Connect with us

Kerala

ലഹരി ഇടപാട് പോലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

Published

on

Share our post

നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്. പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം ഞങ്ങൾക്ക് കൈമാറാവുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.

യോദ്ധാവ്
9995966666

ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)

9497979724
9497927797


Share our post

Kerala

അശരണർക്ക് തലചായ്‌ക്കൊനൊരിടം ആയിരം ഭവനങ്ങൾ പൂർത്തിയാക്കി എൻ്റെ വീട്

Published

on

Share our post

തലചായ്‌ക്കൊനൊരിടം….വെയിലും മഴയുമേല്‍ക്കാതെ മക്കളെ മാറോട് ചേര്‍ത്തുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീട്…..അശരണരുടെ സ്വപ്‌നത്തിനൊപ്പം നടക്കുകയാണ് മാതൃഭൂമിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും.. ഒന്നാം ഘട്ടത്തില്‍ താങ്ങാവുകയാണ് ആയിരം കുടുംബങ്ങള്‍ക്ക്. കണ്ണീരില്‍ കുതിര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് പുതുജീവനേകുകയാണ് ‘എന്റെ വീട്’ പദ്ധതി. തുണയാവുകയാണ് മാതൃഭൂമി, കൈപിടിക്കുകയാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍…ഒരുപിടിപേര്‍ക്കെങ്കിലും പ്രതീക്ഷയാവാന്‍, തണലേകാന്‍. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാമ്പത്തിക പരിമിതികളുള്ള കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക. ‘എന്റെ വീട്’ പദ്ധതിയ്ക്കായി അപേക്ഷകള്‍ നല്‍കാനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള മാതൃഭൂമി ഓഫീസുമായോ ഏജന്റുമായോ ബന്ധപ്പെടാവുന്നതാണ്. ഗുരുതര രോഗമുള്ളവര്‍, വിധവകള്‍ കുടുംബനാഥയായ കുടുംബങ്ങള്‍, രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാവാത്ത കുടുംബനാഥര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ പ്രഥമ പരിഗണന ലഭിക്കുക.


Share our post
Continue Reading

Kerala

ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് വര്‍ധന; യൂണിറ്റിന് ഏഴുപൈസ കൂട്ടി കെ.എസ്.ഇ.ബി

Published

on

Share our post

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളെ വലച്ച് സര്‍ചാര്‍ജ് നിരക്കില്‍ വീണ്ടും വര്‍ധന. ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് ഏഴുപൈസ നിരക്കില്‍ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ് വിശദീകരണം.ഫെബ്രുവരിയില്‍ 14.38 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. ഇത് നികത്താനാണ് സര്‍ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഈ മാസം എട്ടു പൈസയായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ആഘാതംതന്നെ നിലനില്‍ക്കെയാണ് അധികബാധ്യതയുടെ ഭാരംകൂടി ഉപഭോക്താക്കളുടെ മേല്‍ കെട്ടിവെയ്ക്കുന്നത്.


Share our post
Continue Reading

Kerala

സൈബര്‍ തട്ടിപ്പ്: മലയാളിയില്‍ നിന്ന് ഒരു ദിവസം തട്ടുന്നത് 85 ലക്ഷം; പൊലീസിന്റെ കണക്കുകള്‍

Published

on

Share our post

സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 നും 2024 നും ഇടയില്‍, സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് 1,021 കോടി രൂപ തട്ടിയെടുത്തു, ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ല്‍ 41,426 പരാതികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ലും 2023 ലും യഥാക്രമം 48 കോടിയും 210 കോടിയും മലയാളിക്ക് നഷ്ടമായി. ട്രേഡിങ് തട്ടിപ്പുകളിലാണ് അധികം പേരും ഇരയായതെന്ന് പൊലീസ് കണക്കുകള്‍ പറയുന്നു. തട്ടിപ്പുകള്‍ തടയുന്നതിന് പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, സൈബര്‍ കുറ്റവാളികള്‍ പുതിയ തരം തട്ടിപ്പുകളിലൂടെ ഇരകളെ വലയില്‍ വീഴ്ത്തുന്നതായി കേരള പൊലീസ് സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നേരത്തെ, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഗെയിമിങ് തട്ടിപ്പുകള്‍, പ്രണയ തട്ടിപ്പുകള്‍ തുടങ്ങിയവ വ്യാപകമായിരുന്നു. ഇപ്പോള്‍ ട്രേഡിങ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേരും ഇരകളാകുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന വരുമാനക്കാരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ട്രേഡിങ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വ്യാജ സ്ഥാപനങ്ങള്‍ വഴി നിക്ഷേപം നടത്തിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ ട്രേഡിങ് ആപ്പുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നതായി ബോധവാന്‍മാരാണെങ്കിലും പലരും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നു. വിദേശത്ത് നിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകള്‍ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനായി തട്ടിപ്പുകാരുടെ സഹായം തേടിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ പണം കൈമാറിയ വ്യക്തി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഹവാല റാക്കറ്റുകള്‍ക്ക് പണം കൈമാറി. പകരമായി, ഹവാല റാക്കറ്റുകള്‍ തട്ടിപ്പുകാര്‍ക്ക് ക്രിപ്റ്റോകറന്‍സിയില്‍ പണം നല്‍കിയതായും കേസുകളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുറ്റവാളികള്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്ന വിപിഎന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, അന്വേഷണം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലും, ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും അന്വേഷണം നടത്തണം. സംസ്ഥാന ഖജനാവില്‍ നിന്നടക്കം വന്‍തുകകള്‍ ചിലവാക്കേണ്ട സാഹചര്യമാണുള്ളതും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!