Kerala
തടസ്സം പരിഹരിക്കാൻ ട്രഷറി വകുപ്പിന്റെ ഇടപെടൽ; മണിയോർഡറായി സർവീസ് പെൻഷൻ വിതരണം

തിരുവനന്തപുരം : പോസ്റ്റോഫീസുകൾ വഴി സർവീസ് പെൻഷൻ വിതരണം ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ട്രഷറി വകുപ്പിന്റെ ഊർജിതമായ ഇടപെടൽ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ട്രഷറി വകുപ്പ് റിസർവ് ബാങ്കിനും എസ്.ബി.ഐ.ക്കും കത്തയച്ചിട്ടുണ്ട്. പ്രതിനിധികളുമായി ചർച്ചയും നടത്തി. അൽപം വൈകിയാലും ഈ മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ തപാൽ വകുപ്പിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
തപാൽ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്കുള്ള നികുതിരഹിത സാമ്പത്തിക കൈമാറ്റത്തിന് 2019ൽ കേന്ദ്രസർക്കാർ ഭാരത് കോഷ് എന്ന പോർട്ടൽ തയ്യാറാക്കിയിരുന്നു. ഇതിൽ ഓരോ പോസ്റ്റ് ഓഫീസുകളും രജിസ്റ്റർ ചെയ്ത് കോഡ് സ്വീകരിക്കണം. എന്നാൽ കേന്ദ്ര തപാൽ വകുപ്പ് ഈ പോർട്ടലിൽ ഇല്ലാത്തതിനാൽ ബാങ്ക് അധികൃതർക്ക് പോസ്റ്റോഫീസുകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ സാധിക്കുന്നില്ല. ഇത് കിടപ്പുരോഗികളോ അവശതയനുഭവിക്കുന്നവരോ ആയതിനാൽ ട്രഷറിയിലോ ബാങ്കിലോ എത്തി പെൻഷൻ കൈപ്പറ്റാത്തവർക്കായുള്ള മണിയോർഡർ പെൻഷൻ വിതരണത്തെ ബാധിച്ചു. ജൂലൈയിലെ പെൻഷൻ വിതരണത്തിനുള്ള തുക ജുൺ 25നുതന്നെ എസ്.ബി.ഐ.യിലെ അക്കൗണ്ടിലേക്ക് ട്രഷറി വകുപ്പ് അയച്ചിരുന്നു. ഈ മാസം അഞ്ചിനകം വിതരണം ചെയ്യേണ്ടതായിരുന്നു ഇത്. തുക എസ്.ബി.യി.ലെ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ ആയി കൈമാറിയെങ്കിലും ക്രെഡിറ്റ് ആയില്ല.
‘റിട്ടേൺ’ എന്നായിരുന്നു സ്റ്റാറ്റസ്. ഈ വിഷയം ട്രഷറി ഡയറക്ടറേറ്റിൽ നിന്ന് തപാൽ വകുപ്പിനെയും റിസർവ് ബാങ്കിനെയും പോസ്റ്റൽ വകുപ്പിനെയും എസ്.ബി.ഐ.യേയും സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പോർട്ടലിൽ പോസ്റ്റോഫീസുകൾ മുഴുവൻ രജിസ്റ്റർ ചെയ്യുക എന്നത് പൂർത്തിയാക്കാൻ സമയമെടുക്കും എന്നതിനാൽ അടിയന്തിര പരിഹാരത്തിനാണ് ട്രഷറി വകുപ്പിന്റെ ശ്രമം. ആർ.ബി.ഐ മുഖേന എസ്.ബി.ഐ അധികൃതരുമായി സംസാരിച്ച് താൽക്കാലിക ക്രമീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എസ്.ബി.ഐ കേരള ഘടകം അവരുടെ കോർപറേറ്റ് ഓഫീസുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
Kerala
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു


മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്റെ ആണ് സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ് സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്