Connect with us

India

മാനനഷ്‌ടക്കേസ്‌; മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും

Published

on

Share our post

ന്യൂഡൽഹി : ഡൽഹി ലഫ്‌.ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ പരിസ്ഥിതിപ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ(എൻ.ബിഎ) സ്ഥാപകയുമായ മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും ശിക്ഷ വിധിച്ച്‌ ഡൽഹി സാകേത്‌ കോടതി. 2001ൽ സക്‌സേന നൽകിയ കേസിലാണ്‌ സാകേത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ കടുത്ത ശിക്ഷ നൽകുന്നില്ലന്ന്‌ ഉത്തരവിൽ പറഞ്ഞ കോടതി, അപ്പീൽ നൽകുന്നതിനായി മുപ്പത്‌ ദിവസത്തേയ്‌ക്ക്‌ ശിക്ഷ സ്‌റ്റേ ചെയ്‌തു. എൻ.ബി.എയ്‌ക്ക്‌ സക്‌സേന നൽകിയ നാൽപ്പതിനായിരം രൂപയുടെ ചെക്ക്‌ മടങ്ങിയെന്നും അങ്ങനൊരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലന്നും 2000 നവംബറിൽ മേധാ പട്‌കർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു.

‘രാജ്യസ്‌നേഹിയുടെ യഥാർഥ മുഖം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സക്‌സേനയ്‌ക്ക്‌ ഹാവാല ബന്ധമുണ്ടെന്ന്‌ പറഞ്ഞ പട്‌കർ അദ്ദേഹത്തെ ഭീരുവെന്നും രാജ്യസ്‌നേഹമില്ലാത്ത ആളെന്നും വിശേഷിപ്പിച്ചതായുമാണ് കേസ്. പരാമർശങ്ങൾ അപകീർത്തിപ്പെടുന്നതാണെന്ന്‌ കാട്ടി സക്‌സേന അഹമ്മദാബാദ്‌ മെട്രോപൊളീറ്റൻ കോടതിയിലാണ്‌ ആദ്യം കേസ്‌ നൽകിയത്‌. തുടർന്ന്‌ 2003ൽ ഡൽഹിയിലേയ്‌ക്ക്‌ മാറ്റുകയായിരുന്നു. അന്ന്‌ അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്‌ എന്ന സർക്കാരിതര സംഘടനയുടെ തലവനായിരുന്നു സക്‌സേന. പത്രക്കുറിപ്പിലെ പരാമൾശങ്ങൾ അപകീർത്തികരവും പ്രതിലോമകരമായ പ്രതീതി സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഉത്തവിൽ പറഞ്ഞ കോടതി, തെളിവുകൾ ഹാജരാക്കാൻ മേധാ പട്‌കർക്ക്‌ കഴിഞ്ഞില്ലന്നും വ്യക്തമാക്കി.


Share our post

India

പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

Published

on

Share our post

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

India

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

Published

on

Share our post

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.


Share our post
Continue Reading

India

ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടു കൊന്ന കേസ്; പ്രതിയെ വിട്ടയച്ച് ഒഡിഷ സർക്കാർ

Published

on

Share our post

കട്ടക്ക്: ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതികളില്‍ ഒരാളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ജയിലില്‍ നിന്നും വിട്ടയച്ചു. ജയിലില്‍ നല്ല പെരുമാറ്റമായിരുന്നു എന്നു പറഞ്ഞാണ് പ്രതിയായ മഹേന്ദ്ര ഹെബ്‌രാമിനെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിട്ടയച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഇയാളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യങ്ങളോടെ മാലയിട്ടു സ്വീകരിച്ചു. 1999 ജനുവരി 22നാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ധാരാ സിങ് എന്ന ബജ്‌റംഗ് ദള്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘം ഗ്രഹാം സ്‌റ്റെയിന്‍സും ആണ്‍മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും ഉറങ്ങിക്കിടന്ന വാഹനത്തിന് തീയിട്ടത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാണ് കൊല നടത്തിയതെന്നുമാണ് മഹേന്ദ്ര ഹെബ്‌രാം വാദിച്ചിരുന്നത്. എന്നാല്‍, 2003ല്‍ സിബിഐ കോടതി ധാരാ സിങിന് വധശിക്ഷ വിധിച്ചു. മഹേന്ദ്ര ഹെബ്‌രാമിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഈ വിധി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചു.

വധശിക്ഷയില്‍ ഇളവ് നല്‍കിയ ധാരാ സിങിനെ ജയിലില്‍ നിന്നും വിട്ടയക്കുന്ന കാര്യത്തില്‍ ആറ് ആഴ്ച്ചക്കകം തീരുമാനമെടുക്കാന്‍ മാര്‍ച്ച് ഒമ്പതിന് സുപ്രിംകോടതി ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 1999ലെ കൊലപാതകത്തില്‍ തന്നെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നതെന്നും താന്‍ 24 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും തുറന്നുവിടണമെന്നുമാണ് ധാരാ സിങിന്റെ(61) ആവശ്യം. താന്‍ കര്‍മ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നുവെന്നും തന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ മുറിവുകള്‍ ഉണക്കാന്‍ മോചനം ആഗ്രഹിക്കുന്നുവെന്നും ധാരാസിങ് വാദിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്്, മഥുര ഈദ്ഗാഹ് മസ്ജിദ് അടക്കം നിരവധി പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ വ്യക്തിപരമായി ഹരജികളും അന്യായങ്ങളും നല്‍കിയിട്ടുള്ള അഡ്വ.ഹരി ശങ്കര്‍ ജെയ്‌നും അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്‌നുമാണ് ധാരാ സിങിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.


Share our post
Continue Reading

Trending

error: Content is protected !!