Connect with us

Kannur

ബ്യൂട്ടിപാർലർ- ബാർബർഷോപ്പ് ഉടമകൾക്ക് പ്രഹരം : ലൈസൻസ് പുതുക്കൽ കടമ്പ

Published

on

Share our post

കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ 50 രൂപയും അടച്ചാൽ മാത്രമേ ലൈസൻസ് നൽകാനാകുകയുള്ളുവെന്നാണ് തദ്ദേശ വകുപ്പിന്റെ അറിയിപ്പ്.

ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങളിലെ മുടി അജൈവ മാലിന്യമായി കാണുന്നതിനാൽ ഹരിതകർമ്മസേനയ്ക്ക് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ സംവിധാനമില്ല. കടയുടമകൾ സ്വന്തം നിലയിൽ മുടി എടുത്തുകൊണ്ടുപോയി സ്വന്തംസ്ഥലത്ത് സംസ്‌കരിക്കുകയാണിപ്പോൾ. കുഴിയുണ്ടാക്കി അതിൽ കുമ്മായം ചേർത്ത് ഇട്ട് മണ്ണിൽ ലയിപ്പിക്കുന്ന രീതിയാണിത്.

മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനകൾ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ സംഘടനകൾ നവകേരള സദസ്സിൽ അടക്കം നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നൽകാത്ത സേവനത്തിന് ഫീസ് ഇടാക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം ഹരിതകർമ്മസേനയ്ക്ക് തുക അടച്ചതിന്റെ റസീതി ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടതുള്ളുവെന്ന് തദ്ദേശ വകുപ്പിന്റെ സർക്കുലർ ഉണ്ടെന്നാണ് ജീവനക്കാരുടെ പ്രതികരണം.

താങ്ങാനാകില്ലെന്ന് കടയുടമകൾ

മാസാമാസം നൽകേണ്ട തുക ഒറ്റയടിക്ക് നൽകുന്നത് ചെറുകിട സംരംഭകരായ തങ്ങൾക്ക് സാധിക്കാത്ത കാര്യമാണെന്ന് ബ്യൂട്ടീഷൻമാരും ബാർബർമാരും പറയുന്നു. വൻകിടയല്ലാത്ത ഒന്നര ലക്ഷം ബ്യൂട്ടി പാർലറുകളാണ് സംസ്ഥാനത്തുള്ളത്. 1.2 ലക്ഷം തൊഴിലാളികളും 75,000 അന്യസംസ്ഥാനത്തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്.

 

ചെറുകിട ബാർബർഷോപ്പ്,​ബ്യൂട്ടി പാർലറുകളുടെ എണ്ണം 1.5 ലക്ഷം

നാട്ടുകാരായ തൊഴിലാളികൾ 1.2 ലക്ഷം

അന്യസംസ്ഥാനതൊഴിലാളികൾ 75,​000

 

സംസ്കരണചിലവ് വേറെ

ഹരിത കർമ്മ സേനയ്ക്ക് തുക നൽകിയാലും മാലിന്യം സംസ്കരിക്കാൻ ഇവർ തുക ചെലവിടണം. മുടിക്ക് പുറമെ തുണികളും ഇത്തരത്തിൽ നീക്കേണ്ടതുണ്ട്.ഇതും ഹരിത കർമ സേന നീക്കം ചെയ്യില്ല. വാടക,വൈദ്യുതി,​വെള്ളം എന്നിവയടക്കം വലിയ തുക തന്നെ ചിലവിടേണ്ടിവരുന്ന തങ്ങൾക്ക് തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന ഈ തുക നൽകാൻ സാധിക്കില്ലെന്നാണ് കേരള ബാർബർബ്യൂട്ടീഷൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!