Kannur
ബ്യൂട്ടിപാർലർ- ബാർബർഷോപ്പ് ഉടമകൾക്ക് പ്രഹരം : ലൈസൻസ് പുതുക്കൽ കടമ്പ

കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ 50 രൂപയും അടച്ചാൽ മാത്രമേ ലൈസൻസ് നൽകാനാകുകയുള്ളുവെന്നാണ് തദ്ദേശ വകുപ്പിന്റെ അറിയിപ്പ്.
ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങളിലെ മുടി അജൈവ മാലിന്യമായി കാണുന്നതിനാൽ ഹരിതകർമ്മസേനയ്ക്ക് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ സംവിധാനമില്ല. കടയുടമകൾ സ്വന്തം നിലയിൽ മുടി എടുത്തുകൊണ്ടുപോയി സ്വന്തംസ്ഥലത്ത് സംസ്‌കരിക്കുകയാണിപ്പോൾ. കുഴിയുണ്ടാക്കി അതിൽ കുമ്മായം ചേർത്ത് ഇട്ട് മണ്ണിൽ ലയിപ്പിക്കുന്ന രീതിയാണിത്.
മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനകൾ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ സംഘടനകൾ നവകേരള സദസ്സിൽ അടക്കം നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നൽകാത്ത സേവനത്തിന് ഫീസ് ഇടാക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം ഹരിതകർമ്മസേനയ്ക്ക് തുക അടച്ചതിന്റെ റസീതി ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടതുള്ളുവെന്ന് തദ്ദേശ വകുപ്പിന്റെ സർക്കുലർ ഉണ്ടെന്നാണ് ജീവനക്കാരുടെ പ്രതികരണം.
താങ്ങാനാകില്ലെന്ന് കടയുടമകൾ
മാസാമാസം നൽകേണ്ട തുക ഒറ്റയടിക്ക് നൽകുന്നത് ചെറുകിട സംരംഭകരായ തങ്ങൾക്ക് സാധിക്കാത്ത കാര്യമാണെന്ന് ബ്യൂട്ടീഷൻമാരും ബാർബർമാരും പറയുന്നു. വൻകിടയല്ലാത്ത ഒന്നര ലക്ഷം ബ്യൂട്ടി പാർലറുകളാണ് സംസ്ഥാനത്തുള്ളത്. 1.2 ലക്ഷം തൊഴിലാളികളും 75,000 അന്യസംസ്ഥാനത്തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്.
ചെറുകിട ബാർബർഷോപ്പ്,ബ്യൂട്ടി പാർലറുകളുടെ എണ്ണം 1.5 ലക്ഷം
നാട്ടുകാരായ തൊഴിലാളികൾ 1.2 ലക്ഷം
അന്യസംസ്ഥാനതൊഴിലാളികൾ 75,000
സംസ്കരണചിലവ് വേറെ
ഹരിത കർമ്മ സേനയ്ക്ക് തുക നൽകിയാലും മാലിന്യം സംസ്കരിക്കാൻ ഇവർ തുക ചെലവിടണം. മുടിക്ക് പുറമെ തുണികളും ഇത്തരത്തിൽ നീക്കേണ്ടതുണ്ട്.ഇതും ഹരിത കർമ സേന നീക്കം ചെയ്യില്ല. വാടക,വൈദ്യുതി,വെള്ളം എന്നിവയടക്കം വലിയ തുക തന്നെ ചിലവിടേണ്ടിവരുന്ന തങ്ങൾക്ക് തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന ഈ തുക നൽകാൻ സാധിക്കില്ലെന്നാണ് കേരള ബാർബർബ്യൂട്ടീഷൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്