Connect with us

THALASSERRY

പാതിരാത്രി വനമേഖലയിൽ കാർ കേടായി; 12 അംഗ കുടുംബത്തിന് രക്ഷകരായി പോലീസ്

Published

on

Share our post

തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി.

കഴിഞ്ഞയാഴ്ച‌ പുലർച്ചെ 1.30-നാണ് സംഭവം. തലശ്ശേരിയിൽ ബിസിനസുകാരനായ ചൊക്ലി പാറാലിലെ മുഹമ്മദ് നംഷിലും കുടുംബവും ഊട്ടിയിൽ പോയി മടങ്ങുകയായിരുന്നു. ബത്തേരി-ഊട്ടി അന്തസ്സംസ്ഥാനപാതയിലെ വനമേഖലയിലൂടെ വരുമ്പോൾ മുണ്ടക്കൊല്ലി ഭാഗത്തുവെച്ച് കാർ കേടായി.

ഇതുവഴി കടന്നുപോയ പലരോടും കൈനീട്ടി സഹായം അഭ്യർഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും നിർത്തിയില്ല. റോഡിലാകെ ഇരുട്ടായിരുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലത്താണ് വാഹനം നിന്നതെന്ന് കുടുംബം പിന്നീടാണറിഞ്ഞത്. നംഷിലിൻ്റെ കൂടെ മാതാവ് നസീമയും ഭാര്യ അസ്‌മിനയും മൂന്നുകുട്ടികളും സഹോദരി നിശയും മൂന്നുകുട്ടികളും ബന്ധുക്കളായ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. കാർ നിന്നതോടെ സ്ത്രീകൾ ഭയന്നു. കുട്ടികൾ ഉറക്കത്തിലായിരുന്നു. അപ്പോഴാണ് പോലീസ് വാഹനത്തിൻ്റെ ബീക്കൺ ലൈറ്റ് കണ്ടത്. ‘അത് വലിയ ആശ്വാസമായി’-നംഷിൽ പറയുന്നു. പട്രോളിങ്ങിന്റെ ഭാഗമായി അതുവഴി കടന്നുപോകുന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പോലീസാണ് യാദൃച്ഛികമായി എത്തിയത്. പോലീസ് വാഹനത്തിൽ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ തയ്യാറായെങ്കിലും വാഹനം അവിടെ നിർത്തിയിടാൻ നംഷിൽ മടിച്ചു. തുടർന്ന് കേടായ വാഹനം നന്നാക്കാൻ ശ്രമം നടത്തി. ഒന്നരമണിക്കൂർ പരിശ്രമത്തിനൊടുവിൽ നേരത്തേ ഹൈവെ പോലീസിന്റെ ഡ്രൈവറായിരുന്ന സുരേഷ്‌കുമാർ വാഹനം സ്റ്റാർട്ടാക്കി. വാഹനം നന്നാക്കുമ്പോൾ പോലീസ് വാഹനത്തിൻ്റെ വെളിച്ചത്തിൽ വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് ഒന്നിച്ചുള്ള പോലീസുകാർ നോക്കിക്കൊണ്ടിരുന്നു.

പുലർച്ചെ മൂന്നിന് കുടുംബത്തെ പോലീസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കടത്തിവിട്ടു. സുരേഷിനുപുറമേ ബത്തേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ആർ. വിജയൻ, സിവിൽ പോലീസ് ഓഫീസറായ നിജോ എന്നിവരാണ് രക്ഷകരായത്. ‘എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേരള പോലീസിന് ബിഗ് സല്യൂട്ട്’-നംഷിൽ പറഞ്ഞു.


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!