Kerala
കർണാടകയിലേക്ക് ചേക്കേറിയ മലയാളി കർഷകർക്ക് കൃഷി വെല്ലുവിളിയാകുന്നു

വെള്ളമുണ്ട: മലയാളിക്കര്‍ഷകരുടെ ഒരുകാലത്തെ വിളനിലമായിരുന്ന കര്‍ണാടകയില്‍ കൃഷി വെല്ലുവിളിയാകുന്നു. ഉയര്‍ന്ന ഉത്പാദനച്ചെലവും വിളനാശവും വിലത്തകര്‍ച്ചയുമെല്ലാമാണ് കര്‍ണാടകയിലേക്ക് കൃഷിക്കായി ചേക്കേറിയ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഇഞ്ചിക്കും വാഴയ്ക്കും വിലകയറിയെങ്കിലും ഏറെനാളായുള്ള ഉത്പാദനത്തകര്‍ച്ചയില്‍ മിക്കവര്‍ക്കും വിലക്കയറ്റം ഗുണകരമായിരുന്നില്ല. സ്ഥലത്തിന്റെ പാട്ടത്തുക ഭൂവുടമകള്‍ വര്‍ഷംതോറും ഉയര്‍ത്തുന്നതും തദ്ദേശീയമായി കൃഷി വ്യാപിച്ചതുമെല്ലാം കന്നഡനാടില്‍ മലയാളിക്കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
മഹാളി തുടങ്ങിയ രോഗങ്ങള്‍ പരക്കെ പടര്‍ന്നതും മണ്ണിന്റെ ഫലഭൂയിഷ്ഠത അന്യമായതുമെല്ലാം ഇഞ്ചിക്കൃഷിക്ക് കര്‍ഷകര്‍ക്കിടയില്‍ പ്രീതി നഷ്ടപ്പെടുത്തിയിരുന്നു. ജലസേചനസൗകര്യവും വിപുലമായ കൃഷിസൗകര്യവുമുള്ള കര്‍ണാടകയിലെ ഒരതിര്‍ത്തിമുതല്‍ മഹാരാഷ്ട്രവരെയാണ് ഇക്കാലത്തിനിടയില്‍ വയനാട്ടിലെ ഇഞ്ചിക്കര്‍ഷകര്‍ കൃഷിക്കായി കുടിയേറിയത്.
ഇഞ്ചി കഴിഞ്ഞാല്‍ വാഴക്കൃഷി പരീക്ഷണം
ആവര്‍ത്തനകൃഷി കര്‍ണാടകയിലും പ്രതീക്ഷ നല്‍കുന്നില്ല. നിരപ്പായതും വിശാലമായതുമായ കൃഷിയിടങ്ങള്‍, ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, തൊഴിലാളികളുടെ ലഭ്യത, താരതമ്യേന കുറവുള്ള കൂലി, കുറഞ്ഞ ഉത്പാദനച്ചെലവ് എന്നിവയെല്ലാമായിരുന്നു കര്‍ഷകര്‍ക്ക് ഇഞ്ചിക്കൃഷിക്കായി കര്‍ണാടകയിലേക്ക് കുടിയേറുന്നതിലെ ആകര്‍ഷണം. എന്നാല്‍, ഇപ്പോള്‍ അവിടെയും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു -നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ എസ്.എം. റസാഖ് പറയുന്നു.
ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് കര്‍ണാടകയില്‍ പ്രധാനമായും ഇഞ്ചി വിളവെടുപ്പുകാലം. ഈ സീസണില്‍ വിലതാഴ്ന്നാല്‍ സാമ്പത്തികഭദ്രതയുള്ള കര്‍ഷകര്‍ നാലുമാസംവരെയും വിളവെടുപ്പ് നീട്ടിവെക്കാറുണ്ട്. ഇതിനായി ജലസേചനസൗകര്യമടക്കം ഒരുക്കണം. ഇതിനും ചെലവേറെയാണ്. എന്നിട്ടും വില ലഭിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പാടായിരിക്കും. കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഇത്തവണയാണ് ഇഞ്ചിക്ക് അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ വിലകൂടിയത്.
വിലകൂടിയ കാലത്തും ഇഞ്ചി നന്നാകാത്ത കര്‍ഷകരും ഇവിടെയുണ്ട്. ഇഞ്ചിനട്ട മണ്ണില്‍ വാഴക്കൃഷി ചെയ്തും മറ്റുമാണ് ഇവിടെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത്. ഒരു വര്‍ഷം വിലകിട്ടുമ്പോള്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ കൃഷി നഷ്ടമാകുന്നതും തദ്ദേശീയതലത്തില്‍ കൃഷി വ്യാപിക്കുന്നതും ഇവിടത്തെ മലയാളിക്കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. വെള്ളത്തിന്റെ കുറവുകൊണ്ട് കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്