Connect with us

Kerala

പഠിക്കാതെ പരീക്ഷയെഴുതാമെന്നത് ഇനി സ്വപ്‌നം മാത്രം; ‘അടവ്’ കാണിച്ചാൽ പത്ത് വർഷം ജയിലിൽ കിടക്കണം, പിഴ ഒരു കോടി

Published

on

Share our post

സ്കൂൾ കാലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് പരീക്ഷകൾ. കോളേജ് എൻട്രൻസ്, ജോലിക്ക് വേണ്ടിയുള്ള പരീക്ഷകൾ, ഇനി ജോലിയുള്ളവരാണെങ്കിൽ പ്രൊമോഷന് വേണ്ടിയുള്ള പരീക്ഷകൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി തവണ പരീക്ഷകൾ എഴുതി പാസാകേണ്ട സന്ദ‌ർഭങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, കുറച്ച് നാളുകളായി പരീക്ഷയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടുവരികയാണ്.

ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷയിൽ കൃത്രിമം കാട്ടുക, ഉത്തര കടലാസുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആത്മാർത്ഥമായി പഠിച്ച് പരീക്ഷ എഴുതുന്നവരെ ഇത് വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇക്കാരണത്താൽ തന്നെ അന്യായമായ മാർഗങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ബില്ല് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കൃത്രിമങ്ങൾ തടയാൻ ബീഹാർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചില നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇതിന് പുറമേ കേന്ദ്രം ഇക്കാര്യത്തിൽ ശക്തമായ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

കരട് ബില്ലിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

ചോദ്യപേപ്പർ ചോർത്തുന്നത് വ്യക്തികളോ വിദ്യാർത്ഥികളോ ആണെങ്കിൽ അവർക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ബില്ലിൽ പറഞ്ഞിട്ടുള്ളത്. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് പരമാവധി പത്ത് വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. കൂടാതെ ഒരു കോടി രൂപ പിഴയടക്കേണ്ടിയും വരും.

 

ഇനി പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ അവർക്ക് ഒരു കോടി രൂപയും, നടത്തിയ പരീക്ഷയ്‌ക്ക് ചെലവായ മുഴുവൻ തുകയും ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. നാല് വർഷത്തേക്ക് പൊതു പരീക്ഷ നടത്തുന്നതിൽ നിന്ന് ആ സ്ഥാപനത്തെ വിലക്കുകയും ചെയ്യും.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), റെയിൽവേ, ബാങ്കിംഗ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇറ്റി), നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (ജെഇഇ), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) തുടങ്ങി എല്ലാ പരീക്ഷകളും ഈ ബില്ലിന് കീഴിൽ വരും. ”പൊതു പരീക്ഷാ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരാനും യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് ഫലം കണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കാനും ഈ ബില്ല് സഹായിക്കും.”- ബില്ല് അവതരിപ്പിച്ചുകൊണ്ട് ശാസ്ത്ര സാങ്കേതിക മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

പരീക്ഷകളിൽ സുതാര്യത മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത

ബില്ല് പ്രകാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും പ്രവേശനത്തിനും വേണ്ടിയുള്ള പരീക്ഷകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചിലർ കൃത്രിമം കാണിച്ചതിന്റെ പേരിൽ പല സംസ്ഥാനങ്ങൾക്കും അവർ നടത്തിയ പൊതു പരീക്ഷാ ഫലങ്ങൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ചില ചോദ്യപേപ്പർ ചോർന്ന സംഭവങ്ങൾക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. നമ്മുടെ രാജ്യത്തുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ളവരെ തടയാനും ഈ നിയമം വരുന്നതിലൂടെ സാധിക്കുമെന്നും ബില്ലിൽ പറയുന്നു.

ബില്ലിന്റെ പ്രസക്തി

രാജസ്ഥാനിൽ വ്യാപകമായ പരീക്ഷാ പേപ്പർ ചോർച്ച ഉണ്ടായത് തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ഇതോടെ ക്രമക്കേടുകൾ തടയാൻ പുതിയ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പത്ത് വർഷം തടവ് എന്നതിൽ നിന്ന് ഇവർക്കുള്ള ശിക്ഷ ജീവപര്യന്തം വരെയാക്കി ഉയർത്തുന്നതിനുള്ള ബില്ല് 2023 ജൂലായിൽ നിയമസഭ പാസാക്കി. അതുപോലെ, ഗുജറാത്ത്, യു പി സർക്കാരുകളും കഴിഞ്ഞ വർഷം കർശനമായ ശിക്ഷയും ഒരു കോടി രൂപ പിഴയും എന്ന നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ നിയമം ശക്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള മാറ്റമാണ് ഈ സംസ്ഥാനങ്ങളിൽ വന്നിട്ടുള്ളത്. അതിനാൽ തന്നെ രാജ്യത്തുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും എന്ന നിലയിൽ പരീക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കേന്ദ്രം ശക്തമായ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.


Share our post

Kerala

പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

Published

on

Share our post

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.


Share our post
Continue Reading

Kerala

ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

Published

on

Share our post

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.

വിശദ വിവരങ്ങൾ ഇങ്ങനെ

195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ്‌ പുഴയെ പഴയ പ്രതാപത്തിലേക്ക്‌ വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക്‌ അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.

‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍‌കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.


Share our post
Continue Reading

Kerala

നിങ്ങളുടെ യു.പി.ഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?

Published

on

Share our post

യു.പി.ഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.


Share our post
Continue Reading

Trending

error: Content is protected !!