Connect with us

Kerala

എൽ.പി.ജി മസ്റ്ററിങ്: തിരക്ക് കൂട്ടേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

Published

on

Share our post

എൽ.പി.ജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്ക് കൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ല എങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം. ഓൺലൈൻ അപ്ഡേറ്റിന് കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർ ഫെയ്സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. സംശയ പരിഹാരത്തിന് ബന്ധപ്പെടുക ടോൾഫ്രീ നമ്പർ: 1800 2333555.


Share our post

Kerala

മികച്ച ജോലി ഒപ്പം ആനുകൂല്യങ്ങളും, കൊച്ചി വാട്ടര്‍ മെട്രോയില്‍ 149 അവസരം

Published

on

Share our post

കൊച്ചി: വാട്ടര്‍ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് നീട്ടിയേക്കാം. ആകെ 149 ഒഴിവുണ്ട്.തസ്തിക: അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍, ഒഴിവ്: 30, ശമ്പളം: 9200-22,200 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ബോട്ട് ഓപ്പറേറ്റര്‍, ഒഴിവ്: 39, ശമ്പളം: 9200-22,200 രൂപ, (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). എന്‍ജിന്‍ ഡ്രൈവര്‍ ക്ലാസ് 2 ആന്‍ഡ് സ്രാങ്ക്/ മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ഇലക്ട്രിഷ്യന്‍, ഒഴിവ്: 8, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടുവര്‍ഷ ഐ.ടി.ഐ. ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ഫിറ്റര്‍ (മെക്കാനിക്കല്‍), ഒഴിവ്: 3, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഫിറ്റര്‍/മെക്കാനിക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്). ഷിപ്പ്‌യാഡ്/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ഫിറ്റര്‍ (എഫ്.ആര്‍.പി.), ഒഴിവ്: 2, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഷിപ്പ്‌യാര്‍ഡ്‌/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ഒഴിവ്: 2, ശമ്പളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ബി.ഇ./ബി.ടെക്/ ബി.എസ്സി (എന്‍ജിനീയറിങ്). ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ടെര്‍മിനല്‍ കണ്‍ട്രോളര്‍, ഒഴിവ്: 12, ശമ്പളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.യില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബി.ടെക് അഭികാമ്യമാണ്. ഡിപ്ലോമക്കാര്‍ക്ക് 5 വര്‍ഷത്തെയും ബി.ടെക്കുകാര്‍ക്ക് 3 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
മറ്റ് തസ്തികകള്‍: ബോട്ട് ഓപ്പറേഷന്‍ ട്രെയിനി (സ്ത്രീ/പുരുഷന്‍), കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 50, സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സില്‍ ഐ.ടി.ഐ./ ഡിപ്ലോമ. 2021, 2022, 2023 വര്‍ഷങ്ങളില്‍ കോഴ്സ് വിജയിച്ചവരായിരിക്കണം. ശാരീരികയോഗ്യതയുണ്ടായിരിക്കണം. പ്രായം: 28 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്). ഫ്‌ളീറ്റ് മാനേജര്‍ (മെയ്ന്റനന്‍സ്)-1 കണ്‍സള്‍ട്ടന്റ് (സിവില്‍)-1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഐ.ടി.എം.എസ്. ആന്‍ഡ് പി.സി.എസ്.)1.
എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: കെ.എം.ആര്‍.എല്‍./ കെ.ഡബ്ല്യു.എം.എല്‍. വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഒക്ടോബര്‍ 9. വെബ്സൈറ്റ്: kochimetro.org


Share our post
Continue Reading

Kerala

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരനായ ബന്ധുവിന് 102 വര്‍ഷം കഠിനതടവും 1.05 ലക്ഷം പിഴയും

Published

on

Share our post

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും. അറുപത്തിരണ്ടുകാരനായ ബന്ധുവിനാണ്‌ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ വിധിന്യായത്തിൽ നൂറുവർഷത്തിലധികം നീണ്ട തടവുശിക്ഷ പ്രസ്താവിച്ചത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ജ്യേഷ്ഠനാണ് ശിക്ഷിക്കപ്പെട്ടയാൾ. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല.

കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പ്രതിയേക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. ഇവർ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് ഉടനെ ഡോക്ടറേയും കഠിനംകുളം പോലീസിനേയും വിവരം അറിയിച്ചു. വൈദ്യപരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. ബന്ധു കൂടിയായ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ ഇയാൾ ദയ അർഹിക്കുന്നില്ലന്ന് വിധിന്യായത്തിൽ പറഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷതന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു.പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.


Share our post
Continue Reading

Kerala

18 വര്‍ഷം മുമ്പുള്ള കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികള്‍ക്ക് 40 വര്‍ഷംവീതം തടവും പിഴയും

Published

on

Share our post

തിരുവന്തപുരം: അഞ്ചുതെങ്ങ് സ്വദേശിനിയെ 18 വര്‍ഷം മുന്‍പ് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വര്‍ക്കല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധി പ്രസ്താവിച്ചു. നെടുങ്ങണ്ട സ്വദേശി ഷാജഹാന്‍ (45),നൗഷാദ് (46), ജോതി (50) കീഴറ്റിങ്ങല്‍ സ്വദേശി റഹീം (51) എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ട് വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും 6 മാസവും തടവും 2. 35 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ജഡ്ജി സിനി. എസ്. ആര്‍യാണ് വിധി പ്രസ്താവിച്ചത്.ഐ.പി.സി 143 പ്രകാരം ആറ് മാസം തടവും 10000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവും ഐ പി സി147 പ്രകാരം ഒരു വര്‍ഷം തടവും 25000 രൂപ പിഴയും , പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവും ഐ പി സി 450 പ്രകാരം 7 വര്‍ഷം തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവും ഐ പി സി 366 പ്രകാരം 7 വര്‍ഷം തടവും 50,000 പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും ഐ പി സി 376 പ്രകാരം 25 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപപിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവുമാണ് ശിക്ഷ വിധിച്ചത് .

പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കേസിലെ മൂന്നാം പ്രതി ഉണ്ണി നേരത്തെ മരണപ്പെട്ടു. കേസില്‍ അഞ്ചാം പ്രതി നെടുങ്ങണ്ട കുന്നില്‍ വീട്ടില്‍ ഷിജു (42) വിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പിഴത്തുകയില്‍ നിന്നും 2 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.2006 സെപ്റ്റംബര്‍ 29 ന് രാത്രി 9.15 ഓടെ യുവതിയുടെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചു അതിക്രമിച്ചു കയറുകയും പ്രതികള്‍ യുവതിയെ എടുത്തുകൊണ്ടു കടപ്പുറത്തു എത്തിച്ചു വാള്‍ കാട്ടി ഭിഷണിപ്പെടുത്തി കൂട്ട ബലാത്സംഗതിന് ഇരയാക്കുകയും ആയിരുന്നു എന്നാണ് കേസ്.17 സാക്ഷികള്‍, 26 രേഖകള്‍, 15 തോണ്ടി മുതലുകള്‍ എന്നിവ ഉള്‍പ്പെടെ 2010 ലാണ് പൊലീസ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയത്. അഞ്ചുതെങ്ങ് എസ്. ഐ ജിജി. എന്‍, കടക്കാവൂര്‍ സി. ഐ മാരായ കെ . ജയകുമാര്‍, പി. വേലായുധന്‍ നായര്‍, ബി. കെ പ്രശാന്തന്‍ , ആര്‍. അശോക് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. സംഭവശേഷം ഭയന്ന യുവതി വീടും സ്ഥലവും വിറ്റ് താമസം മാറി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസക്യൂട്ടര്‍ അഡ്വ. പി. ഹേമചന്ദ്രന്‍ നായര്‍, അഡ്വ ശാലിനി ജി എസ്, അഡ്വ. എസ്. ഷിബു, അഡ്വ. ഇക്ബാല്‍ എന്നിവര്‍ പ്രോസക്യൂഷന് വേണ്ടി ഹാജരായി. പ്രോസക്യൂഷന്‍ ലൈസണ്‍ ഓഫീസര്‍ പ്രിയ. ജി . വി യും ഹാജരായി.


Share our post
Continue Reading

Kerala18 mins ago

മികച്ച ജോലി ഒപ്പം ആനുകൂല്യങ്ങളും, കൊച്ചി വാട്ടര്‍ മെട്രോയില്‍ 149 അവസരം

Kerala21 mins ago

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരനായ ബന്ധുവിന് 102 വര്‍ഷം കഠിനതടവും 1.05 ലക്ഷം പിഴയും

Kerala23 mins ago

18 വര്‍ഷം മുമ്പുള്ള കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികള്‍ക്ക് 40 വര്‍ഷംവീതം തടവും പിഴയും

Kerala30 mins ago

കാറിന് മുകളിലെ ‘ഷോ’യാത്ര, കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ ആര്‍.സിയും പോയി

Kerala2 hours ago

പാഠപുസ്തകങ്ങൾ ഇനി ആമസോണിലും; വിദ്യാർത്ഥികൾക്ക് പുറമേ സ്കൂളുകൾക്കും ​ഗുണം

Kerala2 hours ago

ഇനി തൊഴിലുറപ്പില്‍ പുല്ല് ചെത്തലും കാട് വെട്ടലും ഇല്ല

Kannur2 hours ago

അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

PERAVOOR3 hours ago

വയനാടിനും വിലങ്ങാടിനും തണലൊരുക്കാൻ കൊല്ലം ഷാഫിയുടെ പാട്ടുവണ്ടി നാളെ പേരാവൂരിൽ

THALASSERRY4 hours ago

തിരുനാളാഘോഷ നിറവിൽ മാഹി

Kannur4 hours ago

ആട്ടം ബാന്‍ഡിനൊപ്പം ആടി തിമിര്‍ത്ത് ജനക്കൂട്ടം; കനത്ത മഴയിലും കളറായി കണ്ണൂര്‍ ദസറ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!