Connect with us

India

ഭാര്യയുടെ ‘സ്ത്രീധന’ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല’;സുപ്രീം കോടതി

Published

on

Share our post

ദില്ലി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയിൽ, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏൽപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോ​ഗിച്ചതായും പരാതിയിൽ പറയുന്നു.

2011-ൽ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിൻ്റെ ഉടമസ്ഥനെന്ന നിലയിൽ ഭർത്താവിന് അവകാശമോ സ്വതന്ത്രമായ നിയന്ത്രണമോ ഇല്ലെന്നും പറഞ്ഞു. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.


Share our post

India

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

Published

on

Share our post

ഇറാന്‍: ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അൽപ്പസമയം മുൻപാണ് തിരച്ചിലിൽ ഹെലികോപ്ടറിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റെയ്സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല, അതേസമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെ‍ഡ് ക്രസന്റ് അറിയിച്ചു.

ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. . മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.


Share our post
Continue Reading

India

‘കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എ,എ,പിയുടെ ബട്ടണ്‍ അമര്‍ത്തും’; രാഹുല്‍ ഗാന്ധി

Published

on

Share our post

ന്യൂഡല്‍ഹി:സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എ.എ.പിക്കും അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുമെന്നാണ് രാഹുലിന്റെ പ്രസ്താവന. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അതുകൊണ്ടാണ് താന്‍ എ.എ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുകയെന്നും രാഹുല്‍ വ്യക്തമാക്കി.

‘കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എ.എ.പിയുടെ ബട്ടണ്‍ അമര്‍ത്തും’. ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഡല്‍ഹിയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
റാലിയില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിന്റെ വിഷന്‍ ഡോക്യുമെന്റും രാഹുല്‍ ഗാന്ധി പുറത്തിറക്കി.


Share our post
Continue Reading

India

സഞ്ചാര്‍ സാഥി പ്രയോജനപ്പെട്ടു; ഒരുവര്‍ഷം കൊണ്ട് 1.7 കോടി കണക്ഷനുകള്‍ റദ്ദാക്കി ടെലികോം വകുപ്പ്

Published

on

Share our post

ന്യൂഡൽഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.7 കോടി ടെലിഫോൺ കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര ടെലികോം വകുപ്പ്. ലോക ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കണക്ഷനുകളും വ്യാജ രേഖകള്‍ നല്‍കി എടുത്ത മൊബൈല്‍ കണക്ഷനുകളും ഇതില്‍ ഉള്‍പ്പെടും. ടെലികോം വകുപ്പ് ആരംഭിച്ച സഞ്ചാര്‍ സാഥി വെബ്‌സൈറ്റിന്റെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ഷനുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ടെലികോം വകുപ്പ് ആരംഭിച്ച എഎസ്ടിആര്‍ എന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ ഒരേ വ്യക്തികളുടെ പേരില്‍ വ്യാജ രേഖകളുപയോഗിച്ച് എടുത്ത 63.46 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കി.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നിയമനിര്‍വഹണ ഏജന്‍സികള്‍, ബാങ്കുകള്‍, ഐആര്‍സിടിസി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ 8.62 ലക്ഷം കണക്ഷനുകളാണ് റദ്ദാക്കിയത്. വ്യക്തിഗത സിം കാര്‍ഡ് പിരിധി കവിഞ്ഞതിന് 53.86 ലക്ഷം കണക്ഷനുകള്‍ നീക്കം ചെയതു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേരില്‍ അപരിചിതമായ കണക്ഷനുകള്‍ ഉണ്ടോ എന്നറിയാനുള്ള സൗകര്യം സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ഒരുക്കിയിരുന്നു. സൗകര്യം ഉപയോഗിച്ച് തന്റേതല്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ച 32.18 ലക്ഷം നമ്പറുകള്‍ നീക്കം ചെയ്തു. മുമ്പ് പലപ്പോഴായി എടുത്തതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായ കണക്ഷനുകള്‍ ഉപഭോക്താക്കള്‍ ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 11.57 ലക്ഷം കണക്ഷനുകളും നീക്കം ചെയ്തവയിലുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന +92 എന്ന നമ്പറില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വിളിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ 577 കണക്ഷനുകള്‍ നീക്കം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 1.86 ലക്ഷം മൊബൈല്‍ ഫോണുകളും ബ്ലോക്ക് ചെയ്തു. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 6.10 ലക്ഷം വാട്‌സാപ്പ് നമ്പറുകളും നീക്കം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന 6.10 ലക്ഷം പേമെന്റ് വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.

ഇതില്‍ എ.എസ്ടി.ആര്‍ എന്ന എ.ഐ ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചാണ് ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഒരാളുടെ തന്നെ ഫോട്ടോയില്‍ വ്യാജ പേരും രേഖകളും ഉപയോഗിച്ച് നിര്‍മിച്ച അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. ചിത്രങ്ങളുടെ സാമ്യത പരിശോധിച്ചാണ് ഇത് ചെയ്യുന്നത്.


Share our post
Continue Reading

India29 mins ago

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

THALASSERRY56 mins ago

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

Kannur1 hour ago

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

KOLAYAD2 hours ago

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Kerala2 hours ago

മാലിന്യം സബീഷിന്‌ സമ്പത്താണ്‌; സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യപ്ലാന്റുമായി യുവസംരംഭകൻ

Kerala2 hours ago

വരുന്നു കെ.എസ്‌.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം

Kannur3 hours ago

പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും

PERAVOOR3 hours ago

താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായി

PERAVOOR3 hours ago

പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം-റോഡ് നവീകരണം; മഴവെള്ളത്തിൽ റോഡിലും സമീപ പറമ്പുകളിലും നാശം

Breaking News4 hours ago

പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!