India
ഇടവപ്പാതി കനക്കും ; സാധാരണയിലധികം മഴ കിട്ടും

ന്യൂഡൽഹി : ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയിലും കൂടിയ അളവിൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാധാരണയിലധികം മഴ കിട്ടും. 105 ശതമാനംവരെ ലഭിച്ചേക്കാം. കാലവർഷത്തിന്റെ ദീർഘകാല ശരാശരി 96 മുതൽ 104 ശതമാനംവരെ സാധാരണ അളവിലുള്ള മഴയായാണ് കണക്കാക്കുന്നത്. 105 മുതൽ 110 ശതമാനംവരെ ദീർഘകാല ശരാശരി കൂടിയ അളവിലുള്ളതായാണ് കണക്കാക്കുന്നത്. തമിഴ്‌നാട്, വടക്കുകിഴക്കൻ മേഖല, രാജസ്ഥാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയിലും കുറഞ്ഞ അളവിലാകും മഴ. ഇന്ത്യൻ സമുദ്രത്തിലെ താപനിലയിലെ ഏറ്റകുറച്ചിൽ പ്രതിഭാസം (ഐഒഡി), ഉത്തരാർധ ഗോളത്തിലെ മഞ്ഞ് രൂപീകരണം തുടങ്ങി. ഇന്ത്യൻ മൺസൂണിനെ സ്വാധീനിക്കുന്ന ആഗോളഘടകങ്ങളെല്ലാം ഇക്കുറി അനുകൂലമാണ്. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും മെച്ചപ്പെട്ട മഴ പ്രവചിച്ചിട്ടുണ്ട്.
India
പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 22 വരെ നീട്ടി. 2024–25 ബജറ്റിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി, അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള മികച്ച 500 കമ്പനികളിലെ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രൈം മിനിസ്റ്റർ ഇന്റേൺഷിപ്പ് സ്കീം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപ പ്രതിമാസ അലവൻസും 6000 രൂപ ഒറ്റത്തവണ ഗ്രാൻഡും ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കണം: www.primeministership.mca.gov.in എന്നതാണ് വെബ്സൈറ്റ്.അപേക്ഷിക്കുന്നവർ പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ബാങ്കിങ്, ഊർജം, എഫ്.എം.സി.ജി, ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഉൽപാദനം, സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രോസസ് അസോസിയറ്റ്, പ്ലാന്റ് ഓപറേഷൻസ് തുടങ്ങി 24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്. രജിസ്ട്രേഷനിൽ നൽകുന്ന വിവരങ്ങളനുസരിച്ച് ഓട്ടോമേറ്റഡ് റെസ്യൂമെ (സി.വി) ജനറേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടികയും തെരഞ്ഞെടുപ്പും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഡിജിലോക്കർ ഐ.ഡിയും ഉപയോഗിച്ചാണ് പ്രാഥമിക ഇ-കെ.വൈ.സി (തിരിച്ചറിയൽ) നടപടി.
India
ടോൾ ബൂത്തുകളിൽ ഇനി ഫാസ്ടാഗ് വേണ്ട, നീണ്ട ക്യൂവിനും വിട; മെയ് ഒന്ന് മുതൽ അടിമുടി മാറ്റം

ദില്ലി: ഹൈവേ ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. മെയ് 1 മുതൽ ജി.പി.എസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവിൽ വരും. നിലവിലുള്ള ഫാസ്ടാഗ് രീതിക്ക് പകരമായി കാര്യക്ഷമത വർദ്ധിപ്പിക്കുക, തിരക്ക് കുറയ്ക്കുക, യാത്രക്കാർക്ക് കൂടുതൽ കൃത്യമായ ടോൾ നിരക്കുകൾ ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. 2016ലാണ് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്. ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾ സാധ്യമാക്കുന്നതിന് RFID സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ടോൾ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം വളരെയധികം കുറയ്ക്കാൻ നിലവിലെ ഫാസ്റ്റ് ടാഗ് സംവിധാനത്തിന് കഴിഞ്ഞിരുന്നു. എന്നിരുന്നാലും, തിരക്കേറിയ ടോൾ ബൂത്തുകളിൽ തുടർച്ചയായ ക്യൂകൾ, സിസ്റ്റം തകരാറുകൾ, ടാഗ് ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായതോടെയാണ് ടോൾ പിരിവിൽ മറ്റൊരു സംവിധാനത്തിന്റെ ആവശ്യകത ശക്തമായത്.
ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം വാഹനങ്ങൾ നിരീക്ഷിക്കുകയും ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി ടോൾ ഫീസ് കണക്കാക്കുയും ചെയ്യും. ഇതിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ടോൾ നിരക്കുകളിൽ ന്യായവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈവർമാർ അവർ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതി എന്നതാണ് ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനത്തിന്റെ മറ്റൊരു സവിശേഷത. വാഹനങ്ങളിൽ GNSS സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളിലെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്ന ഓൺ-ബോർഡ് യൂണിറ്റുകൾ (OBU) സജ്ജീകരിക്കും. വാഹനം ഓടുന്നതിന് അനുസരിച്ചുള്ള ദൂരം കണക്കാക്കി സിസ്റ്റം തന്നെ ടോൾ നിരക്ക് നിശ്ചയിക്കുകയും ഉചിതമായ പേയ്‌മെന്റ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നോ ബന്ധിപ്പിച്ച ഡിജിറ്റൽ വാലറ്റിൽ നിന്നോ ഈടാക്കുകയും ചെയ്യും. ടോൾ ബൂത്തുകളുടെ ആവശ്യമില്ലാതെ സുഗമമായ, തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
India
പഴയ വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം കിട്ടില്ല, കാലപ്പഴക്കം യന്ത്രത്തിലറിയാം

കാലപ്പഴക്കം ചെന്ന വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനുള്ള പല നീക്കങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നത് പോലെയുള്ള നടപടികള്‍ ഇവയില്‍ ചിലത് മാത്രമാണ്. എന്നാല്‍, മലിനീകരണം കൂടുതലുള്ള രാജ്യതലസ്ഥനം പോലെയുള്ള പ്രദേശങ്ങളില്‍ ഇത്തരം നടപടികള്‍ കൊണ്ടുമാത്രം പഴയ വാഹനങ്ങള്‍ ഒഴിവാക്കാനാകില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.കലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുകയെന്നതാണ് പുതിയ നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പില്‍ വരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വാഹനങ്ങളുടെ പഴക്കം കണ്ടുപിടിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന് ഇത് അല്‍പ്പം കൂടി നീളുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമായിരിക്കും ഇന്ധനം നിഷേധിക്കുക.സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹി നഗരത്തില്‍ 500 ഇന്ധന പമ്പുകളാണുള്ളത്. ഇതില്‍ 477 എണ്ണത്തിലും വാഹനങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 23 പമ്പുകളില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ഇവ ഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുന്നതിലൂടെഇത്തരം വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. 372 പെട്രോള്‍ പമ്പുകളിലും 105 സിഎന്‍ജി ഫില്ലിങ് സ്റ്റേഷനുകളിലുമാണ് യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായിരിക്കുന്നത്. ഈ മാസം അവസാനത്തോടെ എല്ലാ കേന്ദ്രങ്ങളിലും കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് മാസത്തിലാണ് 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഡല്‍ഹി നഗരത്തിലെ വായു മലിനീകരണ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നീക്കം. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയിലൂടെയുള്ള മലിനീകരണം ഒരുപരിധി വരെ കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് 2018-ലാണ് ഡല്‍ഹിയില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം സുപ്രീംകോടതി വിലക്കിയത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് പോലും കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്