Connect with us

Kerala

യുവാക്കളില്‍ ഹൃദയാഘാതങ്ങള്‍ വർദ്ധിക്കുന്നു

Published

on

Share our post

അടുത്ത കാലത്തായി യുവാക്കളില്‍ ഹൃദയാഘാതങ്ങള്‍ കൂടിവരുന്നതായി പഠനം. യുവജനങ്ങളില്‍ വർധിച്ചു വരുന്ന ഹൃദയാഘാതങ്ങളുടെ എണ്ണം വലിയ ആശങ്കയാണ് ഉയർത്തുന്നത്. പതിവായ ആരോഗ്യ നിരീക്ഷണം നടത്തുന്നതിലൂടെ ചെറുപ്പക്കാരില്‍ ഉണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ പലപ്പോഴും മുൻപ് രോഗനിർണയം നടത്താതെ പോയ ഒരു അടിസ്ഥാന പ്രശ്നം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ പറയുന്നു. മുമ്പും ആളുകള്‍ക്ക് ഹൃദയാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആരോഗ്യമുള്ളതായി തോന്നുന്നത് കൊണ്ട് മാത്രം ഒരാള്‍ ആരോഗ്യവാനായിരിക്കണമെന്നില്ല എന്ന് പലരും മനസ്സിലാക്കുന്നില്ല.

രക്തസമ്മർദം, കൊളസ്ട്രോള്‍, വൃക്കയുടെ പ്രവർത്തനം, ഹൃദയാരോഗ്യം തുടങ്ങിയ നിങ്ങളുടെ ‘നമ്പറുകള്‍’ അറിയുക എന്നതാണ് നിങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. ആരോഗ്യമുള്ള ഒരു ജീവിതശൈലി പിന്തുടരുന്നതിനോടൊപ്പം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണ്ടത്ര മുൻകരുതലുകള്‍ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി കായികരംഗത്തും ഹൃദയാഘാതങ്ങള്‍ വർധിച്ചു വരുന്നതായി കാണാം. ഇസിജി, എക്കോകാർഡിയോഗ്രാം, സി.ടി ആൻജിയോഗ്രാം തുടങ്ങിയ ഹൃദയാരോഗ്യ പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. വെറും 30 മിനിറ്റിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ പരിശോധനകള്‍ക്ക് വലിയൊരു ജീവൻ രക്ഷിക്കാൻ സാധിക്കും.

ഇന്ത്യ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം നടത്തുകയാണ്. സമ്പത്തും ആരോഗ്യ സംരക്ഷണവും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത 5 മുതൽ 10 വർഷത്തിനുള്ളില്‍, സാമ്പത്തിക സ്ഥിതിയെ ആശ്രയിക്കാതെ എല്ലാവർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാകുന്ന ഒരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകും. ഒരു രാജ്യത്തിന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ശേഷി ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തെ നിർണയിക്കുന്ന ഒരു കാലഘട്ടം അവസാനിക്കാൻ പോവുകയാണ്. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും വ്യായാമവും ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് ആരോഗ്യത്തോടെ ഇരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. എന്നാല്‍ വ്യായാമത്തിന്റെ കാര്യത്തില്‍ പല ഇന്ത്യക്കാരും അത്ര ശ്രദ്ധാലുക്കളല്ല.

ഹൃദയം, വൃക്ക, കരള്‍, മസ്തിഷ്കം എന്നിവയുടെ ആരോഗ്യത്തിന് ദിവസവും 10,000 ചുവടുകള്‍ നടക്കുന്നത് വളരെ പ്രയോജനകരമാണ്. ദിവസവും ഇത്രയും നടക്കുന്നത് കൂടുതല്‍ കാലം ജീവിക്കാൻ സഹായിക്കും. ഹെഡ്‌ഫോണ്‍ വെച്ച്‌ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതുപോലും പ്രതിദിനം 2,000 ചുവടുകള്‍ വരെ കൂട്ടിച്ചേർക്കാൻ സഹായിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാല്‍, അമിതമായ കാർഡിയോ വ്യായാമങ്ങള്‍ ദോഷകരമാണെന്നും, ദീർഘകാലത്തേക്ക് ചെയ്യാൻ സാധിക്കുന്ന വ്യായാമ രീതികള്‍ പിന്തുടരുന്നതാണ് നല്ലത്. അമിതവണ്ണം ഇന്ന് ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന് വൈദ്യസഹായം തേടുന്നതിന് മുൻപ് ശരിയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരാൻ എല്ലാവരും ശ്രമിക്കണം.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുക എന്നതുമാണ്. ഇത് രണ്ടും പരാജയപ്പെടുമ്പോള്‍ മാത്രം ഡോക്ടറുടെ നിർദ്ദേശാനുസരണം ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്. അമിതവണ്ണമുള്ള ആളുകള്‍ക്ക് ഈ മരുന്നുകള്‍ ഫലപ്രദമാണെന്നും, ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പതിവായ വൈദ്യ പരിശോധനകള്‍, ശ്രദ്ധാപൂർവ്വമായ ഭക്ഷണക്രമം, വ്യായാമം, ആത്മീയത എന്നിവയെല്ലാം ചേർന്ന ഒരു സമീകൃതമായ ആരോഗ്യ സമീപനമാണ് ഓരോരുത്തരും പിന്തുടരേണ്ടത്.


Share our post

Kerala

അശരണർക്ക് തലചായ്‌ക്കൊനൊരിടം ആയിരം ഭവനങ്ങൾ പൂർത്തിയാക്കി എൻ്റെ വീട്

Published

on

Share our post

തലചായ്‌ക്കൊനൊരിടം….വെയിലും മഴയുമേല്‍ക്കാതെ മക്കളെ മാറോട് ചേര്‍ത്തുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീട്…..അശരണരുടെ സ്വപ്‌നത്തിനൊപ്പം നടക്കുകയാണ് മാതൃഭൂമിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും.. ഒന്നാം ഘട്ടത്തില്‍ താങ്ങാവുകയാണ് ആയിരം കുടുംബങ്ങള്‍ക്ക്. കണ്ണീരില്‍ കുതിര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് പുതുജീവനേകുകയാണ് ‘എന്റെ വീട്’ പദ്ധതി. തുണയാവുകയാണ് മാതൃഭൂമി, കൈപിടിക്കുകയാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍…ഒരുപിടിപേര്‍ക്കെങ്കിലും പ്രതീക്ഷയാവാന്‍, തണലേകാന്‍. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാമ്പത്തിക പരിമിതികളുള്ള കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക. ‘എന്റെ വീട്’ പദ്ധതിയ്ക്കായി അപേക്ഷകള്‍ നല്‍കാനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള മാതൃഭൂമി ഓഫീസുമായോ ഏജന്റുമായോ ബന്ധപ്പെടാവുന്നതാണ്. ഗുരുതര രോഗമുള്ളവര്‍, വിധവകള്‍ കുടുംബനാഥയായ കുടുംബങ്ങള്‍, രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാവാത്ത കുടുംബനാഥര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ പ്രഥമ പരിഗണന ലഭിക്കുക.


Share our post
Continue Reading

Kerala

ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് വര്‍ധന; യൂണിറ്റിന് ഏഴുപൈസ കൂട്ടി കെ.എസ്.ഇ.ബി

Published

on

Share our post

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളെ വലച്ച് സര്‍ചാര്‍ജ് നിരക്കില്‍ വീണ്ടും വര്‍ധന. ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് ഏഴുപൈസ നിരക്കില്‍ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ് വിശദീകരണം.ഫെബ്രുവരിയില്‍ 14.38 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. ഇത് നികത്താനാണ് സര്‍ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഈ മാസം എട്ടു പൈസയായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ആഘാതംതന്നെ നിലനില്‍ക്കെയാണ് അധികബാധ്യതയുടെ ഭാരംകൂടി ഉപഭോക്താക്കളുടെ മേല്‍ കെട്ടിവെയ്ക്കുന്നത്.


Share our post
Continue Reading

Kerala

സൈബര്‍ തട്ടിപ്പ്: മലയാളിയില്‍ നിന്ന് ഒരു ദിവസം തട്ടുന്നത് 85 ലക്ഷം; പൊലീസിന്റെ കണക്കുകള്‍

Published

on

Share our post

സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 നും 2024 നും ഇടയില്‍, സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് 1,021 കോടി രൂപ തട്ടിയെടുത്തു, ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ല്‍ 41,426 പരാതികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ലും 2023 ലും യഥാക്രമം 48 കോടിയും 210 കോടിയും മലയാളിക്ക് നഷ്ടമായി. ട്രേഡിങ് തട്ടിപ്പുകളിലാണ് അധികം പേരും ഇരയായതെന്ന് പൊലീസ് കണക്കുകള്‍ പറയുന്നു. തട്ടിപ്പുകള്‍ തടയുന്നതിന് പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, സൈബര്‍ കുറ്റവാളികള്‍ പുതിയ തരം തട്ടിപ്പുകളിലൂടെ ഇരകളെ വലയില്‍ വീഴ്ത്തുന്നതായി കേരള പൊലീസ് സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നേരത്തെ, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഗെയിമിങ് തട്ടിപ്പുകള്‍, പ്രണയ തട്ടിപ്പുകള്‍ തുടങ്ങിയവ വ്യാപകമായിരുന്നു. ഇപ്പോള്‍ ട്രേഡിങ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേരും ഇരകളാകുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന വരുമാനക്കാരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ട്രേഡിങ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വ്യാജ സ്ഥാപനങ്ങള്‍ വഴി നിക്ഷേപം നടത്തിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ ട്രേഡിങ് ആപ്പുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നതായി ബോധവാന്‍മാരാണെങ്കിലും പലരും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നു. വിദേശത്ത് നിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകള്‍ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനായി തട്ടിപ്പുകാരുടെ സഹായം തേടിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ പണം കൈമാറിയ വ്യക്തി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഹവാല റാക്കറ്റുകള്‍ക്ക് പണം കൈമാറി. പകരമായി, ഹവാല റാക്കറ്റുകള്‍ തട്ടിപ്പുകാര്‍ക്ക് ക്രിപ്റ്റോകറന്‍സിയില്‍ പണം നല്‍കിയതായും കേസുകളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുറ്റവാളികള്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്ന വിപിഎന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, അന്വേഷണം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലും, ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും അന്വേഷണം നടത്തണം. സംസ്ഥാന ഖജനാവില്‍ നിന്നടക്കം വന്‍തുകകള്‍ ചിലവാക്കേണ്ട സാഹചര്യമാണുള്ളതും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!