Connect with us

Kerala

കർണാടകയിലേക്ക് ചേക്കേറിയ മലയാളി കർഷകർക്ക് കൃഷി വെല്ലുവിളിയാകുന്നു

Published

on

Share our post

വെള്ളമുണ്ട: മലയാളിക്കര്‍ഷകരുടെ ഒരുകാലത്തെ വിളനിലമായിരുന്ന കര്‍ണാടകയില്‍ കൃഷി വെല്ലുവിളിയാകുന്നു. ഉയര്‍ന്ന ഉത്പാദനച്ചെലവും വിളനാശവും വിലത്തകര്‍ച്ചയുമെല്ലാമാണ് കര്‍ണാടകയിലേക്ക് കൃഷിക്കായി ചേക്കേറിയ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഇഞ്ചിക്കും വാഴയ്ക്കും വിലകയറിയെങ്കിലും ഏറെനാളായുള്ള ഉത്പാദനത്തകര്‍ച്ചയില്‍ മിക്കവര്‍ക്കും വിലക്കയറ്റം ഗുണകരമായിരുന്നില്ല. സ്ഥലത്തിന്റെ പാട്ടത്തുക ഭൂവുടമകള്‍ വര്‍ഷംതോറും ഉയര്‍ത്തുന്നതും തദ്ദേശീയമായി കൃഷി വ്യാപിച്ചതുമെല്ലാം കന്നഡനാടില്‍ മലയാളിക്കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

കൃഷി അനുദിനം വെല്ലുവിളിയായതോടെ തിരിച്ചെത്തിയ കര്‍ഷകര്‍ സ്വന്തംനാട്ടിലും ഇഞ്ചി പുന:കൃഷി വ്യാപിപ്പിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനുശേഷം ഇത്തവണ വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണംവര്‍ധിച്ചു. മുമ്പുകാലത്ത് കൃഷിചെയ്ത സ്ഥലങ്ങളും ഒരുക്കിയെടുത്താണ് ഇപ്പോഴത്തെ കൃഷിപരീക്ഷണം.

മഹാളി തുടങ്ങിയ രോഗങ്ങള്‍ പരക്കെ പടര്‍ന്നതും മണ്ണിന്റെ ഫലഭൂയിഷ്ഠത അന്യമായതുമെല്ലാം ഇഞ്ചിക്കൃഷിക്ക് കര്‍ഷകര്‍ക്കിടയില്‍ പ്രീതി നഷ്ടപ്പെടുത്തിയിരുന്നു. ജലസേചനസൗകര്യവും വിപുലമായ കൃഷിസൗകര്യവുമുള്ള കര്‍ണാടകയിലെ ഒരതിര്‍ത്തിമുതല്‍ മഹാരാഷ്ട്രവരെയാണ് ഇക്കാലത്തിനിടയില്‍ വയനാട്ടിലെ ഇഞ്ചിക്കര്‍ഷകര്‍ കൃഷിക്കായി കുടിയേറിയത്.

ഇഞ്ചി കഴിഞ്ഞാല്‍ വാഴക്കൃഷി പരീക്ഷണം

ആവര്‍ത്തനകൃഷി കര്‍ണാടകയിലും പ്രതീക്ഷ നല്‍കുന്നില്ല. നിരപ്പായതും വിശാലമായതുമായ കൃഷിയിടങ്ങള്‍, ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, തൊഴിലാളികളുടെ ലഭ്യത, താരതമ്യേന കുറവുള്ള കൂലി, കുറഞ്ഞ ഉത്പാദനച്ചെലവ് എന്നിവയെല്ലാമായിരുന്നു കര്‍ഷകര്‍ക്ക് ഇഞ്ചിക്കൃഷിക്കായി കര്‍ണാടകയിലേക്ക് കുടിയേറുന്നതിലെ ആകര്‍ഷണം. എന്നാല്‍, ഇപ്പോള്‍ അവിടെയും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു -നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ എസ്.എം. റസാഖ് പറയുന്നു.

പാട്ടത്തുക ഗണ്യമായി വര്‍ധിച്ചു. ഇപ്പോള്‍ ഒരേക്കര്‍സ്ഥലത്തിന് ഒന്നരലക്ഷത്തോളം രൂപ പാട്ടംനല്‍കണം. ശരാശരി ഈസ്ഥലത്തുനിന്ന് 300 ചാക്ക് ഇഞ്ചിയെങ്കിലും വിളവും ചാക്കിന് 3000 രൂപയോളം വിലയും ലഭിച്ചാല്‍മാത്രമാണ് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവുക. എട്ടുലക്ഷം രൂപയോളമാണ് ഒരേക്കര്‍സ്ഥലത്ത് കൃഷി നടത്താന്‍ ഇപ്പോള്‍വരുന്ന ചെലവ്. ഇതെല്ലാം കണക്കാക്കുമ്പോള്‍ കര്‍ണാടകയില്‍ ഇഞ്ചിക്കര്‍ഷകര്‍ക്ക് വെല്ലുവിളികള്‍ ഏറുകയാണ്. തൊഴിലാളിസ്ത്രീകള്‍ക്ക് ഇപ്പോള്‍ മുന്നൂറിലധികവും പുരുഷതൊഴിലാളിക്ക് അഞ്ഞൂറിലധികവും കൂലികൊടുക്കണം. മഹാളിപോലുള്ള രോഗങ്ങള്‍ ഇവിടെയും ഇപ്പോള്‍ വ്യാപകമാണ്. ഇതുകൂടാതെയുള്ള ഒട്ടനവധി പ്രതിസന്ധികള്‍ ഇഞ്ചിക്കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായിമാറുകയാണ്.

ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് കര്‍ണാടകയില്‍ പ്രധാനമായും ഇഞ്ചി വിളവെടുപ്പുകാലം. ഈ സീസണില്‍ വിലതാഴ്ന്നാല്‍ സാമ്പത്തികഭദ്രതയുള്ള കര്‍ഷകര്‍ നാലുമാസംവരെയും വിളവെടുപ്പ് നീട്ടിവെക്കാറുണ്ട്. ഇതിനായി ജലസേചനസൗകര്യമടക്കം ഒരുക്കണം. ഇതിനും ചെലവേറെയാണ്. എന്നിട്ടും വില ലഭിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പാടായിരിക്കും. കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഇത്തവണയാണ് ഇഞ്ചിക്ക് അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ വിലകൂടിയത്.

വിലകൂടിയ കാലത്തും ഇഞ്ചി നന്നാകാത്ത കര്‍ഷകരും ഇവിടെയുണ്ട്. ഇഞ്ചിനട്ട മണ്ണില്‍ വാഴക്കൃഷി ചെയ്തും മറ്റുമാണ് ഇവിടെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത്. ഒരു വര്‍ഷം വിലകിട്ടുമ്പോള്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ കൃഷി നഷ്ടമാകുന്നതും തദ്ദേശീയതലത്തില്‍ കൃഷി വ്യാപിക്കുന്നതും ഇവിടത്തെ മലയാളിക്കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. വെള്ളത്തിന്റെ കുറവുകൊണ്ട് കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണെന്നും കര്‍ഷകര്‍ പറയുന്നു.


Share our post

Kerala

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

Published

on

Share our post

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൌണ്ടിലേക്ക് ഇടുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്‍റെ നിഗമനം.


Share our post
Continue Reading

Kerala

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

Published

on

Share our post

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും  ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

Published

on

Share our post

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Share our post
Continue Reading

Trending

error: Content is protected !!