Kerala
ഇടതുപക്ഷത്തെ ഏക വനിത

ഏപ്രിൽ-മേയ് മാസത്തിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് അല്ലാത്ത ഒരു കക്ഷിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന ആദ്യ തിരഞ്ഞെടുപ്പ്.
543 മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മത്സരിച്ച ബി.ജെ.പി.ക്ക് തനിച്ച് 282 സീറ്റുകൾ. എൻ.ഡി.എ.യ്ക്ക് 336 സീറ്റുകൾ. കോൺഗ്രസിന് 44 മാത്രം. ഇടുക്കിയിൽനിന്നുള്ള സ്വതന്ത്രൻ ജോയ്സ് ജോർജ് ഉൾപ്പെടെ ഇടതുപക്ഷത്തിന് കേരളത്തിൽനിന്ന് എട്ടുപേർ. മൊത്തം 12 പേർ. പി. കരുണാകരനായിരുന്നു ഗ്രൂപ്പിന്റെ നേതാവ്.
കണ്ണൂരിൽ നിന്ന് വിജയിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയായിരുന്നു ഇടതുപക്ഷത്തെ ഏക വനിതാ അംഗം.
രണ്ടുതവണ പയ്യന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് വിജയിക്കുകയും വി.എസ്. മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയാകുകയും ചെയ്ത പി.കെ. ശ്രീമതി കന്നിയങ്കത്തിൽതന്നെ ലോക്‌സഭയിലേക്ക് വിജയിച്ചു.
ലോക്‌സഭയിലേക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ, ആത്മവിശ്വാസക്കുറവൊന്നും അനുഭവപ്പെട്ടില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജയിക്കുമെന്നോ തോൽക്കുമെന്നോ ഉറപ്പിച്ചില്ല. വലിയ ഭൂരിപക്ഷമില്ലെങ്കിലും വിജയിച്ചു.
സഭയിലെത്തിയപ്പോൾ ഭാഷയും പാർലമെന്റ് നടപടിക്രമങ്ങളും പഠിക്കാൻ നന്നായി ഗൃഹപാഠം നടത്തി.
സഭചേരുന്ന എല്ലാ ദിവസങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയവും സബ്മിഷനും അവതരിപ്പിച്ചു. പ്രധാന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇടപെട്ടു. സഭ തീരുന്നത് വരെ ഇരുന്ന് നടപടികൾ വീക്ഷിച്ചു. ദിവസവും ഹാജരായി.
പാർലമെന്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ സംസാരിക്കാൻ പറ്റൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇന്ത്യയിലെ എല്ലാ അംഗീകൃത ഭാഷയിലും പ്രസംഗിക്കാം. പ്രാദേശികഭാഷയിൽ പ്രസംഗിക്കുന്നവർ മുൻകൂട്ടി എഴുതിക്കൊടുക്കണം. ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തത്‌സമയ പരിഭാഷയുണ്ടാകും.
ബ്രിട്ടീഷ് പാർലമെന്ററി രീതികളെക്കുറിച്ച് പഠിക്കാൻ ലോക്‌സഭയിൽനിന്നും തിരഞ്ഞെടുത്ത പത്തംഗ സംഘത്തിൽ പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു. പത്ത് ദിവസം നീണ്ടതായിരുന്നു ലണ്ടൻയാത്ര.
അഞ്ചുവർഷക്കാലത്തെ പാർലമെന്റ് ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവം രാഷ്ട്രപതിഭവനിലേക്ക് ലഭിച്ച ഒരു ക്ഷണമാണ്.
2016-ലെ റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ബാഡ്‌മിന്റൻ താരം പി.വി. സിന്ധു, ഗുസ്തി താരം സാക്ഷിമാലിക് തുടങ്ങിയവർക്ക് രാഷ്ടപതിഭവനിൽ നൽകിയ സ്വീകരണത്തിലുള്ള ക്ഷണമായിരുന്നു അത്. കേരളത്തിൽനിന്ന് വേറെ ആർക്കും ക്ഷണമില്ല. പ്രണാബ് മുഖർജിയായിരുന്നു രാഷ്ട്രപതി. പി.കെ. ശ്രീമതി
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്