്ള രണ്ട് എ.സി. മിനിബസുകളിലാണ് യാത്ര. നിലവില്‍ ഒരു വാഹനം അറ്റകുറ്റപ്പണിയിലാണ്. ഇതിന്റെ പണികള്‍ പൂര്‍ത്തിയാക്കി നവംബറില്‍ പുറത്തിറക്കും. കുറച്ച് ആളുകളുമായി ഉല്ലാസയാത്ര നടത്താം എന്നതാണ് വനംവകുപ്പിന്റെ ഈ പാക്കേജിന്റെ പ്രത്യേകത. യാത്രക്കാര്‍ക്ക് രണ്ടുനേരത്തെ ഭക്ഷണവും പാക്കേജില്‍ ഉണ്ട്. മുന്‍കൂട്ടി ബുക്കുചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍: 8547600599.


Share our post
Continue Reading

Kerala

105 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ; വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

Published

on

Share our post

സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബി.എസ്.എന്‍.എല്‍. നേരിടുന്നത്. സ്വകാര്യ കമ്പനികള്‍ റീച്ചാര്‍ജ് പ്ലാനുകള്‍ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൂല്യം നല്‍കുന്ന പല പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍. ഇതിനിടെ അവതരിപ്പിച്ചു. അത്തരമൊരു പ്ലാനുമായി വീണ്ടും എത്തുകയാണ് കമ്പനി.

666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബി.എസ്.എന്‍.എല്‍. അവതരിപ്പിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനില്‍ ലഭിക്കുന്നത്. 210 ജി.ബി. ഡാറ്റ ഇതിനൊപ്പം ലഭിക്കും. ദിവസം രണ്ട് ജി.ബി. ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം.

ഈ റേഞ്ചില്‍ മറ്റ് മുന്‍നിര സ്വകാര്യ സേവനദാതാക്കള്‍ ആരും റീച്ചാര്‍ജ് പ്ലാന്‍ നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം. ജിയോ, വി, എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശഷം ബി.എസ്.എന്‍.എല്‍. അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളില്‍ ഒന്നാണിത്.


Share our post
Continue Reading

Kerala

ഉയരും, 450 സ്വപ്‌ന ‘ഗൃഹശ്രീ’ ; വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വന്തം വീടുകൾ ഒരുങ്ങുന്നു

Published

on

Share our post

സ്വന്തമായി രണ്ടോ മൂന്നോ സെന്റ്‌ ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വപ്‌നമായ സ്വന്തം വീടുകൾ ഒരുങ്ങുന്നു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതി വഴി ഈ വർഷം 450 വീടുകൾ ഉയരും. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ ദുർബല വിഭാഗക്കാർക്ക്‌ വീട്‌ നിർമിക്കാൻ സബ്‌സിഡി അനുവദിക്കും. സംസ്ഥാന ഉദ്‌ഘാടനം ഞായറാഴ്‌ച തൃശൂരിൽ മന്ത്രി കെ രാജൻ നിർവഹിക്കും.

എല്ലാവർക്കും വീട്‌, എല്ലാവർക്കും ഭൂമി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ ലക്ഷ്യം. ലൈഫ്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുൾപ്പെടെ വീടില്ലാത്തവർക്കായാണ്‌ ഗൃഹശ്രീ നടപ്പാക്കുന്നത്‌. സർക്കാരിന്റെ മൂന്നു ലക്ഷം സബ്‌സിഡിയും സന്നദ്ധ സംഘടനകളുടെയോ വ്യക്തികളുടെയോ ഒരു ലക്ഷം രൂപയുടെ സഹായവും ഗുണഭോക്താവിന്റെ വിഹിതം ഒരു ലക്ഷവും ഉൾപ്പടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം.

ഗൃഹശ്രീ പദ്ധതി വഴി ഇതുവരെ 3911 വീടുകൾക്ക്‌ സർക്കാർ സബ്‌സിഡി അനുവദിച്ച്‌ നിർമാണം പൂർത്തീകരിച്ചു. 2024–-25 വർഷത്തിൽ പദ്ധതിക്കായി 13.50 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്‌. ഈ ഫണ്ടുപയോഗിച്ച്‌ 450 വീടുകൾക്ക്‌ മൂന്ന്‌ ലക്ഷം വീതം സബ്‌സിഡി അനുവദിക്കും.
പദ്ധതിയിൽ ആദ്യം സ്‌പോൺസർമാരിൽ നിന്നാണ്‌ അപേക്ഷ സ്വീകരിക്കുക. സ്‌പോൺസർമാരുടെ സഹായത്തുകയും ഗുണഭോക്താവിന്റെ വിഹിതവും ഭവന നിർമാണ ബോർഡിന്റെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക്‌ അടയ്ക്കണം. വീട്‌ നിർമാണത്തിന്‌ പഞ്ചായത്ത്‌ പെർമിറ്റടക്കമുള്ള രേഖകൾ ഹാജരാക്കണം. ബോർഡിന്റെ വ്യവസ്ഥകൾക്ക് വിധേയമായി ആദ്യ രണ്ടു ഘട്ടങ്ങളായി ഒരു ലക്ഷം രൂപ വീതവും അടുത്ത രണ്ടു ഘട്ടങ്ങളിൽ ഒന്നര ലക്ഷം രൂപ വീതവും ഉൾപ്പെടെ അഞ്ചുലക്ഷം അനുവദിക്കും. ഭവനനിർമാണ ബോർഡ്‌ എൻജിനിയർമാർ പരിശോധിച്ചാണ്‌ തുക അനുവദിക്കുക.


Share our post
Continue Reading

Kerala5 hours ago

അടവിയും ഗവിയും ആസ്വദിക്കാം, മതിവരുവോളം; വീണ്ടും സജീവമായി വനംവകുപ്പിന്റെ ടൂര്‍ പാക്കേജ്

Kerala5 hours ago

105 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ; വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

Kerala5 hours ago

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ

Kerala7 hours ago

ഉയരും, 450 സ്വപ്‌ന ‘ഗൃഹശ്രീ’ ; വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വന്തം വീടുകൾ ഒരുങ്ങുന്നു

Kannur7 hours ago

അഴീക്കോട്‌ ഒരു രൂപക്ക്‌ ഒരു ലിറ്റർ വെള്ളം

Kerala7 hours ago

താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം

Social8 hours ago

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍

Kerala8 hours ago

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി

Breaking News9 hours ago

മൈസൂരിൽ മലയാളി യുവാവ് മരിച്ച നിലയിൽ ; കേളകം സ്വദേശിയെന്ന് സംശയം

Kerala9 hours ago

വെറും 39 രൂപ മുതല്‍; പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!