Connect with us

Kerala

ഇരുചക്രവാഹന വായ്പയെടുത്ത് കുടുങ്ങേണ്ട, ബാങ്കുകൾ നൽകുന്ന ഈ സേവനങ്ങളുപയോഗപ്പെടുത്താം

Published

on

Share our post

ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു ചിലർക്ക് വായ്പ എടുക്കേണ്ടിവരും. 

ധാരാളം ബാങ്കുകൾ ഇരുചക്ര വാഹന വായ്പ ലഭ്യമാക്കുന്നുണ്ട്. നിങ്ങൾ ആദ്യമായി വായ്പ എടുക്കുകയാണെങ്കിലും അല്ലെങ്കിലും വായ്പ അപേക്ഷ തയാറാക്കുന്നതിലെ നടപടിക്രമങ്ങൾ അറിയുകയെന്നത് പ്രധാനമാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുമുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു. 

സ്വന്തം വായ്പായോഗ്യത മനസ്സിലാക്കി ഏറ്റവും നല്ല സ്കീം തെരഞ്ഞെടുക്കുക 

ധനകാര്യ സ്ഥാപനം നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോ എന്നു പരിശോധിക്കണം. വരുമാനം, പ്രായം, താമസ സ്ഥലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്ക്കു വിധേയമാവുക. ഏതു സ്ഥാപനമാണ് നിങ്ങൾക്കനുയോജ്യമായ മെച്ചപ്പെട്ട വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുക എന്നു പരിശോധിക്കണം. ധനകാര്യ സ്ഥാപനം ഓഫറുകൾ വല്ലതും ലഭ്യമാക്കുന്നുണ്ടോയെന്ന് ആരായണം. ഉൽസവ കാലങ്ങളിൽ ഇതിനുള്ള സാധ്യതയുണ്ട്. 

വായ്പത്തുക കണക്കാക്കൽ

സ്ഥാപനം തരാമെന്നു സമ്മതിച്ച വായ്പത്തുക നിങ്ങളുടെ ആവശ്യത്തിനു തികയുമോയെന്ന് പരിശോധിക്കണം. ഇ.എം.ഐ വ്യവസ്ഥകൾ, ആദ്യം ഒന്നിച്ചടയ്ക്കേണ്ട തുക, വിവിധ ധനസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പലിശ നിരക്കുകൾ, വായ്പാ കാലാവധി, തിരിച്ചടവു വ്യവസ്ഥകൾ, ഇതര ചാർജുകൾ എന്നിവ കണക്കിലെടുത്തുവേണം വായ്പ സംബന്ധിച്ചു തീരുമാനമെടുക്കാൻ. 

ആവശ്യമായ രേഖകൾ മുൻകൂട്ടി തയാറാക്കിവയ്ക്കണം

സാധാരണഗതിയിൽ വരുമാനം സംബന്ധിച്ച തെളിവുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, കെവൈസി തുടങ്ങിയ രേഖകളാണു വായ്പാ അപേക്ഷ പരിശോധിക്കുന്ന വേളയിൽ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി ഈ രേഖകളെല്ലാം തയാറാക്കി വയ്ക്കുകയാണെങ്കിൽ വായ്പാ അപേക്ഷ അംഗീകരിക്കുന്ന നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയും. 

ശക്തമായ ക്രെഡിറ്റ് സ്കോർ

വായ്പാ അപേക്ഷ പരിഗണിക്കുന്ന സമയത്ത് ധനകാര്യ സ്ഥാപനങ്ങൾ പരിരോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കുന്നതിനായി സമയാസമയം വായ്പകൾ തിരിച്ചടച്ച് നല്ല ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം നിലർത്തണം. പല കാര്യങ്ങൾക്കായി ഒരേ സമയം വായ്പ എടുക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയും വേണം. ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ വായ്പാ വ്യവസ്ഥകളും മികച്ചതായിരിക്കും. 

ധനസ്ഥാപനങ്ങൾ വായ്പയെടുക്കുന്നവർക്കായി പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇവ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. 

വേഗത്തിലുളള അപേക്ഷാ നടപടിക്രമങ്ങൾ

മിക്കവാറും ഡീലർമാർമാരുടെ ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനസ്ഥാപനങ്ങൾ ലളിതമായ വായ്പാ അപേക്ഷാ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. അപേക്ഷയിന്മേൽ വളരെ വേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ പല ധനസ്ഥാപനങ്ങളും വാതിൽപടി ബാങ്കിങ് സൗകര്യം ലഭ്യമാക്കുകയും നടപടിക്രമങ്ങൾ ഡിജിറ്റലാക്കുകയും ചെയ്തിട്ടുണ്ട്. 

ആകർഷക പലിശനിരക്ക്

ഇരുചക്ര വാഹന വിപണി വലുതായതോടെ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിലേക്കു പ്രവേശിക്കുകയും മത്സരിച്ച് ആകർഷകമായ പലിശ നിരക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 

സൗകര്യപ്രദമായ കാലാവധി വ്യവസ്ഥ

12 മാസം മുതൽ 60 മാസം വരെ സൗകര്യപ്രദമായ കാലയളവിലേക്ക് ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട് 

സൗകര്യപ്രദമായ ഇ.എം.ഐ നിശ്ചയിക്കുക

വായ്പാ കാലാവധി കൂടുന്നതിനനുസരിച്ച് ഇ.എം.ഐ കുറയും. തിരിച്ചടവു മുടങ്ങിപ്പോകാത്ത വിധത്തിൽ നിങ്ങളുടെ ധനസ്ഥിതി കണക്കിലെടുത്ത് ഇ.എം.ഐ നിശ്ചയിക്കണം. ഇപ്പോൾ ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേകം ഇ.എം.ഐ സ്കീമുകളുണ്ട്. 

ഇക്കാര്യങ്ങൾ മനസ്സിലാക്കി ആസൂത്രണം ചെയ്താൽ വായ്പക്കാര്യത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാനും കയ്യിലെ പണം ചോർന്നുപോകാതിരിക്കാനും സഹായകമാവും. 


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!