Connect with us

India

ഹാരിപോട്ടർ താരവും ഓസ്‍കർ ജേതാവുമായ മാഗി സ്‍മിത്ത് അന്തരിച്ചു

Published

on

Share our post

ലണ്ടൻ: രണ്ടുതവണ ഓസ്‍കർ പുരസ്കാരംനേടിയ നടി മാഗി സ്‍മിത്ത് (89) അന്തരിച്ചു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ്. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.വനേസ റെഡ്ഗ്രേവ്, ജുഡി ഡെഞ്ച് തുടങ്ങിയവർക്കൊപ്പം ഒരുകാലത്തെ ഏറ്റവുംമികച്ച ബ്രിട്ടീഷ് നടിയായാണ് സ്‍മിത്തിനെ വിലയിരുത്തുന്നത്. ‘ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി’ (1969) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും ‘കാലിഫോർണിയ സ്യൂട്ടിലെ’ (1978) പ്രകടനത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്‍കർ പുരസ്കാരത്തിന് അർഹയായി. ഒഥെല്ലോ, ട്രാവൽസ് വിത്ത് മൈ ആന്റ്, റൂം വിത്ത് എ വ്യൂ, ഗോഫോർഡ് പാർക്ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഓസ്‍കർ നാമനിർദേശത്തിലും ഇടംപിടിച്ചിട്ടുണ്ട്. 1967-ൽ നടൻ റോബട്ട് സ്റ്റീഫൻസിനെ വിവാഹം ചെയ്തു.ക്രിസ്റ്റഫർ, ടോബി എന്നിവരാണ് മക്കൾ. 1975-ൽ വിവാഹമോചിതയായി.പിന്നീട് എഴുത്തുകാരൻ ബെവെർലി ക്രോസിനെ വിവാഹം ചെയ്തു. ഇദ്ദേഹം 1998-ൽ അന്തരിച്ചു.


Share our post

India

വിവാഹമോചന ഗ്രാമം; സെക്സ്‌ ടൂറിസത്തിനായി സ്‌ത്രീകളെ താൽകാലിക വിവാഹം കഴിപ്പിക്കുന്ന വിചിത്രമായ സ്ഥലം

Published

on

Share our post

ഇന്തോനേഷ്യ: വിനോദസഞ്ചാരികളുടെ ആനന്ദത്തിന്‌ വേണ്ടി താൽകാലിക വിവാഹങ്ങളിൽ ഏർപ്പെടുന്ന ഒരു ഗ്രാമം.
ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലാണ്‌ യുവതികളെ താൽകാലിക വിവാഹമെന്ന പേരിൽ സെക്സ് ടൂറിസത്തിനായി ഉപയോഗിക്കുന്നത്‌.പ്രാദേശവാസികളായ സ്ത്രീകൾക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജൻസികൾ വരെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ സൗത്ത്‌ ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്.ദരിദ്രരായ യുവതികളാണ്‌ ഇതിന്‌ ഇരയാക്കപ്പെടുന്നത്‌. പശ്ചിമ ഏഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ഹ്രസ്വകാല വിവാഹത്തിൽ ഏർപ്പെടാൻ ഇർ നിർബന്ധിക്കപ്പെടുന്നു. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പാങ്കോക്കിലാണ്‌ ഈ കല്യാണം വ്യാപകമായി ഉള്ളത്‌. ഇതുവഴി നിരവധി സ്‌ത്രീകളാണ്‌ ചൂഷണം ചെയ്യപ്പെടുന്നത്‌. വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം കൂടുതലായതിനാൽ പാങ്കോക്കിനെ ഇപ്പോൾ വിവാഹമോചന ഗ്രാമം എന്നാണ് വിളിക്കുന്നത്‌.ഇരുവരും സമ്മതിച്ചുകഴിഞ്ഞാൽ അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തും, അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധുവില നൽകുന്നു. പകരമായി, പുരുഷന്‌ സ്ത്രീ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ ചെയ്യണം.

വിനോദസഞ്ചാരികൾ തിരിച്ചു പോകുമ്പോൾ, വിവാഹ ബന്ധം വേർപെടുത്തും.ഓരോ യുവതിയും പതിനഞ്ചും ഇരുപതും വിനോദസഞ്ചാരികളെയാണ്‌ വിവാഹം ചെയ്യുന്നത്‌. താൻ 15 തവണ വിനോദസഞ്ചാരികളുമായി വിവാഹത്തിലേർപ്പെട്ടിട്ടുണ്ടെന്ന്‌ ഒരു ഇന്തോനേഷ്യൻ യുവതി സൗത്ത്‌ ചൈന മോണിങ് പോസ്റ്റിനോട്‌ പറഞ്ഞു.അവൾ ആദ്യം വിവാഹം കഴിച്ചത്‌ 50 വയസ്സുള്ള സൗദി അറേബ്യക്കാരനെയായിരുന്നു. വധുവിലയായി $850 (71,412 രൂപ) നൽകി, എന്നാൽ ഏജന്റുമാരും ഉദ്യോഗസ്ഥരും അവരുടെ വിഹിതം കൈക്കലാക്കിയ ശേഷം അവൾക്ക് പകുതി പൈസ മാത്രമാണ് ലഭിച്ചത്. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ആ മനുഷ്യൻ നാട്ടിലേക്ക് പോയി, അവർ വിവാഹമോചിതരായി. ഒരു വിവാഹത്തിലൂടെ $300-നും $500-നും ഇടയിൽ രൂപ സമ്പാദിക്കുന്നുണ്ടെന്ന്‌ അവൾ പറഞ്ഞു. നിസ എന്ന സ്‌ത്രീ 20 താൽക്കാലിക വിവാഹങ്ങളാണ്‌ ചെയ്യേണ്ടി വന്നത്‌.ദരിദ്രരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും സെക്‌സ് ടൂറിസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങൾക്കുള്ള സംരക്ഷണമില്ലായ്മയെക്കുറിച്ചുമാണ്‌ ഇത്തരം വിവാഹരീതികൾ ആശങ്ക ഉയർത്തുന്നത്‌. ദാരിദ്ര്യത്തിൽ വലയുന്ന മനുഷ്യരെ മുതലെടുത്ത് ഇതുവഴി മനുഷ്യക്കടത്ത്‌ പോലുള്ള ചൂഷണങ്ങൾ ധാരാളമായി നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.


Share our post
Continue Reading

India

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: 2014നുമുന്‍പ് വിരമിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം

Published

on

Share our post

ന്യൂഡല്‍ഹി: 2014-നുമുന്‍പ് ഓപ്ഷന്‍നല്‍കാതെ വിരമിച്ചു എന്ന കാരണത്താല്‍ ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് പ്രതീക്ഷയേകി പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പളത്തില്‍നിന്ന് അധികവിഹിതം പിടിക്കാനുള്ള അനുമതി (ഓപ്ഷന്‍) നല്‍കിയത് വിരമിച്ചശേഷമാണ് എന്ന കാരണത്താല്‍മാത്രം ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.ഇതോടെ, സമാനസാഹചര്യം നേരിടുന്നവര്‍ക്ക് നിയമപോരാട്ടം നടത്താന്‍ ഉത്തരവിന്റെ പിന്‍ബലംകൂടിയായി. ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുന്നതിന് കട്ട് ഓഫ് തീയതിയില്ലെന്ന് 2016-ല്‍ ആര്‍.സി. ഗുപ്ത കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍, 2014-ല്‍ കേന്ദ്രം കൊണ്ടുവന്ന എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതിയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റാന്‍ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 6500-ല്‍നിന്ന് 15,000 രൂപയാക്കി. ഇതോടൊപ്പം നിലവില്‍ 6500-നു മുകളില്‍ വിഹിതം നല്‍കിയിരുന്നവര്‍ക്ക് 15,000 രൂപയ്ക്കു മുകളിലാക്കാനുള്ള ഓപ്ഷന്‍ നല്‍കാന്‍ സമയപരിധി നിശ്ചയിച്ചു.

2014-ലെ പദ്ധതി കേരള ഹൈക്കോടതി 2018-ല്‍ റദ്ദാക്കുകയും അതിനെതിരായ അപ്പീല്‍ സുപ്രീംകോടതിയിലെത്തുകയും ചെയ്തതോടെ, ആ പേരുപറഞ്ഞ് ഓപ്ഷന്‍ സ്വീകരിക്കുന്നത് ഇ.പി.എഫ്.ഒ. നിര്‍ത്തിവെച്ചിരുന്നു.ഇതോടെ, ആര്‍.സി. ഗുപ്ത കേസിലെ വിധിയുടെ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിവന്നു. പിന്നീട് 2022 നവംബര്‍ നാലിന് ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന്‍ നല്‍കാന്‍ സുപ്രീംകോടതി സുപ്രധാനവിധിയിലൂടെ അവസരമൊരുക്കിയെങ്കിലും അതിന്റെ ആനുകൂല്യം പുതിയ പദ്ധതി നിലവില്‍വന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് വിരമിച്ചവര്‍ക്ക് നല്‍കിയില്ല.

അവസരമൊരുങ്ങി

സുപ്രീംകോടതിയുടെ 2022-ലെ വിധി ചൂണ്ടിക്കാട്ടി, ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍പോലും ഇ.പി.എഫ്.ഒ.യില്‍നിന്ന് നോട്ടീസും പ്രതികൂലനടപടികളും നേരിടുകയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ് 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് പ്രതീക്ഷയാകുന്നത്.ഹരിയാണയിലെ മഹേന്ദ്രഗഢ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 2014-നുമുന്‍പ് വിരമിച്ച 37 ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍, 2014-നുമുന്‍പ് വിരമിച്ചവര്‍ക്ക് അന്നത്തെ മേല്‍പ്പരിധിയായ 6500 രൂപയെക്കാള്‍ കൂടുതലായിവാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിഹിതമടയ്ക്കാനായി ഓപ്ഷന്‍ നല്‍കാനാകും. അതുവഴി, യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷനും നേടാം.

വെല്ലുവിളികള്‍

പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ഉത്തരവ് പ്രതീക്ഷനല്‍കുന്നുണ്ടെങ്കിലും ഇത് കേന്ദ്രവും ഇ.പി.എഫ്.ഒ.യും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ സാധ്യതയേറെയാണ്.അങ്ങനെവന്നാല്‍ 2022 നവംബര്‍ നാലിന്റെ സുപ്രീംകോടതി വിധിയെ എങ്ങനെയാകും വ്യാഖ്യാനിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാകും തീരുമാനം. ആര്‍.സി. ഗുപ്ത വിധിയെ 2022-ലെ വിധിയില്‍ സുപ്രീംകോടതി തള്ളിയിട്ടില്ലെന്നതാണ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.


Share our post
Continue Reading

India

അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി മുന്നറിയിപ്പ്

Published

on

Share our post

ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദേശം നല്‍കി.’ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇസ്രയേല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ട്’- മുന്നറിയിപ്പില്‍ പറയുന്നു.മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന മേഖലയില്‍ ആക്രമണം നടന്നതായാണ് വിവരം. മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ഇസ്രയേലിന് നേരെ 400ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.

മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണ്ണ തോതിലുള്ള യുദ്ധമായി വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഏതൊരു രാജ്യത്തിന്റെയും പ്രതികരണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.അതിനിടെ, ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ ‘വലിയ തെറ്റ്’ ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഇറാന്‍ ഭരിക്കുന്നവര്‍ക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍ തുനിയില്ലായിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയസുരക്ഷാകാര്യ യോഗത്തിന് മുന്നോടിയായി പറഞ്ഞു.

ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്ക ഇറാന് ശക്തമായ മുന്നറിയിപ്പും നല്‍കി. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.

ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.


Share our post
Continue Reading

Kerala2 hours ago

സഞ്ചാരികൾക്കായി സന്തോഷവാർത്ത; വാഗമണിലെ ചില്ലുപാലം തുറക്കുന്നു

Kerala2 hours ago

വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

India2 hours ago

വിവാഹമോചന ഗ്രാമം; സെക്സ്‌ ടൂറിസത്തിനായി സ്‌ത്രീകളെ താൽകാലിക വിവാഹം കഴിപ്പിക്കുന്ന വിചിത്രമായ സ്ഥലം

Kerala2 hours ago

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; പ്രതിദിനം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

IRITTY2 hours ago

ഇരിട്ടി സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് മാറ്റി

Kerala4 hours ago

പച്ചക്കറി വിപണിവിലയിൽ കർഷകർക്കു ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ

Kannur4 hours ago

‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

MATTANNOOR4 hours ago

മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Social4 hours ago

ഇനി വിശദമായിട്ടാവാം; യൂട്യൂബ് ഷോർട്സ് മൂന്ന് മിനിറ്റ് വരെ

Kerala5 hours ago

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!