Connect with us

Kannur

കുടിക്കാനും നനയ്ക്കാനും വെള്ളത്തിന് ക്ഷാമം

Published

on

Share our post

കണ്ണൂർ : കനത്ത വേനലിൽ ജില്ലയിൽ പലയിടത്തും കുടിവെള്ളക്ഷാമം തുടങ്ങി. വരൾച്ച കൃഷിയെയും ബാധിക്കുന്നുണ്ട്. മലയോരത്ത് പുഴകളിലും തോടുകളിലും കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ താഴ്ന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.

ചപ്പാരപ്പടവ് മേഖലയിൽ

ചപ്പാരപ്പടവ്, കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ പഞ്ചായത്തുകളിൽ ശുദ്ധജലലഭ്യതക്കുറവ് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പെരുവണ, കല്യാണപുരം, ചെങ്ങറ, വെള്ളരിയാനം, കുറ്റൂർ, കോയിപ്ര, പെരുമ്പടവ്, കക്കറ തുടങ്ങിയ സ്ഥലങ്ങൾ ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്.

ശ്രീകണ്ഠപുരത്ത്

കാഞ്ഞിരക്കൊല്ലി, വഞ്ചിയം വനത്തിലെ നീരുറവകളും വറ്റി. ആദിവാസികൾ ഇത്തരം നീരുവകളിൽനിന്നാണ് പൈപ്പിട്ട് വെള്ളമെടുത്തിരുന്നത്. വയലുകളിൽ വേനലിൽ നടത്താറുള്ള പച്ചക്കറിക്കൃഷികളും ജലക്ഷാമംമൂലം പ്രതിസന്ധിയിലാണ്. നിടിയേങ്ങ, ചേപ്പറമ്പ്, മലപ്പട്ടം, കരയത്തുംചാൽ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ശ്രീകണ്ഠപുരം നഗരസഭയിൽ അടുത്തദിവസം ആരംഭിക്കും.

കീഴല്ലൂർ പഞ്ചായത്തിൽ

പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. ജലവിതരണത്തിന് ഉടൻ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജൽജീവൻമിഷൻ പദ്ധതിയുടെ പ്രവൃത്തി പഞ്ചായത്തിൽ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. എല്ലാ വാർഡുകളിലും പൈപ്പിടൽ നടക്കുന്നു. കീഴല്ലൂർ അണക്കെട്ടിൽ നിന്നുള്ള പമ്പിങ്‌ നിർത്തിവെച്ചിട്ട് ഒരുവർഷത്തിലേറെയായി.

ചിറക്കലിൽ

വീട്ടുകിണറുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ചിറക്കൽ പഞ്ചായത്തിൽ കീരിയാട്, ബാലൻകിണർ, കാട്ടാമ്പള്ളി, കോട്ടക്കുന്ന് എന്നീ വാർഡുകളിലാണ് കുടിവെള്ളക്ഷാമമുണ്ടാകാറ്. ജലജീവൻ പദ്ധതി യുടെ പൈപ്പ്‌ലൈൻ പണി ചിറക്കൽ പഞ്ചായത്തിൽ 23 വാർഡുകളിലും തീർന്നെങ്കിലും കമ്മിഷൻ ചെയ്തിട്ടില്ല.

കാട്ടാമ്പള്ളി രാഘവനഗർ കോളനിയിലെ മൂന്ന് പൊതുകിണറുകളിൽ രണ്ടെണ്ണത്തിലെ ചെളി നീക്കിക്കൊണ്ടിരിക്കുന്നു. എല്ലാ വാർഡുകളിലുമുള്ള പൊതുകിണറുകളിലെ ചളി നീക്കാൻ പദ്ധതിയുണ്ട്.

ചെറുപുഴയിൽ

കുടിവെള്ള സ്രോതസ്സുകളിലും ജലം വറ്റിത്തുടങ്ങി. പ്രധാന ജലസ്രോതസ്സായ കാര്യങ്കോട് പുഴയുടെ പല ഭാഗങ്ങളിലും ഇടമുറിഞ്ഞ് തുടങ്ങി. ചെറുതോടുകളിലും വെള്ളമില്ലാതായി. കാർഷികവിളകളെ ചൂട് വല്ലാതെ ബാധിക്കുന്നുണ്ട്.

കേളകം, കണിച്ചാർ

രണ്ട്‌ പഞ്ചായത്തിലും ജലക്ഷാമമുണ്ട്. ജലസ്രോതസ്സുകളെല്ലാം വറ്റാൻ തുടങ്ങി. വീട്ടുകിണറുകൾ മിക്കതും വറ്റി. ഇരുപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന ബാവലി, ചീങ്കണ്ണി പുഴകളിലും വെള്ളം വറ്റിത്തുടങ്ങിയത് ഇവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കുന്നുണ്ട്. പുഴകളിൽ തടയണകൾ നിർമിച്ചും കുടിവെള്ളം വിതരണംചെയ്തുമാണ് പഞ്ചായത്തുകൾ പ്രശ്നത്തെ നേരിടുന്നത്.

രാമന്തളി

പഞ്ചായത്തിൽപ്പെട്ട ഏഴിമല, പരുത്തിക്കാട്, ചിറ്റടി, കക്കംപാറ, എട്ടിക്കുളം പ്രദേശങ്ങളിൽ വർഷങ്ങളായി രൂക്ഷമായ കുടിവെള്ളപ്രശ്നമുണ്ട്‌. ഇപ്പോൾ ഭൂരിഭാഗം വീടുകളിലും ജല അതോറിറ്റിയുടെ ഗാർഹിക കണക്ഷനുണ്ട്. എന്നാൽ രണ്ടുദിവസം കൂടുമ്പോഴാണ് പമ്പിങ്‌ എന്ന പ്രശ്നമുണ്ട്.

പാനൂർ നഗരസഭയിൽ

പാനൂർ, പെരിങ്ങളം, കരിയാട് മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമുണ്ട്. എലാങ്കോട് പാറയ്ക്ക് താഴെ പ്രദേശം, വൈദ്യർപീടിക, പാനൂർ ടൗണിനടുത്ത കല്ലുകൊത്ത് പറമ്പ് പ്രദേശം, കരിയാട് മുക്കാളിക്കര, പടന്നക്കര ഭാഗങ്ങളിൽ കൂവപ്പാട്, കമ്പനിക്കുന്ന്, പെരിങ്ങളം കുന്നും മൊയിലോംഭാഗം, കോമത്ത്, പൊക്കിണക്കുന്ന്, അവയാട്ട് പ്രദേശങ്ങളിൽ പ്രശ്നം രൂക്ഷമാണ്.

എലാങ്കോട് പാറയ്ക്ക് താഴെ പ്രദേശത്ത് അമൃത്‌കുടീർ പദ്ധതിയിൽ ജലവിതരണപദ്ധതിയുടെ നടപടികൾ തുടങ്ങി. നഗരസഭയിൽ കുടിവെള്ളവിതരണത്തിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയതായി ചെയർമാൻ വി.നാസർ പറഞ്ഞു

പെരിങ്ങോം-വയക്കര

പെരിങ്ങോം-വയക്കര പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. വാഹനങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. കൊല്ലാട പുഴയോരത്തുള്ള പ്രദേശത്താണ് ജലക്ഷാമം രൂക്ഷമായത്. പാടിയോട്ടുചാൽ, വങ്ങാട്, കൊല്ലാട, ഇരട്ടകുളം പ്രദേശങ്ങളിൽ ക്ഷാമമുണ്ട്. കുപ്പോൾ കോളനിയിൽ 40 കുടുംബങ്ങൾക്കുള്ള ജലവിതരണപദ്ധതി തുടങ്ങി.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!