അയേണ്‍ ഡോം നിഷ്പ്രഭം; വ്യോമ പ്രതിരോധത്തിലേക്ക് തുളച്ചുകയറി ഇറാന്‍; പ്രയോഗിച്ചത് എന്ത്?
തെക്കന്‍ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തടുക്കാനാകാതെ വ്യോമപ്രതിരോധ സംവിധാനം. ആരാഡ്, ഡിമോണ എന്നീ രണ്ട് നഗരങ്ങളിലെ ഇറാന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ രണ്ടാം തവണയാണ് ഇറാനിയൻ മിസൈലുകൾ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറിയത്. രണ്ടിടത്തും മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സാധിച്ചില്ലെന്നതാണ് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടിയത്.
അപരിചിതമായ മിസൈലുകളല്ല ഇറാന്‍ പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. നൂറുകണക്കിന് കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാന്‍ സാധിക്കുന്ന സാധാരണ പോര്‍മുനയാണ് മിസൈലുകളിൽ ഉണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലി വ്യോമ പ്രതിരോധത്തെ മറികടന്നതെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയെ 4,000 കിലോമീറ്റര്‍ അകലെ നിന്ന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു.
