Connect with us

Kerala

ബിരുദപഠനത്തിന് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Published

on

Share our post

ബിരുദപഠനത്തിന് 2023-24 അധ്യയനവർഷത്തേക്ക് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. മൊത്തം 1000 സ്കോളർഷിപ്പാണ് നൽകുന്നത്. പൊതുവിഭാഗക്കാർക്ക് 50 ശതമാനം സ്കോളർഷിപ്പുകൾ അനുവദിക്കും. മറ്റു വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് ശതമാനം: എസ്.സി./എസ്.ടി.-10, ഒ.ബി.സി.-27, ബി.പി.എൽ.-10, ഭിന്നശേഷി-3.

സ്‌കോളർഷിപ്പ് തുക

മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. കോഴ്‌സിന്റെ ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുന്നുണ്ടെങ്കിൽ, രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ (സ്കോളർഷിപ്പ് തുക പുനർനിർണയിക്കപ്പെട്ടേക്കാം).

40 ശതമാനമോ മുകളിലോ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പായി ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് തുടർവർഷങ്ങളിൽ അതു പുതുക്കിലഭിക്കാൻ അക്കാദമിക് മികവ് തെളിയിക്കണം.

യോഗ്യത

ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ച ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ, കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ എയ്ഡഡ് ബിരുദതല കോഴ്‌സിലോ സമാനമായ കോഴ്‌സുകളിൽ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2023-24ൽ, ഒന്നാംവർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ/സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷിക്കാൻ പ്ലസ്ടു തലത്തിൽ ലഭിച്ചിരിക്കേണ്ട മിനിമം മാർക്ക് (ശതമാനം) ഇപ്രകാരമാണ്:

* എസ്.ടി.: എല്ലാ വിഷയങ്ങൾക്കും പാസ് മാർക്ക് വേണം

* എസ്.സി.: സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്-55, ബിസിനസ് സ്റ്റഡീസ്- 60

* ഭിന്നശേഷി: എല്ലാ വിഷയങ്ങൾക്കും 45

* ബി.പി.എൽ., ഒ.ബി.സി.: സയൻസ്-60,

ഹ്യുമാനിറ്റീസ് ആൻഡ്‌ സോഷ്യൽ സയൻസ്: 55, ബിസിനസ് സ്റ്റഡീസ്-65

* പൊതുവിഭാഗം: സയൻസ് ആൻഡ് ബിസിനസ് സ്റ്റഡീസ്-75, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്-60. ഫീസ് ആനുകൂല്യം ഒഴികെ, മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല. പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംപ്‌സംഗ്രാന്റ്, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഹിന്ദി സ്കോളർഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ

scholarship.kshec.kerala.gov.in വഴി മാർച്ച് 18 വരെ അപേക്ഷിക്കാം. നടപടിക്രമം വിശദമായി വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.അപേക്ഷയുടെ പ്രിന്റ്ഔട്ടും നിശ്ചിത രേഖകളും ഏപ്രിൽ രണ്ടിനകം, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് നൽകണം. അടുത്ത ഘട്ടം സ്ഥാപനതലത്തിലുള്ള പരിശോധനയും അംഗീകാരം നൽകലുമാണ്. 15-നകം സ്ഥാപനമേധാവി ഓൺലൈനായി ഇത് പൂർത്തിയാക്കണം.സൂക്ഷ്മപരിശോധന നടത്തിയ അപേക്ഷകൾ സ്ഥാപനത്തിൽ സൂക്ഷിക്കണം.പ്രൊവിഷണൽ പട്ടിക പ്രസിദ്ധീകരിച്ചശേഷം, കൗൺസിൽ നിശ്ചയിക്കുന്ന സമയപരിധിക്കകം അതിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ അപേക്ഷാഫോമുകളുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഓഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കണം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!