Connect with us

Kannur

ഓർമച്ചുവരിൽ നിണമൊഴുകിയ കാലം

Published

on

Share our post

തളിപ്പറമ്പ്:ഭരണകൂട മർദകവാഴ്‌ചയെ അടിമകളെപ്പോലെ സഹിക്കാൻ തയ്യാറല്ലെന്ന ജനശക്തിയുടെ താക്കീത്‌ ചുവരിലെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. ഓരോചിത്രവും കാലംമായ്‌ക്കാത്ത ഓർമകളെ പൂർണത കൈവിടാതെ അനാവരണംചെയ്‌തിരിക്കുന്നു ചുവരുകളിൽ. സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനോട്‌ ചേർന്ന കെ കെ എൻ പരിയാരം സ്‌മാരക മന്ദിരത്തിലാണ്‌ നാടിന്റെ സ്വാതന്ത്രത്തിനായി വെടിയുണ്ടകളെ തോൽപ്പിച്ച് മുന്നേറിയ ജനകീയചരിത്രം അനാവരണംചെയ്‌തത്‌. 1940 സെപത്ംബർ 15ന് അഖില മലബാർ കർഷകസംഘവും കമ്യൂണിസ്‌റ്റ്‌ പാർടിയും സാമ്രാജ്യത്വത്തിനും മർദനത്തിനുമെതിരെ മൊറാഴയിൽനടന്ന പ്രതിഷേധ പ്രകടനത്തിനിടെ മർദകവീരനായ സബ് ഇൻസ്‌പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെ ലാത്തിയടിയേറ്റ് പിടഞ്ഞുവീഴുമ്പോഴും മുദ്രാവാക്യംമുഴക്കി ചെങ്കൊടി വീഴാതെ മുറുകെപ്പിടിക്കുന്ന തൊഴിലാളികളെയും നിരോധനം ലംഘിച്ചുള്ള പൊതുയോഗത്തിൽ വിഷ്ണുഭാരതീയൻ, ഇ കെ നായനാർ, കെ പി ആർ ഗോപാലൻ തുടങ്ങിയവർ സംസാരിക്കുന്നതും വരച്ചുചേർത്തിട്ടുണ്ട്‌. പൊലീസ് സംഘം നിരപരാധികളായ തൊഴിലാളികളെയും നാട്ടുകാരെയും ക്രൂരമായി മർദിക്കുന്നതും അറാക്കൽ കുഞ്ഞിരാമനെ നിലത്തിട്ട് ചവിട്ടുന്നതും ചിത്രത്തിലുണ്ട്‌. 1939ൽ ബക്കളത്ത് നടന്ന പത്താംരാഷ്ട്രീയ സമ്മേളന സ്മരണകൾ, 1930ലെ ഉപ്പുസത്യഗ്രഹജാഥക്ക്‌ തളിപ്പറമ്പിൽ നൽകിയ സ്വീകരണം, 1948ൽ കമ്യൂണിസ്റ്റുകാർക്കെതിരെ മാവിച്ചേരിയിൽ പൊലീസും ഗുണ്ടകളും നടത്തിയ അക്രമം, അക്രമത്തിനിടെ ഓടിരക്ഷപ്പെട്ട അമ്മയും മകളും തൊട്ടടുത്ത കൂരയിലിരുന്നു സ്വന്തംവീട് കത്തിയെരിയുന്ന കാഴ്‌ച ദയനീയമായി നോക്കുന്ന കണ്ണുകളായും ചിത്രത്തിലുണ്ട്. എ കെ ജി ഉൾപ്പെടെയുള്ള നേതാക്കളെത്തി വീട് നിർമിക്കാനുള്ള സഹായം നൽകുന്നതും ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ചവർണ കളറിലാണ് ചുവർചിത്രമൊരുക്കിയത്‌. ചുവർചിത്രകാരനായ അരിയിലെ പി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്‌ കൂറ്റൻ ചിത്രം പൂർത്തിയാക്കിയത്.
നവീകരിച്ച കെ കെ എൻ പരിയാരം ഹാളും ചരിത്രചിത്രച്ചുവരും 24ന്‌ വൈകിട്ട്‌ നാലിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കെ കുഞ്ഞപ്പയുടെ സ്‌മരണയ്‌ക്ക്‌ നിർമിച്ച മിനിഹാൾ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!