ദുബായ് വിമാനത്താവളത്തിനു നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനുൾപ്പടെ നാല് പേർക്ക് പരിക്ക്
ദുബായ്: ദുബായ് വിമാനത്താവളത്തിനു നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനുൾപ്പടെ നാലു പേര്‍ക്ക് പരിക്ക്. ഇന്ത്യക്കാരനെക്കൂടാതെ രണ്ട് ഘാന പൗരന്മാര്ക്കും ഒരു ബംഗ്ലാദേശിക്കുമാണ് പരിക്കേറ്റത്.
രണ്ടു ഡ്രോണുകളാണ് വിമാനത്താവളത്തിന്റെ ഭാഗത്ത് പതിച്ചത്. സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ ദുബായ് തീരത്ത് വടക്കുപടിഞ്ഞാറായി 50 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണ്.
അതേസമയം യുഎസിന്റെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തേക്ക് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതായും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതായും വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. സൗദി റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന് വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ എട്ട് ഡ്രോണുകള്‍ തകര്‍ത്തു. ഖത്തറിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ നീക്കം തകര്‍ത്തു. യുഎഇയിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ടെല്‍ അവീവ്, വെസ്റ്റ് ജറുസലേം, ഹൈഫ എന്നിവിടങ്ങളില്‍ ഇറാന് വ്യോമാക്രമണം നടത്തി
