Kerala
ശബരിമലയിലേക്ക് രൂപമാറ്റം വരുത്തി അലങ്കരിച്ച വാഹനങ്ങളെത്തിയാല്‍ നടപടി; മുന്നറിയിപ്പുമായി എം.വി.ഡി

ശബരിമല: ശബരിമലയിലേയ്ക്ക് അലങ്കരിച്ച വാഹനങ്ങളില്‍ തീര്‍ഥാടനത്തിനെത്തുന്നതിനെതിരേ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയും ക്ഷേത്രങ്ങളുടെ മാതൃകയുള്‍പ്പെടെ ഘടിപ്പിച്ചും തീര്‍ഥാടനത്തിന് എത്തുന്നതിനെതിരേ ബോധവത്കരണവും തുടങ്ങി.അപകടസാധ്യതയുള്ള വനമേഖലയിലെ പാതകളിലൂടെയാണ് ശബരിമല തീര്‍ഥാടകര്‍ വരേണ്ടത്. കൊടും വളവുകളും കൊക്കകളും നിറഞ്ഞ പാതയാണിത്. ഇവിടെ അടിസ്ഥാനപരമായ രൂപഘടനയില്‍ മാറ്റംവരുത്തി വാഹനങ്ങള്‍ എത്തുന്നത് വലിയ അപകടങ്ങള്‍ക്കിടയാക്കും.എതിരേവരുന്ന വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഏതൊരു രൂപമാറ്റവും പിഴയീടാക്കാവുന്ന കുറ്റമാണ്. ശബരിമലയിലേക്ക് അലങ്കരിച്ച വാഹനങ്ങളില്‍ ഭക്തര്‍ സഞ്ചരിക്കുന്നത് മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനും കാരണമാകും. വലിയശബ്ദത്തില്‍ പാട്ടുകള്‍വെച്ച് വാഹനങ്ങള്‍ എത്തുന്നതും അപകടകാരണമാകുന്നുണ്ട്.
തീവ്രവെളിച്ചമുള്ള ലൈറ്റുകളും മറ്റും ഘടിപ്പിച്ച വാഹനങ്ങളുമായും തീര്‍ഥാടകര്‍ എത്തുന്നു. രാത്രിയില്‍ ഇത്രയും വെളിച്ചമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് അപകടത്തിനിടയാക്കും.തീര്‍ഥാടനത്തിന്റെ തുടക്കംമുതല്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ല. ഇതുവരെ കടുത്തനടപടികള്‍ കൈക്കൊള്ളാതെ ഉപദേശം നല്കി മടക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ഭക്തര്‍ എത്തുന്ന സമയമായതോടെ, പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ.വലിയശബ്ദവും വെളിച്ചവുമുള്ള വാഹനങ്ങള്‍ വന്യമൃഗങ്ങള്‍ക്കും ശല്യമായേക്കാം. വലിയവാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വനമേഖലയില്‍ നിക്ഷേപിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് ദോഷംചെയ്യും. ഇപ്പോള്‍ ഹരിതസേന ഇത് ശേഖരിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ബോധവത്കരണത്തിനും മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. ശബരിമലയിലേക്ക് എത്തുന്നതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണയിലാണ് പലരും നിയമം ലംഘിക്കുന്നത്. കഴിഞ്ഞദിവസം രൂപമാറ്റം വരുത്തിയെത്തിയ ഓട്ടോറിക്ഷ, അധികൃതര്‍ കടത്തിവിട്ടില്ല. പിഴയും അടപ്പിച്ചു. ഇവര്‍ക്ക് മറ്റൊരു വാഹനത്തില്‍ പമ്പയ്ക്ക് പോകേണ്ടിവന്നു.
സേഫ് സോണ്‍ ഹെല്പ്പ്ലൈന്
ശബരിമല: സുരക്ഷിത ശബരിമല യാത്രയ്ക്കായി സേഫ് സോണ്‍ ഹെല്പ്പ്ലൈന് നമ്പറുകളുമായി മോട്ടോര്‍ വാഹനവകുപ്പ്. യാത്രയ്ക്കിടെ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ അടിയന്തര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സഹായവുമായി വകുപ്പ് എത്തും. ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി,ആംബുലന്‍സ് എന്നീ സഹായങ്ങളാണ് നല്‍കുക. ഹെല്പ്പ്ലൈന് നമ്പര്‍: 9400044991, 9562318181.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്